Skip to main content

Posts

Showing posts from September, 2020

നിയമ സഭയിലെ കയ്യാങ്കളി (Viewpoint)

 1ഉം രണ്ടും വയസ്സുള്ള കുട്ടികൾ കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും തല്ലി പൊട്ടിച്ചു വലിച്ചെറിയുമ്പോൾ നമ്മൾ അതുകണ്ട് ചിരിക്കും. എല്ലാ വീടുകളിലും അങ്ങനെ തല്ലിപ്പൊട്ടിച്ച സാധനങ്ങളുടെ ഒരു ശേഖരം കാണും. വിലപിടിപ്പുള്ള വാച്ചും മൊബൈലും ഒക്കെ ആ ശേഖരത്തിൽ കാണും.എന്നാലും ആ നഷ്ടമെല്ലാം നമ്മൾ സഹിക്കും, എഴുതി തള്ളും. കാരണം ആ കുട്ടികൾക്ക് ഒന്നും അറിയില്ല. എന്നാൽ ജന പ്രതിനിധികളായ MLA മാരും എംപി മാരും പിഞ്ചു കുട്ടികളെപ്പോലെ പെരുമാറിയാൽ അതിനെ ഒരു തമാശയായി കാണാൻ കഴിയുകയില്ല. അതിന് യാതൊരു ന്യായീകരണവും ഇല്ല. ആരെങ്കിലും ന്യായീകരിച്ചാൽ അവർ ജനാധിപത്യയത്തിന്റ ABC അറിയാത്തവരാണ്. 2015ൽ കേരള നിയമസഭയിൽ നടന്ന കയ്യാങ്കളി കേരള ചരിത്രത്തിലെ ഒരു കരിദിനമാണ്. കെഎം മാണിയുടെ ബഡ്ജറ്റ് പ്രസംഗം കായികമായി തടസ്സപ്പെടുത്തുകയാണ് LDF അംഗങ്ങൾ ചെയ്തത്. ഏറ്റവും നാണം കെട്ട ചെയ്തികളാണ് അവിടെ നടന്നത്. ആരും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത രംഗങ്ങൾ To add insult to injury എന്ന് പറയുന്നതുപോലെ LDF സർക്കാർ കേസ് എഴുതി തള്ളാൻ ശ്രമിച്ചു. സിജെഎം കോടതി വിധി എഴുതി. സർക്കാർ നാണം കെട്ടു. ചാനലുകൾ അക്രമ രംഗങ്ങൾ വീണ്ടും വീണ്ടും broadcast ചെയ്യുന്നു.2015

മതേതര ബൈബിളും മതേതര ബീഫും( Satire)

 കേരള കത്തോലിക്കാർക്ക് ഒരു സന്തോഷവാർത്ത. കോവിഡുംറബ്ബർ വിലയിടിവും കാരണം കഷ്ടപ്പെടുന്ന കേരള കത്തോലിക്കരുടെ കഥ കേട്ട് മനസ്സലിഞ്ഞ ഫ്രാൻസിസ് മാർപാപ്പ നമുക്കു വേണ്ടി ഒരു വമ്പൻ Christmas സമ്മാനം അയച്ചിരിക്കുന്നു. മൂന്ന് Container ഷിപ്പുകളിലായി ഒരു ലക്ഷം മതേതര ബൈബിൾ,50000 ton മതേതര മുന്തിരി,75000 ton മതേതര ബീഫ് എന്നിവയാണ് റോമിൽ നിന്ന് അയച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ  പൂർവികരുടെ നാടായ അർജന്റീനയിൽ നിന്നുള്ളതാണ് ബീഫ്. ലോകത്തിലെ ഒന്നാം നമ്പർ ബീഫ്. ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ് മുന്തിയ ഇനം മുന്തിരി. ഇത് കഴിച്ചാൽ ദണ്ഡവിമോചനം ഉണ്ട്. മതേതര വിശുദ്ധ ബൈബിളും, മതേതര വിശുദ്ധ ബീഫും വിശുദ്ധ മുന്തിരിയും ആയതിനാൽ Customs പരിശോധന ഒഴിവാക്കിയിട്ടുണ്ട്. തലയിൽ മുണ്ടിട്ട് ആരും Customs ലേക്ക് പോകേണ്ട ആവശ്യമില്ല. Container ഷിപ്പുകൾ ഡിസംബർ ആദ്യ ആഴ്ചയിൽ കൊച്ചിയിൽ എത്തും. എല്ലാ കത്തോലിക്കാ വിശ്വാസികളും ഓൺലൈനായി book ചെയ്യേണ്ടതാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും കത്തോലിക്ക സഭയിൻ അംഗമായവർക്കെ വിശുദ്ധ സാധനങ്ങൾക്ക് അര്ഹതയുള്ളൂ. ശുഭദിനം.

സമര വേലിയേറ്റം ( Viewpoint )

 ഇന്ന് കേരളത്തിലെ ചൂടേറിയ ചർച്ചയും അസ്വസ്ഥതയും ജലീൽ രാജി വെക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലിയാണ്. ഈ വിഷയം മാറ്റി വെച്ചിട്ട് രണ്ട് രാജികളെപ്പറ്റി പറയാം. 1956ൽ ഇന്ത്യയിൽ രണ്ട് ട്രെയിൻ അപകടങ്ങൾ നടന്നു. രണ്ടിലും കൂടി200ലധികം ആളുകൾ മരിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജി വെച്ചു. ആദ്യത്തെ രാജി നെഹ്റു നിരസിക്കുകയായിരുന്നു. രണ്ടാമത്തേത് സ്വീകരിച്ചു. 2016 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് Cameron രാജി വെച്ചു. കാരണം കേട്ടാൽ നമ്മൾ ഞെട്ടും. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന വിഷയത്തിൽ  Cameron ഒരു റെഫെറണ്ടം നടത്തി. തുടരണം എന്ന വാദക്കാരൻ ആയിരുന്നു Cameron.52 % പേർ exit എന്നു പറഞ്ഞു. Cameron രാജിവെച്ചു.ആരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ term  കുറേ വർഷങ്ങൾ കൂടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആണത്തം ഉള്ളവനായിരുന്നു. അന്തസ്സ് ഉള്ളവൻ ആയിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയും ആണത്തം ഉള്ളവനായിരുന്നു. അധികാരത്തെ പുല്ലുപോലെ വലിച്ചെറിയാണുള്ള തന്റേടം ഉള്ളവനായിരുന്നു. ആണത്തം ഉള്ളവർ ഭരിക്കുമ്പോൾ അവർ അധികാരത്തെ ഏതു സമയവും വലിച്ചെറിയു

കേരളത്തിൽ എല്ലാം OK യോ? ( Viewpoint)

 കേരളത്തിൽ  രണ്ട് കാര്യങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.1. സ്വർണ്ണ കള്ളക്കടത്തിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ 2. കോവിഡ് വ്യാപനം. സ്വർണ്ണ കള്ളക്കടത്തിന്റെ വേരുകൾ വളരെ പടർന്നതും ആഴത്തിൽ ഉള്ളതുമാണ്. ഇത് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ എത്തിക്കാൻ കുറെ മാസങ്ങൾ എടുക്കും. വളരെ സങ്കീർണമാണ് ഈ കേസ്. ഒരു മന്ത്രിയും വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ കേസിനെ വളരെ serious ആക്കുന്നത്. KT ജലീൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി യുടെ നിലപാട്. ഇത് വളരെ വിചിത്രമാണ്. Consulate ൽ വന്ന പെട്ടികളിൽ ഖുർആൻ മാത്രമായിരുന്നു എന്ന് സമ്മതിക്കുക. മത നിരപേക്ഷതയെ ആണയിട്ടു പറയുന്ന LDF ന്റെ ഒരു മന്ത്രി തന്റെ മതപുസ്തകം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്  മതേ തര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. അപലപനീയമാണ്. അഥവാ ഖുർആൻ നേരായ മാർഗ്ഗത്തിലൂടെ ഇറക്കുമതി ചെയ്യാൻ സാധിക്കുമെന്നിരിക്കെ എന്തിന് വളഞ്ഞ വഴികൾ തേടി? മന്ത്രിയെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജലീൽ മന്ത്രി  പറയുന്ന ഒരു കാര്യം വളരെ രസകരമാണ്. സത്യം ജയിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്ന് പിണറായി പറഞ്ഞത് ഇവിടെ പ്രസക

അദ്ധ്യാപക ദിന ചിന്തകൾ

 ഇന്ന് അദ്ധ്യാപക ദിനമായി ആചരിക്കുന്ന ഈ ദിനത്തിൽ കെനിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചില അനുഭവങ്ങൾ ഓർമ്മിക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും ഞാനും എന്റെ ഭാര്യ ലീലാമ്മയും എപ്പോഴും ഒരേ സ്‌കൂളിൽ ആണ് പഠിപ്പിച്ചിട്ടുള്ളത്.എന്റെ ആഫ്രിക്കൻ ജീവിതം1975 മുതൽ 2017 വരെയും ലീലമ്മയുടേത് 1979 മുതൽ 2017വരെയും. ഏറ്റവും കൂടുതൽ കാലം സൗത്ത് ആഫ്രിക്കയിൽ .1988 മുതൽ 2017 വരെ. മൂന്നു രാജ്യങ്ങളിലും  students, teachers,നാട്ടുകാർ, അധികാരികൾ ,parents മുതലായ എല്ലാവരുടെയും സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് ലഭിച്ചു. കെനിയയിൽ അധ്യാപകനെ വിളിക്കുന്നത് mwalimu എന്നാണ്. തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഇത്രയും ദൂരെ നിന്ന് വന്ന ഞങ്ങളോട് നാട്ടുകാർക്ക് വലിയ സ്നേഹമായിരുന്നു.1976ൽ ജോസ് എന്ന ഒരു friend ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് ഒരു കാർ അപകടത്തിൽ മരിച്ചു. ജോസിന് നാട്ടുകാരുടെ ഭാഷയായ Kikuyu നല്ല വശമായിരുന്നു. നാട്ടുകാരുമായി വളരെ നന്നായി interact ചെയ്യും.ആ പ്രദേശത്ത് ജോസ് വളരെ  popular ആയി. ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ ഗ്രാമങ്ങളിൽ ചുറ്റി കറങ്ങും.ഗ്രാമീണർ പാവപ്പെട്ടവർ ആണ്. കുടിലുകളിൽ ആണ് അവർ താമസിക്കുന

രാഷ്ട്രീയ കൊലപാതകം എന്ത് ? എന്തിന്?

 ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ, ഏറ്റവും വിദ്യാഭ്യാസം ഉള്ള ,മനുഷ്യാവകാശങ്ങൾ ഏറ്റവും വേരുറച്ച സംസ്ഥാനമാണ് കേരളം എന്ന് ചിലർ അവകാശപ്പെടാറുണ്ട്. എന്നാൽ ഈ അവകാശവാദം പൊളിഞ്ഞു വീഴുന്നു രാഷ്ട്രീയ കൊലപാതകം എന്ന കീറാമുട്ടി യിൽ തട്ടി. രാഷ്ട്രീയ കൊലപാതകം എന്ന പ്രയോഗം തെറ്റാണ്. കാരണം ഇന്ത്യ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ പൗരന്മാർക്ക് ജീവനും സ്വത്തിനും അവകാശമുണ്ട്. ഒരു പൗരന്റെ ജീവനൊടുക്കാൻ ആർക്കും അവകാശമില്ല. അധികാരമില്ല.  ഡൽഹി കൂട്ട rape പ്രതികളെ തൂക്കിലേറ്റിയത് എല്ലാവിധ due process അരിച്ചു പെറുക്കി പഴുതടച്ചു ആണ്. രാഷ്ട്രീയ പ്രേരിത കൊലപാതകം എന്നു പറയുന്നത് പരിഹാസ്യമാണ്. കാരണം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം കൊലയിൽ തീർക്കാമെന്നു നമ്മുടെ ഭരണഘടന പറയുന്നില്ല. ഏതു കൊലയെയും ഒരു crime എന്ന രീതിയിൽ കണ്ടാൽ മതി. രാഷ്ട്രീയ കൊലപാതകം എന്ന ഓമനപ്പേര് എടുത്തു കളയണം. കേരളത്തിൽ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക സെല്ലും സൗകര്യങ്ങളും ഉള്ളതായി കേൾക്കുന്നു. ഇത് ഒരു mockery ആണ്. കേരളത്തിൽ വെട്ടിക്കൊല ഒരു പതിവായിട്ടുണ്ട്. വെറും വാക്കുതർക്കമാണ് ചിലപ്പോൾ വെട്ടിക്കൊലക്ക് കാരണം

ഓണം at hill top

 കോവിഡിന് മുൻപ് നമ്മൾ ഓണം, Christmas എന്നിവ ആഘോഷിച്ചിരുന്നത്  ഒന്നുകിൽ വീട്ടിൽ അല്ലെങ്കിൽ ദൂരെ ഏതെങ്കിലും resort ലോ ബീച്ചിലോ ആയിരുന്നു. ഇപ്പോൾ അത് വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയോ എന്ന് സംശയിക്കണം.  ആഘോഷിക്കാൻ  ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല നമുക്ക് നമ്മുടേതായ നല്ല ഒരു venue ഉണ്ടെങ്കിൽ. അതൊരു ഭാഗ്യമാണ്. ഒരു തോടിന്റെ side, അല്ലെങ്കിൽ ഒരു garden, അല്ലെങ്കിൽ ഒരു കുന്നുംപുറം. നരിതൂക്കിൽ കുന്ന് (Foxhang Hill)അത്തരം ഒരു ideal place ആണ്. ഇതിന്റെ പ്രത്യേകത കൾ 1.100%privacy 2 പ്രകൃതി സൗന്ദര്യം 3 കുളിർ കാറ്റ്  4 തണൽ എന്നിവയാണ്.പഴയ വൻ മരങ്ങൾ ഗംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു. ആഞ്ഞിലി, പ്ലാവ്, മാവ്, പുളി, മഹാഗണി, വേങ്ങ തുടങ്ങിയ വൃക്ഷങ്ങൾ ഉണ്ട്. വളരെ ഉയരത്തിൽ മരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ ഒരു മനോഹരമായ കാഴ്ചയാണ്. Foxhang hill ന്റെ top ൽ നിരപ്പാണ്. അവിടെ യുള്ള ഒരു വെട്ടി മരം എന്നെ വളരെ ആകർഷിച്ചു,2017ൽ .സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്ന വർഷം. ഈ മരത്തിന്റെ ശാഖകൾ പരന്നു വളരുന്നു. ഒരു പന്തൽപോലെ. അതുകൊണ്ട് എല്ലാ സമയവും അവിടെ തണൽ ആണ്.ഞാൻ പറമ്പിൽ പണിക്ക് പോകുമ്പോൾ rest