Skip to main content

Posts

Showing posts from June, 2020

കിണർ മരണങ്ങൾ (Viewpoint)

അയർക്കുന്നത്ത് സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ ഒരു വൈദികൻ കിണറ്റിൽ ചാടി മരിച്ചു എന്ന റിപ്പോർട്ട് കണ്ടപ്പോൾ എന്നിൽ ഉറങ്ങിക്കിടന്ന അപസർപ്പകൻ( detective) ഉണർന്നു. ആൽമഹത്യ ചെയ്യാൻ അനേകം മാർഗ്ഗങ്ങൾ ഉണ്ട്. 1 വിഷം 2.പെട്രോൾ 3.റെയിൽ പാളം4.നദി 5 കടൽ 6 തോക്ക് 7  പാലം  8 കയർ പിന്നെ കിണർ ശരിയായ investigation ഇല്ലെങ്കിൽ ഒരു കൊലപാതകം ആല്മ ഹത്യ ആയി എഴുതി തള്ളപ്പെടും. അല്ലെങ്കിൽ അപകടം ആണെന്ന് വരുത്തി തീർക്കും. വാവാ സുരേഷിന്റെ ചില നിഗമനങ്ങൾ ആണ് ഉത്രാകൊലക്കേസിൽ വഴിത്തിരിവ് ആയത്. എന്തുകൊണ്ട് കിണർ? കിണറ്റിൽ കാൽ വഴുതി വീഴാം. കിണറ്റിലേക്ക് ചാടാം. തള്ളിയിടാം. ഒരാളെ കൊന്ന് കിണറ്റിൽ ഇടാം. ഇരുട്ടത്ത് വഴി തെറ്റി കിണറ്റിൽ വീഴാം. കന്യാസ്ത്രീകൾ കിണറ്റിൽ വീണ് /ചാടി/തള്ളിയിട്ട  സംഭവങ്ങൾ ഏറെയാണ്. അഭയ കേസ് നീണ്ടു നീണ്ടു പോകുന്നു. അയർക്കുന്നത്തെ വൈദികനും നേരത്തേ ചില കന്യാസ്ത്രീകളും കിണറ്റിൽ ചാടി ആൽമഹത്യ ചെയ്തു എന്ന്  വെക്കുക. അവർ എന്തുകൊണ്ട് കിണർ തെരഞ്ഞെടുത്തു? മറ്റു മാർഗങ്ങൾ പ്രയാസമാണ്. വിഷം എങ്ങനെ വാങ്ങിക്കും?പെട്രോൾ വാങ്ങാൻ പോയാൽ ആളുകൾ ശ്രദ്ധിക്കും. റെയിൽവേ പാളം അകലെയാണ്. നദിയിലേക്ക് പോയാലും ആളുകൾ ശ

ആല്മ ഹത്യാ പ്രവണത(Viewpoint)

കോവിഡ് മഹാമാരി വളരെ ഭയാനകമാണ്, വേദനാജനകമാണ്. അതിന്റ ripple effect ലോകത്തെ ആകെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുകയാണ്. കോവിഡ് ജീവൻ എടുക്കുന്നതിനു സമാന്തരമായി കോവിഡ് കാരണം ദുരിതത്തിൽ ആയ കുറേ ആളുകൾ സ്വന്തം ജീവൻ എടുക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും കൂടി വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് കോവിഡ് രോഗികൾ ആൽമഹത്യ ചെയ്തത് അത്യന്തം വേദനാജനകമാണ്. ശരീരത്തിനും മനസ്സിനും സുഖം ലഭിക്കേണ്ട ഒരു സ്ഥലത്ത് അത് കിട്ടുന്നില്ലയെങ്കിൽ വേറെ എവിടെ കിട്ടും? കേരളത്തിൽ എല്ലാ തരത്തിലും ഉള്ള ആല്മ ഹത്യ അനുദിനം വർദ്ധിച്ചു വരികയാണ്. പലതും വളരെ നടകീയമായിട്ടാണ് സംഭവിക്കുന്നത്. നേരത്തെ പ്ലാൻ ചെയ്തതും പെട്ടെന്നുള്ള വികാര തളളലിൽ instant ആയി ചെയ്യുന്നതും ഉണ്ട്. ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന ഒരു feeling ൽ എത്തുമ്പോഴാണ് ആൽമഹത്യ. പ്രത്യേകിച്ചു youngsters. വളരെ നിസ്സാരമായതും പരിഹരിക്കാൻ കഴിയുന്നതുമായ പ്രശ്‌നത്തെ ചൊല്ലിയാണ് ചില ആൽമഹത്യകൾ. ഉദാഹരണമായി മാതാപിതാക്കൾ വഴക്കു പറഞ്ഞു, അല്ലെങ്കിൽ മൊബൈൽ പിടിച്ചെടുത്തു മുതലായ കാരണങ്ങൾ. കുടുംബവഴക്ക്, കടക്കെണി, അവിഹിതബന്ധം, ജോലി നഷ്ടം, പ്രണയ നൈരാശ്യം, ഒറ്റപ്പെടൽ, വിഷാദം ത

ആരാധനാലയങ്ങൾ തുറക്കണമോ? (Viewpoint)

ആരാധനാലയങ്ങൾ തുറക്കണമോ?ഈ വിഷയത്തിൽ ഇന്ന് debate കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. അരുത് എന്നാണ് ദൃഢമായ ഉത്തരം. ഇതിന്റെ കാരണം ആരേയും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല. കാരണം കോവിഡിന്റെ ആക്രമണം ഫൈനൽ റൗണ്ടിലേയ്ക്ക് പ്രവേശിക്കുകയാണ്.ഫൈനൽ റൗണ്ടിൽ വീറും വാശിയും കൂടും. ഇപ്പോൾ കോവിഡ് ആണ് മുന്നിട്ട് നിൽക്കുന്നത്. ഭാഗ്യവശാൽ ഭൂരിപക്ഷം മത നേതൃത്വങ്ങൾ തുറക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. ദൈവത്തിന് വളരെ ഇഷ്ടപ്പെടുന്ന ഒരു തീരുമാനം ആണ് ഇത്. ഈ കോവിഡ് കാലത്ത് പുണ്യ പ്രവർത്തികൾ ചെയ്യാം. കോവിഡ് നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നത് ഏറ്റവും നല്ല പുണ്യ പ്രവർത്തിയാണ്. കോവിഡ് കാലം വളരെ tension ഉള്ള ഒരു കാലമാണ്. നമ്മുടെ ജീവൻ അപകടത്തിൽ ആണ്. സന്തോഷം തരുന്ന പല കാര്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഉത്സവം, പെരുന്നാൾ, കല്യാണം ,സിനിമ ,വിനോദയാത്ര, ഒത്തുചേരൽ മുതലായവ നഷ്ടപ്പെട്ടു. സഹിച്ചേ പറ്റൂ. കോവിഡ് situation ഒരു hostage situation പോലെയാണ്. എല്ലാം എടുത്തോളൂ, കൊല്ലരുത് എന്നു മാത്രമാണ്  കോവിഡ് എന്ന terrorist നോട് അപേക്ഷിക്കാനുള്ളത്. മതപരമായ കാര്യങ്ങൾ  entertainment ന്റെ ഭാഗമാണ്.  വിശ്വാസത്തേക്കാൾ ഏറെ ente

കോവിഡ് ചിന്തകൾ

10 വർഷം മുൻപ് Time വാരികയിൽ  ഒരു ലേഖനം വായിച്ചത് ഓർക്കുന്നു. ജീവിക്കാൻ പറ്റിയ അനുകൂല സാഹചര്യങ്ങൾ ഉള്ള ഒരു  കാലഘട്ടമാണ് ഇതെന്ന് ലേഖനത്തിൽ പറയുന്നു. ഇപ്പോൾ അത് തിരുത്തി മരിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു കാലഘട്ടം ആണ് ഇതെന്ന് പറയേണ്ടി വന്നിരിക്കുന്നു. കോവിഡ് 19 affect ചെയ്യാത്ത ആരും ഇന്ന് ലോകത്ത് ഇല്ല. ആമസോണിലെ ആദിവാസികളെ പ്പോലും കോവിഡ് affect ചെയ്തിരിക്കുന്നു. എല്ലായിടത്തും നഷ്ട കണക്കുകൾ മാത്രം. ആ കണക്കു പുസ്തകത്തിലെ പേജുകൾ കൂടി വരുന്നു. ഈ ഘട്ടത്തിൽ സന്തോഷിക്കാൻ എന്താണ് ഉള്ളത് ? നമ്മൾ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ബാക്കി എന്തെല്ലാം നഷ്ടപ്പെട്ടാലും സാരമില്ല. ജീവിച്ചിരിക്കുക എന്നതാണ് മഹാ ഭാഗ്യം. ജീവിക്കാൻ സാധിച്ചാൽ നഷ്ടപ്പെട്ട പലതും തിരിച്ചു പിടിക്കാൻ സാധിക്കും. എന്നാൽ ഈ മഹാമാരി എന്ന് അവസാനിക്കും ?ആർക്കും ഉറപ്പില്ല. ഡോക്ടർമാർ, നഴ്സുമാർ, ഭരണാധികാരികൾ, പൊലീസുകാർ മുതലായവർ കോവിടന് ഇരയാകുമ്പോൾ ആശങ്കകൾ വർധിക്കുകയാണ്. പാപ്പാനെ ചുഴറ്റി എറിഞ്ഞു നിയന്ത്രണം വിട്ട ഒരു കൊലകൊമ്പനെ പോലെ കോവിഡ് സംഹാര താണ്ഡവം നടത്തിയാൽ ആര് അതിനെ തളയ്ക്കും? കോവിഡ് മഹാമാരി മനുഷ്യരെ ചങ്ങലയ്ക്ക്