Skip to main content

Posts

Showing posts from October, 2020

ഒരു പൂച്ച കഥ

 കോവിഡ് കാലത്ത് അധിക സമയ ഭാരം കൊണ്ട് വീർപ്പുമുട്ടി വിഷണ്ണനായി കഴിയുമ്പോൾ ഞാൻ ഒരു തീരുമാനത്തിൽ എത്തി. അധിക സമയം ഉപയോഗിച്ച് ഒരു Phd എടുക്കുക. ഇന്ന് Phd ഇല്ലാത്തവരെ കണ്ടുമുട്ടാൻ പ്രയാസമാണ്. സൂര്യന് കീഴിലുള്ള ഏത് കാര്യവും Phd ക്ക് വിഷയമാക്കാം. എന്റെ Phd വിഷയം The behavioural patterns of cats during Covid എന്നാണ്. ഇതിന്റെ കാരണം കോവിഡ് കാലത്ത് എനിക്ക് മനുഷ്യരെ ക്കാൾ കൂടുതൽ സമ്പർക്കം പൂച്ചകളോടാണ്.കോവിഡ് തുടങ്ങിയപ്പോൾ ഇവിടെ ഒരു അമ്മപ്പൂച്ച മാത്രമാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ അവൾ പ്രസവിച്ചു.2 കുഞ്ഞുങ്ങൾ. അമ്മപൂച്ചക്ക് ഒരു സ്വഭാവം ഉണ്ട്.കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കും. ആദ്യപ്രസവം 2019ൽ ആയിരുന്നു. 2കുഞ്ഞുങ്ങൾ ഉണ്ടായി. ഒരെണ്ണത്തിനെ കാണാതായി. ശേഷിച്ചത് ഭക്ഷണം കിട്ടാതെ മരിച്ചു.ഞങ്ങൾക്ക് കയ്യെത്താൻ പറ്റാത്ത ഒരു സ്ഥലത്താണ്കുഞ്ഞിനെ  ഒളിപ്പിച്ചിരുന്നത്. ഇക്കൊല്ലം രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായി. ഒന്നിനെ കാണാതായി. മറ്റേത് രക്ഷപ്പെട്ടു. അതിന് മനുഷ്യരോട് പേടി ആയിരുന്നു ആദ്യം. പിന്നെ ഇണങ്ങി വളരെ friendly ആയി. ദേഹത്ത് തടവിക്കൊടുക്കാൻ ആവശ്യപ്പെടാൻ ചിക്കു എന്ന് പേരുള്ള അവൾക്ക് അറിയാം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 9.30ന് ഒര

ശിവശങ്കറുടെ അറസ്റ്റ് (Viewpoint)

കേരളത്തിലെ നദികൾ മഴക്കാലത്തു കര കഴിഞ്ഞു ഒഴുകും. എന്നാൽ മഴ മാറിയാൽ വെള്ളം വറ്റി തുരുത്തുകൾ രൂപപ്പെടും. keralathil വറ്റാത്ത ഒന്ന് വാർത്താ നദികളാണ്. അവ എപ്പോഴും കരകവിഞ്ഞു ഒഴുകും. ഇന്നലെ വാർത്താ നദികളിൽ ഉരുള്പൊട്ടലിന്റെ കുത്തൊഴുക്ക് ആയിരുന്നു.ഒരു വൻമരം കടപുഴകി വീണ് ഒഴുകി പോകുന്നത് ഇരു കരകളിലും നിന്ന് ജനങ്ങൾ കണ്ടു. സ്വർണ്ണ കടത്തു കേസ് ഒരു soccer ഗെയിം പോലെ ആണ്. ആരും ഗോൾ അടിക്കാതെ നീണ്ടു നീണ്ടു പോയ ഒരു ഗെയിം. Customs, ED, NIA, CBI തുടങ്ങിയ വമ്പമാർ field നിറഞ്ഞു കളിച്ചുവെങ്കിലും score ചെയ്യാൻ സാധിച്ചില്ല. കരുത്തനായ goal കീപ്പർ ശിവശങ്കർ  ഇടിവെട്ട് ഷോട്ടുകളെ ധീരമായി തടുത്തു. Referee ആയ ഹൈക്കോടതി extra time കൊടുത്തു. ഇന്നലെ രാത്രി 10.15ന് നമ്മൾ ഏവരും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ആ ഗോൾ പിറന്നു. ED യുടെ ആ ഇടിവെട്ട് ഷോട്ടിന് മുമ്പിൽ ശിവ ശങ്കരൻ തളർന്നു. എങ്കിലും ഇക്കൊല്ലത്തെ Goal keeper of the Year അവാർഡ് ശിവശങ്കറിനു സ്വന്തം. ശിവശങ്കർ ദുരന്തത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട ഒരു പാഠം ഈ ഡിജിറ്റൽ യുഗത്തിൽ കുറ്റം ചെയ്താൽ പിടിക്കപ്പെടും എന്നതാണ്.എത്ര ബുദ്ധിമാൻ ആയാലും പിടിക്കപ്പെടും. ഒസാമ ബിൻ ലാദൻ പാകിസ്താ

തുരുമ്പിക്കുന്ന ബന്ധങ്ങൾ ( Viewpoint)

 2020 അവസാന round ലേക്ക് പ്രവേശിക്കുമ്പോൾ  നഷ്ടക്കണക്കുകളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മുമ്പിലുള്ളത്. കോവിഡ് ജീവിതത്തെ ആകെ തകിടം മറിച്ചിരിക്കുന്നു.എങ്ങനെയെങ്കിലും ജീവിച്ചിരുന്നാൽ അത് വലിയ ഭാഗ്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കൊടും പട്ടിണിക്കാരന് അല്പം ചോറ് മാത്രം കിട്ടിയാൽ അവൻ തൃപ്തനാണ്. ഒഴിക്കാൻ ഒന്നും വേണ്ട. കൂട്ടാൻ ഒന്നും വേണ്ട. വിശപ്പ് അടങ്ങിയാൽ മതി. ഊണിന് പലകൂട്ടം ഒഴിക്കാനും കൂട്ടാനും ഉള്ളത് ഊണിനെ കൂടുതൽ രുചികരം ആക്കുന്നത് പോലെയാണ് ബന്ധങ്ങൾ. അത് കുടുംബപരമോ സുഹൃദ് ബന്ധമോ ആകാം. ബന്ധങ്ങൾ തുരുമ്പെടുക്കുന്ന ഒരു കാലമാണ് കോവിഡ് കാലം. വാഹനങ്ങൾക്ക് maintenance ഉം service ഉം ഇല്ലെങ്കിൽ ആ വാഹനങ്ങൾ തുരുമ്പിച്ചു ഓടാത്ത സ്ഥിതി ആകും. battery,down ആകും.ടയറിൽ  കൂണ് കിളിർക്കും. സോഷ്യൽ distancing ഇന്ന് ആവശ്യമാണ്. ഇത് ബന്ധങ്ങളെ ഇല്ലാതാക്കുന്നു. ഫോൺ വിളിക്കാനുംvideo call ചെയ്യാനും ഇന്ന് ധാരാളം സൗകര്യം ഉണ്ട്. സോഷ്യൽ മീഡിയയിൽ ക്കൂടി യും ബന്ധങ്ങൾ നില നിർത്താൻ കഴിയും. എന്നാൽ അതൊന്നും ഒരാളെ നേരിട്ടു കണ്ട് സംസാരിക്കുന്നതിന് തുല്യമല്ല. നമ്മുടെ friends നെയും relatives നെയും നേരിട്ട് കാണാനുള്ള അവ

രാഷ്ട്രീയം ഒരു കോമഡി മാത്രം (Viewpoint)

 ഞാൻ പണ്ട് ഒരു പോസ്റ്റ് ൽ എഴുതിയിരുന്നു. രാഷ്ട്രീയത്തെ ഒരു കോമഡി അഥവാ ഒരു entertainment ആയി മാത്രമേ കാണാവൂ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് വലിയ കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്.പ്രതീക്ഷിച്ചാൽ നിരാശ ആയിരിക്കും ഫലം. ആരു ഭരിച്ചാലും അഴിമതിക്ക് അറു തിയില്ല. പാലാരിവട്ടം പാലം ഏറ്റവും നല്ല ഉദാഹരണം. കമാറുദ്ദിൻ MLA ഉൾപ്പെട്ട സ്വർണ്ണ തട്ടിപ്പ്‌ഏറ്റവും പുതിയ ഉദാഹരണം. നമ്മൾ ഒരു soccer, ക്രിക്കറ്റ്, അല്ലെങ്കിൽ വോളീബോൾ കളി കാണുമ്പോൾ നമ്മൾക്ക് ഇഷ്ടപ്പെട്ട ടീം ജയിച്ചു കാണാൻ ആഗ്രഹിക്കുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ രാഷ്ട്രീയ അനുഭാവവും. നമ്മുടെ പാർട്ടിയും നമ്മുടെ നേതാവും ജയിച്ചു കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. ആര് ജയിച്ചാലും OK എന്ന് ചിന്തിക്കുന്നവരും ഉണ്ട്. രാഷ്ട്രീയത്തെ ആധാരമാക്കിയുള്ള ട്രോളുകളും കാർട്ടൂണുകളും പാരഡികളും സോഷ്യൽ മീഡിയയിൽ കരകവിഞ്ഞു ഒഴുകുകയാണ്. നരേന്ദ്ര മോഡി തൊട്ട് താഴോട്ട് ജോസ് K മാണി വരെ ഇന്ന് ട്രോളന്മാരുടെ target ആണ്. രാഷ്ട്രീയം കൊണ്ട് ജനങ്ങൾക്കുള്ള ഏറ്റവും പ്രധാന പ്രയോജനം കോമഡി ആണ്. പ്രത്യേകിച്ചു ഈ കോവിഡ് കാലത്ത്. രാഷ്ട്രീയ കാര്യങ്ങളെ പരമാർശി ക്കുമ്പോൾ പഴഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത് ഇപ്പോൾ

വാരാന്ത്യ ചിന്തകൾ

 ഏപ്രിലിൽ തുടങ്ങിയ മഴക്കാലം ഇപ്പോഴും തുടരുന്നു.ഇപ്പോൾ പൊതുവെ ശല്യം ഒന്നും ചെയ്യാത്ത മഴയാണ്. വളരെ സുന്ദരമായ കാലാവസ്‌ഥ. സൂര്യൻ എന്ന പിടികിട്ടാപ്പുള്ളി ഇപ്പോഴും ഒളിവിലാണ്.ഇനി ഒരു Look out നോട്ടീസ് ഇറക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു വർഷം മുഴുവൻ ഇതേ കാലാവസ്‌ഥ ആയിരുന്നെങ്കിൽ എത്ര മനോഹരം ആകുമായിരുന്നു. ഇനി രണ്ടോ മൂന്നോ മാസം കുറെ ചൂട് അനുഭവിച്ചാലും OK.6 മാസം enjoy ചെയ്തതല്ലേ?😊☺ ഇന്ന് Girls Day ആണ്. എന്റെ 5 grand children ൽ 4 girls ആണ്. അതുകൊണ്ട് ഈ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്. ഈ കോവിഡ് കാലം എല്ലാവർക്കും വളരെ വിഷമം ഉള്ള കാലമാണ്. പക്ഷേ ഇത് വളർത്തു മൃഗങ്ങൾക്ക് നല്ല കാലമാണ്.നമ്മളിൽ പലർക്കും മക്കളും പേരകുട്ടികളും കൂടെയില്ല. ഇനി എന്ന് ഒത്തു ചേരുമെന്നും നിശ്ചയമില്ല. വളരെ മനോവേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അപ്പോൾ ഒരു ആശ്വാസം കിട്ടുന്നത് നമ്മുടെ വളർത്തു മൃഗങ്ങളിൽ നിന്നാണ്. ഇന്ന് നമ്മുടെ പട്ടിക്കും പൂച്ചക്കും സുവർണ്ണ കാലമാണ്. കാരണം അവർക്ക് പതിവിൽ കവിഞ്ഞ attention കിട്ടുന്നു. നമ്മൾ വീട് പൂട്ടി ദൂര യാത്രക്ക് പോകുന്നില്ല. നമുക്ക് activities കുറവായതുകൊണ്ടു പട്ടിക്കും പൂച്ചക്കും കൃത്യമായി തീറ്റ കൊടുക്ക

Chanel അതിപ്രസരം(Viewpoint)

 കേരളത്തിൽ ഏറ്റവും ഉള്ള കാര്യങ്ങൾ  ഏതെന്നു ചോദിച്ചാൽ ഉത്തരം ഇതാണ്:1.കോവിഡ് 2 വിവാദങ്ങൾ 3. അക്രമം 4 അഴിമതി 5 ചാനലുകൾ കേരളത്തിൽ ഇല്ലാത്ത കാര്യം മന സമാധാനം ആണ്. നമ്മുടെ സമാധാനം കെടുത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിക്കുന്നത് ചാനലുകൾ ആണ്. കേരളത്തിൽ ആവശ്യത്തിലേറെ ചാനലുകൾ ഉണ്ട്. അവർക്ക്   ആവശ്യത്തിലേറെ വാർത്തകളും ചർച്ചകളും ഉണ്ട്. വാർത്തകൾ ഇല്ലെങ്കിൽ അവർ അത് എവിടെയെങ്കിലും കുത്തി പൊക്കും. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ ശ്രമിക്കും. അത് ചിലപ്പോൾ സാധിക്കുകയും ചെയ്യും. അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞതു പോലെ ചിലപ്പോൾ മാധ്യമ ശ്രദ്ധ അധികമായാൽ വിപരീത ഫലം ചെയ്യും. ഇതാണ് ഭാഗ്യ ലക്ഷ്മിക്കും കൂട്ടുകാർക്കും സംഭവിച്ചത്. ഒരു യൂ ട്യൂബുകാരനെ അവർ കൈകാര്യം ചെയ്തു. അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. കേരളം മുഴുവൻ അവരെ support ചെയ്യുമെന്ന് അവർ വിചാരിച്ചു. പക്ഷേ അവർക്ക് കിട്ടിയത് 50/50ആയിരുന്നു. ഇപ്പോഴിതാ മുൻകൂർ ജാമ്യം reject ചെയ്തു. ഇനി High കോടതി യിൽ പോകുമത്രേ. അവിടെ രൂക്ഷമായ ശകാരവും പിഴയും കിട്ടും. വാസ്തവത്തിൽ സ്ത്രീകളുടെ അന്തസ്സ്  ഇടി ക്കുകയാണ് ഭാഗ്യ ലക്സ്മിയും കൂട്ടരും ചെയ്തത്. സ്ത്രീകൾ ഇത്ര വിഡ്ഢികൾ ആണോ

ലോക വയോജന ദിനം

 ഇന്ന് ലോക വയോജന ദിനം ആണെന്ന് കേട്ടു. എന്നാൽ ഇക്കാര്യത്തിൽ വലിയ ഉത്സാഹം ഒന്നും ഒരിടത്തും കണ്ടില്ല. കോവിഡ് കാലം വൃദ്ധ ജനങ്ങളെ വളരെ vulnerable ആക്കിയിട്ടുള്ള കാലമാണ്. അതിന്റെ ആശങ്കകൾ ആയിരിക്കാം വയോജന ദിനത്തിന് മങ്ങൽ ഏൽപ്പിച്ചത്. രോഗത്തിന്റെ ഭീതി മാത്രമല്ല മുതിർന്ന പൗരന്മാരെ അലട്ടുന്നത്. ഏകാന്തത നമ്മളെ വല്ലാതെ അലട്ടുന്നുണ്ട്.മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകൾ ഏറെയുണ്ട്. മക്കൾ വേറെ രാജ്യത്തോ ഇന്ത്യയിൽ ദൂരെയോ ആയിരിക്കും. നമ്മൾക്ക് അവരെ visit ചെയ്യാൻ സാധ്യമല്ല. അവർക്ക് ഇങ്ങോട്ട് വരാനും സാധ്യമല്ല. വളരെ വേദനാജനകമായ ഒരു situation ആണ്. എന്റെ മൂത്ത മകൾ കോഴിക്കോട്ടും രണ്ടാമത്തെ മകൾ Sydney യിലും ആണ്. കോവിഡ്ന് മുൻപ് ഞങ്ങൾ ഇടയ്ക്കിടെ കോഴിക്കോടിന് പോകാറുണ്ടായിരുന്നു. ഇപ്പോൾ അത് മുടങ്ങി. ഭാഗ്യവശാൽ കഴിഞ്ഞ മാസം അവർ ഇവിടെ വന്ന് താമസിച്ചു. ഒരു വലിയ വ്യത്യാസം അപ്പോൾ അനുഭവപ്പെട്ടു. ഇക്കൊല്ലം ഓസ്ട്രേലിയ്ക്കു പോകാൻ പ്ലാൻ ചെയ്തതാണ്. എല്ലാം കീഴ്മേൽ മറിഞ്ഞു. 2020ലെ Christmas വളരെ വേദനാ ജനകമായ ഒന്നായിരിക്കും. വളരെ ശൂന്യമായ ഒന്ന്. ഇന്നത്തെ ശൂന്യതയെ കുറെ നികത്തുന്നത് സോഷ്യൽ മീഡിയ ആണ്. വളരെ കുറഞ്ഞ ചെലവിൽ അത