Skip to main content

Posts

Showing posts from August, 2020

മലയാളികൾ sitting duck കളോ? ( Viewpoint )

 Sitting duck എന്ന പ്രയോഗം പലർക്കും അറിയാമായിരിക്കും. എളുപ്പത്തിൽ വെടിവെച്ചു വീഴ്ത്താവുന്ന ഒരു target എന്നാണ്  അർത്ഥം. Popular Finance പൊളിഞ്ഞതോടെ അതിൽ പണം നിക്ഷേപിച്ച ആളുകൾ പൊട്ടി കരയുന്നത് കണ്ടു. ഇത് ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ കൊല്ലം കുന്നത്തു കളത്തിൽ Jewellers പൊട്ടിയത് ഇതുപോലെ ആയിരുന്നു. എത്ര ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മലയാളികളിൽ ചിലർ അമിത പലിശയിൽ ആകൃഷ്ടരായി  Popular പോലുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നു. വലിയ കെട്ടിടവും set up ഉം tie കെട്ടിയ കുറെ യുവാക്കളും സുന്ദരികളായ യുവതികളും തേനൂറുന്ന സംസാരവും പിന്നെ വൃത്ത ത്തിലും ചതുരത്തിലും ഉള്ള സീലുകളും മാനേജരുടെ സുന്ദരൻ ഒപ്പും കാണുമ്പോൾ നമ്മൾ വിചാരിക്കും സംഗതി കൊള്ളാമല്ലോ എന്ന്. ആ ഒപ്പ് നമ്മളെ ഒപ്പിക്കാൻ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്. നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിൽ അത് അറിയാവുന്നവരോട് ചോദിക്കുന്നത് നല്ലതാണ്.പക്ഷേ ചിലർ അഭിപ്രായം ചോദിക്കുകയില്ല.പ്രത്യേകിച്ചു finance കാര്യങ്ങൾ. വിവാഹ ആലോചനകളും രഹസ്യമായി വെക്കും. തട്ടിപ്പിന് ഇരയായി കഴിയുമ്പോഴാണ് രഹസ്യം പരസ്യമാകുന്നത്. നിയമം തട്ടിപ്പ

പിണറായിയുടെ marathon പ്രസംഗം(Viewpoint)

 ഒരു മികച്ച ഗാനം അല്ലെങ്കിൽ മികച്ച പ്രസംഗം എന്ന് പറയുന്നത്  വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. technology യുടെ പുരോഗതി കാരണം നമുക്ക് ഇഷ്ടമുള്ള പാട്ടും സിനിമയും പ്രസംഗവും ഒക്കെ വീണ്ടും വീണ്ടും കേൾക്കാനുള്ള ഭാഗ്യം ഉണ്ട്. ലോക ചരിത്രത്തിൽ ഇടം പിടിച്ച ചില പ്രസംഗങ്ങൾ ഉണ്ട്. ഏബ്രഹാം ലിംകൻ,Churchil, John കെന്നഡി, മാർട്ടിൻ Luther King, Nelson Mandela മുതലായവരുടെ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. 1957ൽ നമ്മുടെ വിദേശമന്ത്രി  ആയിരുന്ന VK കൃഷ്ണമേനോൻ കശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ അവകാശം ഊന്നിപ്പറഞ്ഞു UN ൽ നടത്തിയ പ്രസംഗം  പ്രസിദ്ധമാണ്. 7 മണിക്കൂർ 48 മിനിറ്റ് നീണ്ട ആ പ്രസംഗത്തിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണു. പക്ഷേ ഒരു മണിക്കൂറിനു ശേഷം അദ്ദേഹം പ്രസംഗം തുടർന്നു. കൃഷ്ണ മേനോന്റെ record ഇന്നും നില നിൽക്കുന്നു. കേരള നിയമസഭയിൽ പിണറായി വിജയൻ 3മണിക്കൂർ 45 മിനിറ്റ് നീണ്ട ഒരു പ്രസംഗം ചെയ്തു. ഈ marathon പ്രസംഗത്തിന് ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പക്ഷേ പാർട്ടി അണികൾ അത് സമ്മതിക്കുകയില്ല. പഴയ മാര്പാപ്പമാരും പിണറായിയും ഒരു പോലെയാണ്. മാര്പാപ്പക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്ക സഭയ

Mid week കുറിപ്പുകൾ

 ഇന്ന് ആഗസ്റ്റ് 23 ഞായറാഴ്ച അതി മനോഹരമായ ഒരു ദിവസമാണ്. സമയം10.30.വളരെ  സൗമ്യമായ ഒരു മഴ പെയ്യുന്നു. ചെറിയ തണുപ്പുണ്ട്. വളരെ അപ്രതീ ക്ഷിതമാണ് ഈ മഴ. കാറ്റില്ല. ഇരമ്പൽ ഇല്ല. ഇടിയും ഇല്ല. ചുമ്മാ വീട്ടിൽ ഇരിക്കാൻ ഇതിലും പറ്റിയ ഒരു കാലാവസ്‌ഥ ഇതു പോലെ വേറെയില്ല.Temp. 26 Degrees. എന്നാൽ ഈ ദിവസം തുടങ്ങിയത് സാധാരണ പോലെയാണ്.7 മണിക്ക് online കുർബാന കണ്ടു. കോവിഡ് കാലം കഴിഞ്ഞാലും സീനിയർ citizens ന് ഈ option സ്ഥിരമാക്കണം. ഒരു ഫീസ് ഏർപ്പെടുത്തിയാലും കുഴപ്പമില്ല. കടം പാടില്ല. പൊതുവേ പള്ളികളിൽ നരച്ച തലകൾ ആയിരുന്നു ഭൂരിപക്ഷം. ഇനി കറുത്ത തലകൾ ആയിരിക്കും ഭൂരി പക്ഷം. അവസനത്തെ റമ്പുടാനും ഇന്നലെ പറിച്ചു. ഇനി ഒരു കൊല്ലം  കഴിയണം. ഇപ്പോൾ പപ്പായയുടെ സീസൺ ആണെന്ന് പറയാം. അത് എല്ലാക്കാലത്തും ഉണ്ട്. എന്നാൽ ഇപ്പോഴാണ് കൂടുതൽ പഴുത്തു നിൽക്കുന്നത്. ഇത് ഞങ്ങൾക്ക് ആവശ്യത്തിലധികം ഉണ്ട്. ഈ പ്രദേശത്ത് പൊതുവെ ജനങ്ങൾക്ക് താല്പര്യം കുറവാണ്.കപ്പളങ്ങ (പപ്പായ) തോരൻ എന്നാൽ ചിലർക്ക് അതൊരു കുറച്ചിലാണ്. നമ്മൾ വിദേശ രാജ്യങ്ങളിൽ super മാർക്കറ്റുകളിൽ vegetables and fruits section ൽ കയറുമ്പോഴാണ് ഇക്കാര്യത്തിൽ കേരളം വളരെ സമ്പന്നമാണ് എന്ന് മന

Lock down കുറിപ്പുകൾ

 മഴക്കാലം ഒരു പരി സമാപ്തിയിലേക്ക് എത്തുന്ന സൂചനകൾ കാണുന്നു. മഴയുടെ ശക്തിയും duration നും കുറഞ്ഞു. രാവിലെ 5.30ന് ഒരു മഴ പെയ്തു.10 മിനിറ്റ് മാത്രം. ശല്യം ഒന്നും ചെയ്യാത്ത ,സൗമ്യമായ മഴ. കുമ്പള പൂവുകളിൽ മുത്തു മണികൾ വാരി വിതറിയ സുപ്രഭാതം. 6 മണി മുതൽ drive way യിൽ morning walk ആണ്. Sit out ൽ  വെച്ചിരിക്കുന്ന Caravan എന്ന music സിസ്റ്റത്തിൽ നിന്ന് ഭക്തി ഗാനങ്ങൾ കേട്ടുകൊണ്ടാണ് നടക്കുന്നത്. ഇത് Bluetooth മായി pair ചെയ്യാമെന്ന് എന്റെ grandson ആണ് കാണിച്ചു തന്നത്. വൈകീട്ട് sit out ൽ ഇരുന്ന് മറ്റു പാട്ടുകൾ കേൾക്കും.18000 രൂപ കൊടുത്തു വാങ്ങിയ സിസ്റ്റത്തിന് sound കൂടുതലാണ്. 6.20 ന് പത്രക്കാരൻ വരും. Relay യിൽ baton exchange ചെയ്യുന്നതുപോലെയാണ് അവൻ എനിക്ക് പത്രം തരുന്നത്. ശ്വാസം വിടാൻ പോലും അവന് സമയമില്ല. പത്രം മുഴുവൻ ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ ഏറെ സമയം എടുക്കും. അതുകൊണ്ടു ഒന്ന് ഓടിച്ചു നോക്കിയിട്ട് പിന്നത്തേക്ക് മാറ്റി വെക്കും. കടകളിലേക്ക് 3 minute നടന്നാൽ മതി. എന്നാൽ weight കൂടുതൽ ഉണ്ടെങ്കിൽ കാറിൽ പോകും.4 kg ആണെങ്കിൽ കയ്യിൽ തൂക്കി പിടിച്ചു കൊണ്ടുവരാം. ഇന്ന് ഒരു നല്ല ദിനമാണ്. പ്രത്യേകിച്ചു ഞങ്

പിണറായി പിടിച്ച പുലിവാല് (Viewpoint )

 Do not count your chickens before they hatch എന്ന് ഒരു ചൊല്ലുണ്ട്. അതായത് മുട്ടകൾ മുഴുവൻ വിരിഞ്ഞിട്ട് എണ്ണിയാൽ മതി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കഥ ഈ ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. ആദ്യഘട്ടം വളരെ വിജയകരമായിരുന്നു. പക്ഷേ നമുക്ക് വേറൊരു ചൊല്ലുണ്ട്. വരാനുള്ളത് വഴിയിൽ തങ്ങുകയില്ല. ഇന്ന് കേരളത്തിൽ കോവിഡ് ഒരു സുനാമി പോലെ ആഞ്ഞടിക്കുകയാണ്. മരണ  സംഖ്യ ചെറുതാണ് എന്ന ഒരു ആശ്വാസം ഉണ്ട്. ആദ്യ ഘട്ടത്തിൽ ശൈലജ ടീച്ചർ നടത്തിയിരുന്ന പത്ര സമ്മേളനം പിന്നീട് പിണറായി ഏറ്റെടുത്തു. ഇത് പുലിവാൽ പിടിച്ചതുപോലെ ആയി. അതായത് പത്ര സമ്മേളനം ഉദ്ദേശിച്ച ഫലം കണ്ടില്ല. വിപരീത ഫലമാണ് ഉണ്ടായത്. ചക്കിന്‌വെച്ചത് കൊക്കിന് കൊണ്ടു. പിണറായിയുടെ  യശസ്സ് boost ചെയ്യാൻ ആയിരിക്കാം അദ്ദേഹം തന്നെ പത്ര സമ്മേളനം ഏറ്റെടുത്തത്. ഇപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്‌ഥ ആയി. Familiarity breeds contempt എന്നൊരു ചൊല്ലുണ്ട്. അതായത്‌  കൂടുതൽ ഇടപഴകിയാൽ മതിപ്പ് പോകും.നൈജീരിയയിൽ വെച്ചാണ് ഞാൻ ഈ ചൊല്ല് പഠിച്ചത്.1981ൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Shuwa Teachers College ന്റെ പ്രിൻസിപ്പൽ Mr KM Adda ആണ് ഇത് പറഞ്ഞത്. അദ്ദേഹം ഒരു മായ പോലെ ആയിരുന്ന

പഴഞ്ചൊല്ലിൽ പതിരില്ല (അനുഭവം)

 1960.അന്ന് ഞാൻ വിളക്കുമാടം സ്‌കൂളിൽ 6ആം standard ൽ പഠിക്കുകയാണ്. സ്‌കൂൾ വാർഷികം പ്രമാണിച്ച് അനേകം മത്സരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ചിത്ര രചന.ഒരു limited time ൽ ചിത്രം വരക്കണം. ഇഷ്ടമുള്ളത് വരക്കാം. ഞാൻ പങ്കെടുത്തു. മുതിർന്ന കുട്ടികളാണ് മുറി നിറയെ. ഒരു പശു പുല്ലു തിന്നുന്ന ചിത്രമാണ് ഞാൻ വരച്ചത്. സമ്മാനം ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷേ ഫലം വന്നപ്പോൾ എനിക്ക് രണ്ടാം സമ്മാനം കിട്ടി. സമ്മാനമായി എനിക്ക് കിട്ടിയത് Fr. ചാക്കുണ്ണി കൊലഴി എഴുതിയ 100 പഴഞ്ചൊല്ല് കഥകൾ എന്ന പുസ്തകം ആയിരുന്നു. അതിന്റെ ചുവന്ന കവർ പേജിൽ ഒരാൾ പുലിവാൽ പിടിക്കുന്നതിന്റെ ചിത്രം ആയിരുന്നു. അന്ന് പുസ്തകങ്ങൾ കുറവായിരുന്നു. സ്വന്തമായി ഒരു പുസ്തകം ഉണ്ടായിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ആ പുസ്തകത്തെ ഞാൻ നെഞ്ചോട് ചേർത്തു. random ആയിട്ട് വായിച്ചു രസിച്ചു. കഥകൾ പലതും ഓർമ്മയുണ്ട്.അവയിൽ ചിലത് താഴെ കുറിക്കുന്നു. 1. ഒരു വൈദികൻ ഞായറാഴ്ച്ച പ്രസംഗിക്കുമ്പോൾ ഒരു ചേടത്തി കരയുന്നത് കണ്ടു. അച്ഛന് വളരെ സന്തോഷം തോന്നി. കുർബ്ബാന  കഴിഞ്ഞപ്പോൾ വൈദികൻ ചേടത്തിയോട് കാരണം അന്വേഷിച്ചു. ചേടത്തി ഇങ്ങനെ പറഞ്ഞു:" അച്ചന്റെ താടി കണ്ടപ്പോൾ എന്റെ ചത്

പിണറായിയും Macbeth ഉം (Viewpoint)

 പിണറായിയും Macbeth ഉം തമ്മിൽ എന്തു ബന്ധം? ഇവർ തമ്മിൽ സമാനതകൾ ഉണ്ട്. Macbeth നാടകം  വായിച്ചിട്ടുള്ളവർക്ക് ഇത് എളുപ്പത്തിൽ മനസ്സിലാകും. Macbeth ഒരു tragic hero ആണ്. അതായത് ഉന്നത സ്ഥാനത്ത് ഇരുന്ന ,ജനസമ്മതനായ ഒരു  നേതാവായിരുന്നു അദ്ദേഹം. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാൽ അധികാര മോഹം   അദ്ദേഹത്തെ വഴി തെറ്റിച്ചു. അധികാരം നിലനിർത്താൻ വേണ്ടി നീചമായ കൊലകൾ ചെയ്യുന്ന ഒരു ഏകാധിപതി ആയി Macbeth മാറി. നന്മയുടെ ശക്തികളുടെ  ഒരു കൂട്ടായ്‌മ Macbeth നെ തൂത്തെറിയുന്നു. പിണറായി ഒരു tragic ഹീറോ ആണെന്ന് പറയാറായിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ count down തുടങ്ങിക്കഴിഞ്ഞു. ശത്രുക്കൾക്കുപോലും സഹതാപം തോന്നിക്കുന്ന വിധമാണ് count down. ഒന്നോ രണ്ടോ similarities മാത്രമാണ് ഇവിടെ പറയുന്നത്. Macbeth നാടകത്തിൽ Macbeth രംഗ പ്രവേശം ചെയ്യുന്നത് വിജയ ശ്രീ ലാ ളിതനായ ഒരു  hero ആയിട്ടാണ്. പരമ വീര ചക്രം ലഭിച്ച സൈന്യാധിപൻ. Duncan രാജാവിന്റെ കണ്ണിലുണ്ണി. 2016 ൽ വൻ ഭൂരിപക്ഷം നേടി പിണറായി വിജയൻ മുഘ്യമന്ത്രി ആയത് ഈ Macbeth നെ പോലെയാണ്.പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ അവസ്‌ഥ Act 5ലെ Macbeth ന്റെ അവസ്ഥയാണ്. ഇത് വിശദീകരിക്കാൻ അനേകം പേജ്‌ വ

ഒരു happy weekend

 കേരളത്തിൽ മഴക്കാലം തീർന്ന ലക്ഷണമാണ്.വെള്ളം എല്ലാം ഒഴുകിപ്പോയി. നല്ല സൂര്യപ്രകാശം ഉണ്ട്. വലിയ ചൂടോ തണുപ്പോ ഇല്ല. ഏറ്റവും നല്ല weather ആണ്. രാത്രിയിൽ ഉറങ്ങുമ്പോൾ fan പോലും വേണ്ടാ. എല്ലായിടത്തും ഇതേ സ്ഥിതിയാണോ എന്ന് അറിഞ്ഞു കൂടാ. കോവിഡ് കാരണം ജനങ്ങൾ പലവിധത്തിൽ വ്യഥ അനുഭവിക്കുന്നു. അതിൽ ഒന്നാണ് മക്കൾ വിദേശത്തോ ഇന്ത്യയിൽ മറ്റ്‌ state കളിലോ കുടുങ്ങിയ അവസ്ഥ.Senior citizens ആണ് ഈ വ്യഥ കൂടുതൽ അനുഭവിക്കുന്നത്. ജീവിത സൗകര്യങ്ങൾ എല്ലാം ഉള്ളതുകൊണ്ടു മാത്രം നമുക്ക് പൂർണ്ണമായ സന്തോഷം ലഭിക്കുന്നില്ല. നമുക്ക് ഉള്ളത് share ചെയ്യുമ്പോൾ ആണ് സന്തോഷം തോന്നുന്നത്. നമ്മുടെ മക്കളും പേരകുട്ടികളും കൂടെയുണ്ടെങ്കിൽ സന്തോഷിക്കാൻ ഏറെയുണ്ട്. ഉള്ള മക്കൾ എല്ലാം വിദേശത്തുള്ള Senior citizens ഏറെയുണ്ട്. പോക്കുവരവില്ലാത്തത്തിന്റെ ശൂന്യത അനുഭവിക്കുന്നവർ ഏറെയാണ്. ഞങ്ങളുടെ രണ്ടു മക്കളിൽ ഒരാൾ കോഴിക്കോട്ടും മറ്റെ ആൾ ഓസ്ട്രേലിയയിലും ആണ്. ഈ മാസങ്ങളിൽ ഓസ്ട്രേലിയ visit ചെയ്യാൻ ഉദ്ദേശിച്ചിരുന്നതാണ്.അത് ഇല്ലാതായി. എന്തായാലും മൂത്ത മകളും കുടുംബവും ആറു മാസത്തെ ഇടവേളക്കു ശേഷം ഇന്നലെ എത്തി. കുറെ ദിവസം ഇവിടെ ഉണ്ടായിരിക്കും പണ്ട് ഗാന്ധിജി

അന്തി ചർച്ചയും ആറുമണി വാർത്തയും (Viewpoint)

 കോവിഡ് കാലത്ത് ലോകമൊട്ടാകെ നഷ്ടത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നഷട്ടപ്പെടുന്നു.സാമ്പത്തിക നഷ്ടം ഏറെ. സ്പോർട്സ്, സിനിമ, കല, സാഹിത്യം എല്ലാം നഷ്ടത്തിലാണ്. കേരളത്തിൽ സിനിമയും sports ഉം ഒക്കെ നിലച്ചു. ഇപ്പോൾ പ്രധാന entertainment TV യിൽ  അന്തി ചർച്ചയും മുഖ്യ മന്ത്രിയുടെ വാർത്തയും ആണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. വിഷയം കോവിഡ് ആണെങ്കിൽ അതിൽ വിവാദം കുറവാണ്. ഇപ്പോൾ വിവാദം ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ office നും പങ്കുണ്ടോ എന്നതാണ്. ഇതാണ് അന്തി ചർച്ചയുടെ കാതൽ. ഓരോ ദിവസത്തെയും കോവിഡ് കണക്കുകൾ ആണ് മുഖ്യ മന്ത്രിയുടെ വാർത്താ വായനാ സമ്മേളനത്തിന്റെ ഉദ്ദേശം. വാർത്താ സമ്മേളനം എന്ന് പറയാൻ പറ്റില്ല. കാരണം ഇഷ്ടമുള്ള ചോദ്യങ്ങളെ ചോദിക്കാവൂ. ചോദിച്ചാൽ മുഖ്യമന്ത്രി തട്ടിക്കയറും. പിന്നെ ചോദ്യം ചോദിക്കുന്നവരെ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കും. അതുകൊണ്ട് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ മധ്യമക്കർക്ക് ഭയമാണ്. ഒരു പയ്യൻ ,തന്റെ പിതാവിന്റെ കാർ അനുവാദമില്ലാതെ എടുത്ത് ഓടിച്ചു നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു വഴിപോക്കരെ ഇട

Lock down കുറിപ്പുകൾ

 2020ലെ സ്വാതന്ത്ര്യ ദിനം ഇന്നാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം തോരാ മഴയിൽ നിന്ന് മോചനം കിട്ടിയ ദിനമാണ് ആഗസ്റ്റ് 12.അനേകം ദിവസങ്ങളായി പണിമുടക്കിൽ ആയിരുന്ന സൂര്യൻ ഇന്ന് ഡ്യൂട്ടിക്ക് കയറി. മാനം തെളിഞ്ഞു. മനസ്സും തെളിഞ്ഞു. പറമ്പിൽ താൽക്കാലികമായി ഉണ്ടായ വെള്ളച്ചാട്ടവും അരുവിയും ഇല്ലാതായി. എന്റെ കാറിന്റെ rear light ന് അടുത്ത് ഒരു butterfly വന്ന് ഇരുന്നു. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.5 seconds മാത്രം. ഒരു പക്ഷേ Toyota company അയച്ചതായിരിക്കാം. ഒക്ടോബർ ൽ service due ആകും എന്ന് remind ചെയ്യിക്കാൻ ആയിരിക്കാം അവർ ഈ സുന്ദര messenger നെ അയച്ചത്. കാറിന്റെ ജന്മ ദിനം ആണ് Service. ആഘോഷം പൊടി പൊടിക്കും. ഒരു നല്ല തുക ചെലവാകും. കഴിഞ്ഞ service ന് ശേഷം1000kms പോലും ഓടിയിട്ടില്ല. എങ്ങോട്ട് ഓടാൻ? സൗത്ത് ആഫ്രിക്കയിൽ 10 വർഷം ഉപയോഗിച്ച ഒരു കാർ വിറ്റ പ്പോൾ speedometre reading മൂന്നര ലക്ഷം Kms ആയിരുന്നു. അവിടെ സ്‌കൂളിലേക്ക് 35kms ആയിരുന്നു. Airport ലേക്ക് 330 Kms. ഇവിടെ ഓട്ടം തീരെയില്ല. Lock down തുടങ്ങിയ ശേഷം 0 ഓട്ടം. പെട്രോൾ ഒഴിച്ച കാലം മറന്നു. ഇപ്പോഴത്തെ വില എന്തെന്ന്  അറിഞ്ഞു കൂടാ. Rambutan അവസാന ഘട്ടത

മഴക്കാല ചിന്തകൾ

 ഒരു കാര്യം തുറന്നു പറയാതെ വയ്യ. ഞാൻ മഴയുടെ ഒരു ആരാധകനാണ്. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറയുന്നത് ക്രൂരതയാണ്, selfishness ആണ്. കാരണം മഴയും മണ്ണിടിച്ചിലും മൂലം അനേകം ആളുകൾ ദുരന്തത്തിലാണ്.അനേകം പാവപ്പെട്ട തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കാര്യം കഷ്ടമാണ്. നമ്മൾ ചായ, കാപ്പി മുതലായവ  വാങ്ങുമ്പോൾ വലിയ വില കൊടുക്കുന്നു. ഈ പണമെല്ലാം എങ്ങോട്ടു പോകുന്നു? പാവപ്പെട്ട തൊഴിലാളികൾക്ക് സുരക്ഷിതമായ വീടുകൾ ഇല്ല.19 ആം നൂറ്റാണ്ടിലെ ലയങലിലാണ് അവർ താമസിക്കുന്നത്. അവ മണ്ണിടിച്ചിലിൽ തകർന്നു വീണു. അനേകം പേരെ കാണാനില്ല. ദക്ഷിണാഫ്രിക്കയിലെ സ്വർണ്ണ ഖനികളിൽ ആഫ്രിക്കർ വളരെ അധികം exploit ചെയ്യപ്പെട്ടിരുന്നു. അതേ അവസ്ഥയാണ് തോട്ടം തൊഴിലാളികളുടേതെന്ന് തോന്നുന്നു. എന്തായാലും ഇന്ന് അപൂർവ്വമായി നീണ്ട മഴ പെയ്ത ഒരു ദിവസമായിരുന്നു. തുള്ളിക്കൊരു കുടം എന്ന രീതിയിൽ ഉള്ള മഴ. morning walk ഉം gardening ഉം മുടങ്ങി. തണുപ്പുള്ള ദിവസം. breakfast ന് ചക്കയും വെള്ള കാന്താരി ചമ്മന്തിയും. വെള്ള കാന്താരിക്കു എരിവ് അല്പം കുറവുണ്ട്. ഇത് ആവശ്യത്തിലധികം ഉണ്ട്. മിച്ചമുള്ളത് പലർക്കും കൊടുക്കാറുണ്ട്. ഒറിജിനൽ കാന്താരിയും സുലഭമ

Lock down കുറിപ്പുകൾ

Lock down  കാലത്തെ ഒരു problem അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്.പ്രത്യേകിച്ചു Senior citizens ന്. മറ്റുള്ളവർ എങ്ങനെയാണ് ഇത് manage ചെയ്യുന്നതെന്ന്  അറിഞ്ഞുകൂടാ. ചിലർക്ക് ഇങ്ങനെ ഒരു പ്രോബ്ലെം ഇല്ലായിരിക്കാം. എന്തായാലും ഒരു സീനിയർ citizen ന് അധികമൊന്നും ചെയ്യാൻ സാധിക്കുകയില്ല.എന്തായാലും എല്ലാവരും കുറെ വ്യഥയും ഏകാന്തതയും അനുഭവിക്കുന്നുണ്ടായിരിക്കണം. ലോക്ക് down തുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു. എന്നാൽ 6 വർഷം കഴിഞ്ഞതു പോലെയാണ് തോന്നുന്നത്.ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ട ഒരു lock down ഇല്ല. പക്ഷേ ഫലത്തിൽ ഉണ്ട്. ചിറകൊടിഞ്ഞ പക്ഷിയുടെ അവസ്ഥയാണ് നമ്മുടേത്‌.നിലത്തു തത്തി തത്തി നടക്കാം. പക്ഷേ  പറന്നുയരാൻ പറ്റുകയില്ല. നമ്മൾ  ആകാശം മുട്ടെ പറന്നു നടന്ന ഒരു കാലം ഉണ്ടായിരുന്നു. എങ്ങോട്ടു വേണമെങ്കിലും പോകാമായിരുന്നു. ഇന്ന് പോകാൻ ഒരിടവും ഇല്ല. വരാൻ ആരുമില്ല. വരുവാനില്ലാരുമീ.. എന്നൊരു ഗാനം ഓർക്കുന്നു. കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. ശരിയാണ്. അതാണ് കോവിഡിന്റെ ശിക്ഷ. ആറു മാസം മുമ്പ് സാമൂഹിക അടുപ്പം ആയിരുന്നു നമ്മുടെ enjoyment ന്റെ കാതൽ. അങ്ങനെയാണ് നമ്മുടെ സമയം fast forward ആയിരുന്നത്. ഇപ്പ

Lock down കുറിപ്പുകൾ

എന്തിനും ഏതിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്. ഉദാഹരണമായി ഗ്യാസ് ന് book ചെയ്യാൻ ഒരു മിനിറ്റ് പോലും വേണ്ടാ. പണ്ട് ഇതിനുവേണ്ടി gas outlet ൽ പോയി Q നിൽക്കേണ്ടി വന്നിരുന്നു. ഇപ്പോൾ 30 സെക്കന്റ് ന്റെ ഒരു ഫോൺ call മതി. എന്റെ വീട്ടിൽ നിന്ന് കേവലം 300 metre അകലെയാണ് Gas Agency. അവിടെ പോയി collect ചെയ്യുകയാണ് പതിവ്. മിനിയാന്ന് book ചെയ്തു. Amount എത്രയെന്ന് വിളിച്ചു ചോദിച്ചു. Rs601. രണ്ടു വർഷം മുമ്പ് 800ൽ കൂടുതൽ ആയിരുന്നു. മൂന്ന് പ്ലാവിലയും(Rs200) ഒരു രൂപാ coin ഉം എടുത്ത് പുറപ്പെട്ടു. 5minute കൊണ്ട് കാര്യം കഴിഞ്ഞു. Change കൊണ്ടുപോയത് കൊണ്ടാണ് കാര്യം പെട്ടെന്ന് കഴിഞ്ഞത്. ഈ കോവിഡ് കാലത്ത് ഒരു സ്ഥലത്ത് അധികസമയം spend ചെയ്യാതെ വീട്ടിൽ പോവുകയാണ് നല്ലത്. ഈ Lock down കാലത്ത് എല്ലാവരും വളരെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട്.എന്നാലും കുറേ നല്ല വശങ്ങൾ ഉണ്ട്. ആരാധനലയങ്ങൾ അടഞ്ഞു കിടക്കുന്നതിൽ തെറ്റില്ല. അതുകൊണ്ട്  വണ്ടിയോട്ടവും ശബ്ദ മലിനീകരണവും കുറഞ്ഞു. എനിക്ക് വെടിക്കെട്ട് ഇഷ്ടമാണ്.വെടിക്കെട്ട് ഇല്ലാത്തത് അതിലും വലിയ ഇഷ്ടമാണ്. ശബ്ദ മലിനീകരണം ഇല്ലാത്തതു കൊണ്ട് പാട്ട് കേൾക്കാൻ

Lock down കുറിപ്പുകൾ

Lock down കാലം അസ്വസ്ഥതയുടെയും ആശങ്കകളുടെയും കാലം ആണ്. ഈ കോവിഡ് കാലം എന്ന് തീരും? തട്ടിപ്പോകുമോ?ഇത് കുറേ വർഷം നീണ്ടു പോയാൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം? ജീവിതത്തിലെ കുറേ സന്തോഷങ്ങൾ ഇല്ലാതായി. ഇങ്ങനെ നിരാശപ്പെടുത്തുന്ന പല കാര്യങ്ങൾ ഉണ്ട്. ആരും വരുന്നില്ല, നമ്മൾ പോകുന്നില്ല. എങ്കിലും ജീവിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട്. ഒന്നിനും shortage ഇല്ല. Gas book ചെയ്യാൻ ഒരു മിനിറ്റ് മതി. electricity, TV, mobile, ഭക്ഷണ സാധനങ്ങൾ എല്ലാം ഉണ്ട്. Weather വളരെ അനുകൂലമാണ്. ചൂട് ഒട്ടുമില്ല. താപ നില 25 or26. ഇടവിട്ട്  ഇടവിട്ട് സൗമ്യമായ മഴ. Ac, ഒട്ടും ആവശ്യമില്ല. ഒരു Senior citizen ന്റെ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ situation മോശമാണെന്ന് പറഞ്ഞുകൂടാ. കാരണം ജോലിക്ക്‌പോകുന്നവർ യാത്ര ചെയ്യണം. മറ്റുള്ളവരുമായി interaction വേണം. Risk കൂടുതലാണ്. കടകളിൽ ഒന്നും പോകാതെ ,വേണമെങ്കിൽ ഒരു മാസം ഇവിടെ ജീവിക്കാൻ പറ്റും. കാരണം എല്ലാ സാധനങ്ങളും stock ഉണ്ട്. അത്യാവശ്യം പച്ചക്കറികൾ അന്നന്ന് പറിച്ചെടുക്കാൻ ഉണ്ട്. ഈ പ്രദേശത്ത് എല്ലാവർക്കും എന്തെങ്കിലും പറിച്ചു എടുക്കാൻ ഉണ്ട്. ഇല്ലാത്തവർക്ക് അയൽക്കാർ കൊടുക്കും. എന്നാൽ നമ്മൾ

വാരാന്ത്യ ചിന്തകൾ

August 1.അതി മനോഹരമായ ഒരു ദിവസം. അതുല്യമായ weather conditions. ഇടിയും കാറ്റും ഇല്ലാത്ത ,ഇട വിട്ടുള്ള light rain. വളരെ ആഹ്ലാദിക്കാൻ പറ്റിയ ഒരു ദിവസമാണ്. പക്ഷേ കൊറോണ യുടെ കരിനിഴൽ സന്തോഷമെല്ലാം ചോർത്തി കളയുന്നു. എന്നാലും പ്രകൃതിയോട് ചേർന്നു നിൽക്കുമ്പോൾ ആശങ്കകൾ അപ്പൂപ്പൻ താടി പോലെ കൈവിട്ട് പറന്നു അകലുന്നു. ഇന്നലെ രസകരമായ ഒരു അനുഭവം ഉണ്ടായി. കൊല്ലക്കുടിയിൽ സൂചി വിൽക്കുക എന്ന ഒരു പഴമൊഴി ഉണ്ട്. ഇംഗ്ലീഷിൽ to carry coal to New Castle. അതായത് ഒരു സാധനം ആവശ്യത്തിൽ അധികമുള്ള ഒരു സ്ഥലത്തേക്ക് ആ സാധനം കൊണ്ടു പോവുക. ശ്രീ ബിജു ടോം  10 കപ്പളങ്ങയുമായി വന്നു. ഒരു ഫ്രണ്ട് കൊടുത്തായച്ചതണ്.ഞങ്ങൾക്ക് ആവശ്യത്തിന് പപ്പായ ഉണ്ട്. എങ്കിലും നിരസിച്ചില്ല. കുറെ അയൽക്കാർക്ക് കൊടുത്തു. Rambutan പഴുത്തു പാകമായി. Red ഉം yellow യും ഉണ്ട്. പഴങ്ങൾ കാണാൻ വളരെ ഭംഗിയുണ്ട്. ചെറിയ കുരു ഉള്ള, നല്ല variety ആണ്. പഴുത്തു വീഴാതെ കുറെ ദിവസം നിൽക്കും. വവ്വാലിന്റെ ശല്യമില്ല. ഏകദേശം 50 എണ്ണം പറിച്ചു. മൂന്ന് വീടുകളിലായി വീതിച്ചു കൊടുത്തു.ഇനിയും 2ആഴ്ചത്തേക്ക് പറിക്കാൻ ഉണ്ട്. ഒരു irony എന്താണെന്ന് വെച്ചാൽ പഴുത്ത 2 പപ്പായയും പറിച്ചാണ് orch