Skip to main content

മനോരമയുടെ ജീർണ്ണലിസം ( VIEWPOINT)


രാവിലെ പത്രം  വായന ഇല്ലെങ്കിൽ  മലയാളിയുടെ ജീവിതം അപൂർണ്ണമാണ്‌. ഒന്നല്ല, രണ്ടോ മൂന്നോ പത്രങ്ങൾ വായിക്കുന്നവർ ഉണ്ട്‌. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിരിക്കുന്നു. എത്ര നല്ല കാര്യം. പത്രം വായിച്ചാൽ വിവരം കൂടും. പാൽ കുടിച്ചാൽ ആരോഗ്യം കൂടും. എന്നാൽ കേരളത്തിൽ ഇതു രണ്ടും ഇല്ല.
രാവിലെ പത്രം, വൈകീട്ട് TV  എന്നതാണ് ശീലം. വൈകീട്ട് തലനാരിഴ കീറുന്ന  ചർച്ചകളാണ്. അതല്ലെങ്കിൽ  തലയിൽ വിഡ്ഢിത്തം പമ്പ് ചെയ്യുന്ന സീരിയലുകൾ ആണ്.

പത്രം, TV എന്നിവയിൽ കേരളം ഒന്നാം ലോകത്തേക്കാൾ മുമ്പിലാണ്. പക്ഷേ കുടിവെള്ളം കാശുകൊടുത്തു വാങ്ങണം. ഓസ്‌ട്രേലിയയിൽ പത്രവും ചാനലുകളും കുറവാണ്. കടകളിൽ കുപ്പിവെള്ളവും ഇല്ല. പിന്നെ പത്രം വായിച്ചു TV യും കണ്ട്‌ ഇരിക്കാൻ കൂടെക്കൂടെ അവുധിയും  ഹർത്താലും ഇല്ല.

കേരളത്തിൽ ആദ്യം ചർച്ച ചെയ്യേണ്ടത് അത് മര്യാദ ഇല്ലാത്ത രാജ്യമാണ് എന്നതാണ്. ഇന്നത്തെ ജേർണലിസം തന്നെ ഉദാഹരണം. ഉത്തരവാദമില്ലാത്ത  ജേര്ണലിസത്തിന് ജീർണ്ണലിസം എന്ന് പറയണം.

ക്രൈസ്തവരെ  അവഹേളിക്കുന്ന  ചിത്രം  പ്രസിദ്ധീകരിച്ചു മനോരമ അവസാനം കുടുങ്ങി. സോഷ്യൽ മീഡിയയിൽ മനോരമക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുകയാണ്. ഇത്തവണ മനോരമ വെള്ളം  കുടിക്കും. കൊത്തി ക്കൊത്തി  മുറത്തിൽ കയറി കൊത്തി.

ശിവസേനയെ  ഒരു ഫാസിസ്റ്റു പ്രസ്ഥാനമായിട്ടാണ് കാണുന്നത്. പണ്ട് MF ഹുസ്സയിൻ  സരസ്വതീദേവിയുടെ  നഗ്‌ന ചിത്രം വരച്ചു. ശിവ സേനക്കാർ  അദ്ദേഹത്തിൻറെ സ്റ്റുഡിയോ തല്ലി തകർത്തു. മോശമായിപ്പോയി. പക്ഷേ അതിന് ഒരു നല്ല വശമുണ്ട്. അതിനുശേഷം അത്തരം ചിത്രങ്ങൾ ആരെങ്കിലും  വരച്ചതായി കേട്ടിട്ടില്ല. Prevention is better than cure എന്നാണല്ലോ ചൊല്ല്.
മനോരമയ്ക്ക്  ഒരു shock treatment കൊടുക്കാൻ സമയമായി.

ജീർണ്ണലിസം മനോരമക്കാർ മാത്രമല്ല ചെയ്യുന്നത്. മറ്റുള്ളവരും ചവറാണ്. ഞാൻ ഒരു വാരിക വരുത്തിയിരുന്നു. സഹികെട്ട് നിറുത്തി. കാരണം അതിൽ  കപട പുരോഗമന പൊയ്മുഖമാണ്. പേജ് നിറക്കാൻ വേണ്ടി ചവറുകൾ എഴുതി കൂട്ടുകയാണ്. മുതലാളിത്തം, സാമ്രാജ്യത്വം, അധിനിവേശം, ചെറുത്തു നിൽപ്പ്, പോരാട്ടം, കീഴാളർ, മേലാളർ തുടങ്ങിയ പഴകിപ്പുളിച്ച കുറേ പദ പ്രയോഗങ്ങളും.

റബ്ബറിൻറെ  വിലയിടിച്ചു സാധാരണക്കാരെ പെരുവഴിയിൽ ആക്കിയ മനോരമയെ ഒരു പാഠം പഠിപ്പിക്കാൻ സാധാരണക്കാർ തീരുമാനിച്ചുകഴിഞ്ഞു.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു