Skip to main content

അന്തി ചർച്ചയും ആറുമണി വാർത്തയും (Viewpoint)

 കോവിഡ് കാലത്ത് ലോകമൊട്ടാകെ നഷ്ടത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ. ലക്ഷക്കണക്കിന് മനുഷ്യ ജീവൻ നഷട്ടപ്പെടുന്നു.സാമ്പത്തിക നഷ്ടം ഏറെ. സ്പോർട്സ്, സിനിമ, കല, സാഹിത്യം എല്ലാം നഷ്ടത്തിലാണ്.

കേരളത്തിൽ സിനിമയും sports ഉം ഒക്കെ നിലച്ചു. ഇപ്പോൾ പ്രധാന entertainment TV യിൽ  അന്തി ചർച്ചയും മുഖ്യ മന്ത്രിയുടെ വാർത്തയും ആണ്. രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്.

വിഷയം കോവിഡ് ആണെങ്കിൽ അതിൽ വിവാദം കുറവാണ്. ഇപ്പോൾ വിവാദം ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ office നും പങ്കുണ്ടോ എന്നതാണ്. ഇതാണ് അന്തി ചർച്ചയുടെ കാതൽ.

ഓരോ ദിവസത്തെയും കോവിഡ് കണക്കുകൾ ആണ് മുഖ്യ മന്ത്രിയുടെ വാർത്താ വായനാ സമ്മേളനത്തിന്റെ ഉദ്ദേശം. വാർത്താ സമ്മേളനം എന്ന് പറയാൻ പറ്റില്ല. കാരണം ഇഷ്ടമുള്ള ചോദ്യങ്ങളെ ചോദിക്കാവൂ. ചോദിച്ചാൽ മുഖ്യമന്ത്രി തട്ടിക്കയറും. പിന്നെ ചോദ്യം ചോദിക്കുന്നവരെ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ ആക്രമിക്കും. അതുകൊണ്ട് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ മധ്യമക്കർക്ക് ഭയമാണ്.

ഒരു പയ്യൻ ,തന്റെ പിതാവിന്റെ കാർ അനുവാദമില്ലാതെ എടുത്ത് ഓടിച്ചു നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു വഴിപോക്കരെ ഇടിച്ച് കൊല്ലുന്നു എന്ന് വെക്കുക. ഇതിൽ ആ പയ്യൻ മാത്രമല്ല, പിതാവും കുറ്റക്കാരനാണ്. അയാൾ കാർ key ഭദ്രമായി സൂക്ഷിച്ചില്ല. മകന് ഒരു code of conduct കൊടുത്തില്ല.

ഇവിടെ പിണറായി പിതാവും ശിവശങ്കരൻ പയ്യനുമാണ്.പയ്യൻ തോന്ന്യാസം ചെയ്ത് നാണക്കേട് ഉണ്ടാക്കി. പിതാവ് ഉത്തരവാദിയാണ്.

പിണറായിയെ defend ചെയ്യാൻ പാർട്ടി വക്താക്കൾ  അന്തി ചർച്ചകളിൽ നടത്തുന്ന അഭ്യാസങ്ങൾ പരിതാപകരമാണ്. അവർ വിഷയം മാറ്റുന്നു. അലറുന്നു.മറ്റുള്ളവരുടെ സംസാരം തടയുന്നു. കൈ ചൂണ്ടി agressive ആയി ആക്രോശിക്കുന്നു. ഒരു പ്രയോജനവും ഇല്ല. നമ്മൾ ഓടിക്കുന്ന കാർ ഒരു ചെളിക്കുണ്ടിൽ വീണാൽ, കൂടുതൽ accelerate ചെയ്താൽ കാർ കൂടുതൽ stuck ആകും. ഇതാണ് ചാനൽ ചർച്ചകളിൽ സിപിഎം വക്താക്കൾക്ക് സംഭവിക്കുന്നത്.

6 മണിക്ക് മുഖ്യമന്ത്രിയുടെ വാർത്താ വായന കൊണ്ട് എന്ത് പ്രയോജനം ഉണ്ട്‌എന്ന് അറിഞ്ഞുകൂടാ. കോവിഡ് കണക്കുകൾ ചാനൽ newsreaders വായിച്ചാലും ജനങ്ങൾക്ക് മനസ്സിലാകും. മാത്രമല്ല, medical experts നിത്യവും കോവിഡ് കണക്കുകൾ ചർച്ച ചെയ്യുന്നുണ്ട്.

പിണറായി ഒരാഴ്ചത്തെ വിദേശ യാത്രക്ക് പോയാൽ കോവിഡ് വാർത്ത നിർത്തിവെക്കുമോ? ഇല്ല എന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചിലപ്പോൾ മറ്റുള്ളവർക്ക് വായിക്കാൻ അവസരം കൊടുക്കുകയല്ലേ നല്ലത്?പിന്നെ ഈ വായന 15 മിനിറ്റ് ആയി കുറച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?ചില ട്രോള് കളിൽ ജഗതി ചോദിക്കുന്നതുപോലെ.



Comments

  1. ഇന്ന് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ വായന ഇല്ല.

    ReplyDelete

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു