Skip to main content

Posts

Showing posts from June, 2016

പെട്രോളും ഹെൽമെറ്റും

ഇന്ത്യയിൽ / കേരളത്തിൽ പൊതുവെ  ഒന്നാന്ത്രം കാലമാണ്. ഒന്നാം തരം എന്നത്‌ ചുരുക്കി പൈകയിൽ പണ്ട് ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ഒന്നാന്ത്രം. മുഖത്തിന്  മുഞ്ഞി എന്നും പറഞ്ഞിരുന്നു. അത് പോകട്ടെ. ഒന്നിനും ഒരു ക്ഷാമവും ഇല്ലാത്ത ഒരു കാലമാണ്.എന്നാൽ തമാശയുടെ കാര്യത്തിൽ ക്ഷാമമുണ്ട്. ഒരു തമാശ കണ്ടാൽ  പ്രതികരിക്കാൻ പോലും ഇന്ന് ആളെ കിട്ടാനില്ല. ഒരു നല്ല കാർട്ടൂൺ ഫിface ബുക്കിൽ കണ്ടു. അതിന് like ഒന്നുമില്ല. എല്ലായിടത്തും  സഗൗരവം ആണ്. ഒരു യുവതി  സ്വാഗത പ്രസംഗം 40 മിനിറ്റുനേരം വലിച്ചു നീട്ടി, സമയം കളഞ് പിണറായിയുടെ പ്രസംഗം cancel ചെയ്യേണ്ടി  വന്നത് ഒരു  നല്ല തമാശ ആയിരുന്നു. ഇപ്പോഴിതാ തമാശ ക്ഷാമത്തിന്  ഒരു താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നു. ഹെൽമറ്റ് ധരിക്കാത്തവർക്ക്  ഇനി പെട്രോൾ കിട്ടുകയില്ല ! ചില ജില്ലകളിൽ. ഹെൽമറ്റ് വെക്കുന്നത് എന്തോ കുറച്ചിലായി കരുതുന്നവർ ഉള്ളതുപോലെ  തോന്നുന്നു. പെട്രോൾ നിഷേധത്തെ മറി കടക്കാനുള്ള ഉപായങ്ങൾ ഉരുത്തിരിഞ്ഞു വന്നേക്കാം. ഉദാഹരണത്തിന് ഒരാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ അയാൾക്ക്‌ പെട്രോൾ നിറച്ചു കൊടുക്കാൻ ആരെങ്കിലും മുമ്പോട്ടു വന്നേക്കാം. പെട്രോൾ സ്റ്റേഷൻറെ  അടുത്ത് ഒരു ഒഴിഞ്ഞ

ആല്മഹത്യയെ തടയാനാകുമോ ?( OPINION)

Shakespeare  ടെ  റോമിയോയും juliet ഉം എന്ന നാടകത്തിലെ  അവസാന രംഗം  വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. ആദ്യരാത്രി പോലും പൂർണ്ണമായി ആസ്വദിക്കാൻ കഴിയാതെ പിരിയേണ്ടി വന്നവരാണ്  അവർ. റോമിയോ നാടുകടത്തപ്പെട്ടു. രഹസ്യമായി വിവാഹിതയായ Juliet ന് ഒരു വിവാഹം മാതാപിതാക്കൾ നിർബന്ധിച്ച് arrange ചെയ്യുന്നു. ഈ വിവാഹത്തെക്കാൾ Juliet ഇഷ്ടപ്പെടുന്നത് മരണമാണ്. അവളെ രക്ഷിക്കുന്നതിനു വേണ്ടി ലൗറെൻസ് സന്യാസി വളരെ risky ആയ ഒരു ശ്രമം നടത്തുന്നു. ഒരു. മരുന്നു കഴിച്ചാൽ Juliet 48 മണിക്കൂർ മരിച്ചതുപോലെ കിടക്കും. വിവാഹ ദിവസം വീട്ടുകാർ കാണുന്നത്‌ മരിച്ചു കിടക്കുന്ന Juliet നെയാണ്. അവർ അവളെ സംസ്കരിക്കുന്നു. അവൾ ഉണരുമ്പോൾ, റോമിയോ രഹസ്യമായി വന്ന് അവളെ കൂട്ടിക്കൊണ്ടു പോകും എന്നായിരുന്നു സന്യാസിയുടെ പ്ലാൻ. എന്നാൽ ചില അവിചാരിത കാരണങ്ങളാൽ ഈ വിവരം Romeo ക്ക് കിട്ടുന്നില്ല. Juliet മരിച്ചു അടക്കപ്പെട്ടു എന്ന വാർത്തയാണ് അവന് കിട്ടുന്നത്. പ്രിയതമയുടെ ശവകുടീരത്തിൽ ജീവനൊടുക്കാൻ മാരകമായ വിഷം വാങ്ങി, റോമിയോ രാത്രിയിൽ ശവകുടീരത്തിൽ എത്തുന്നു. ഹതാശനായ അവൻ വിഷം കഴിച്ചു മരിക്കുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം Juliet ഉണരുമ്പോൾ കാണുന്നത് റോമിയോ മ

മസ്സിൽ പിടുത്തം പാടില്ല (OPINION )

പുതിയ നിയമസഭയിലെ MLA മാരിൽ  ഭൂരിപക്ഷവും സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്‌. ദൈവത്തിനെ സ്വന്തം നാട്ടിൽ നിയമസഭയിൽ ദൈവത്തിന് ഭൂരിപക്ഷം ഇല്ല ! എന്തൊരു ഇരുമ്പാസം (Irony ) പുതിയ വാക്കാണ്. ഞാൻ ഉണ്ടാക്കിയതാണ്. വിരോധാഭാസം എന്നതിന്‌ പകരം. ആ വാക്കിലെ 'ആഭാസം ' ആണ് എനിക്ക് രസിക്കാത്തത്. എഗ്EG ആഭാസൻ. സഗൗരവം എന്നതുകൊണ്ട്‌ SERIOUS ആയിരിക്കാം ഉദ്ദേശിക്കുന്നത്. എന്തായാലും എപ്പോഴും ഗൗരവത്തിൽ കാര്യങ്ങൾ നടത്തിയാൽ അത് ബോറാകും. വല്ലപ്പോഴും ഒരു തമാശയൊക്കെ വേണ്ടേ ? ഇന്ന് ഏറ്റവും ക്ഷാമം നേരിടുന്ന ഒരു കാര്യം ഒറിജിനൽ തമാശ അല്ലെങ്കിൽ കോമഡി ആണ്. ഇന്ന് കോമഡി എന്ന പേരിൽ ചാനലുകളിൽ കാണിക്കുന്ന കോമഡി നനഞ്ഞ പടക്കം പോലെയാണ്. വളരെ അപൂർവ്വമായി ഒറിജിനൽ കോമഡി എവിടെയെങ്കിലും കണ്ടാൽ അതിനെ പ്രോത്സാഹിപ്പിക്കണം. കൊല്ലം MLA മുകേഷ് നെ കാണാനില്ല എന്ന് youth കോൺഗ്രസ്‌ കാർ പോലീസിൽ പരാതി നൽകി. പോലീസ്‌ ഇൻസ്‌പെക്ടർ പരാതി സ്വീകരിച്ചു. ഇത്‌ നല്ല കോമഡി ആണ്. ഇതിനെ സഗൗരവം കാണേണ്ടതില്ല. സസന്തോഷം ചിരിക്കുകയാണ് വേണ്ടത്. ഇൻസ്‌പെക്ടർക്ക് എതിരെ നടപടി വരും എന്ന് കേള്ക്കുന്നു. നടപടി എടുത്താൽ അത് അസഹിഷ്ണുത ആയിരിക്കും. മുകേഷ് എന്ന നടൻറെ കോമെട

വാരാന്ത്യ ചിന്തകൾ

Punch /Puncture അങ്ങനെ ബഹുമാനപ്പെട്ട governor ടെ നയപ്രഖ്യാപന പ്രസംഗം എന്ന വഴിപാട് വിജയകരമായി നടന്നു. നല്ല വായനയായിരുന്നു. "My government " എന്ന് ഇടയ്ക്കിടെ വായിക്കുന്നത് കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. പിണറായി govt ൻറെ വരും വർഷങ്ങളിലെ ദുഷ്പ്രവർത്തികളുടെ പാപഭാരം നല്ലവനായ സദാശിവം വഹിക്കേണ്ടി വരുമല്ലോ എന്നോർത്താണ് ചിരിച്ചുപോയത്. പിണറായി സർക്കാർ വിജയിച്ചു കാണാനാണ്  എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഇതുവരെ  ശുഭ സൂചനകൾ ഒന്നും കാണുന്നില്ല. ഉദാഹരണമായി  സെക്രെട്ടറിയേറ്റിൽ  മാറ്റം ഒന്നും കാണുന്നില്ല. ഇന്നും അവിടെ 'ആയാ റാം ഗയാ റാം 'കീഴ്വഴക്കമാണ് തുടരുന്നത്. തോന്നിയ പോലെ വരുന്നതിനും ആണ് ആയാ റാം ഗയാ റാം എന്ന് പറയുന്നത്. 40 ലക്ഷം രൂപാ മുടക്കി അവിടെ punching machine സ്ഥാപിച്ചു. പക്ഷേ അത് ഉപയോഗിക്കാൻ ജീവനക്കാരിൽ ഭൂരിപക്ഷവും തയ്യാറല്ല. എന്നാൽ അവർ വലിയ പുരോഗമന വാദികളാണ്. മറ്റു രാജ്യങ്ങളിൽ സർക്കാർ ഓഫീസുകൾ രാവിലെ എട്ടുമണിക്ക് അല്ലെങ്കിൽ 9 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. ജനങ്ങളെ സഹായിക്കാനാണ് ഇത്‌. കാരണം, ഉദാഹരണമായി 10മണിക്ക് മുൻപ് ഒരു document കിട്ടി ഒരാൾക്ക് flight ൽ പോകണം.

ഒരു മദ്യകുപ്പിയുടെ ആൽമ കഥ ( ഹാസ്യ ഭാവന )

കേരളത്തിൽ ഓരോ സീസൺലും  ഓരോ  വിവാദം ഉണ്ടായിരിക്കും. ഒരു വിവാദം ആളിക്കത്തി കുറേ ആഴ്ചകൾ കഴിയുമ്പോൾ അത് കെട്ടടങ്ങും. പിന്നെ അത് കെട്ടടങ്ങും. ജനങ്ങൾ അത് പാടെ മറന്നുപോകും. ഇപ്പോൾ കത്തി നിൽക്കുന്നത് ജിഷ വധക്കേസ് ആണ്. ഇതും അധികം കഴിയാതെ കെട്ടടങ്ങും. കഴിഞ്ഞ കൊല്ലം തെരുവു നായ്ക്കളുടെ ശല്യം ഒരു വിവാദ വിഷയമായിരുന്നു. ഇപ്പോൾ പട്ടികളെ എല്ലാവരും മറന്നു. പട്ടികളെ അധികം തെരുവുകളിൽ കാണാനില്ല. അവർ കൂട്ട അവുധി എടുത്തു അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൽക്കാലം പോയതുപോലെ തോന്നുന്നു. മഴയും കൊതുകുകടിയും എത്ര നാളാണ് സഹിക്കുന്നത് ? പിന്നെ വേറൊരു സംശയം ഉണ്ട്‌. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ ഇരുളിൻറെ മറവിൽ പട്ടികളെയെല്ലാം പിടിച്ചു പട്ടി ഒന്നിന് 20 ഡോളർ വിലയ്ക്ക് വിറ്റ്‌, കിട്ടിയ പണം Swiss Bank ൽ ഒളിപ്പിച്ചുവെന്ന് ബലമായി സംശയിക്കണം. മഴക്കാലം കഴിഞ് പട്ടിപ്പട തിരിച്ചു വരാത്തപ്പോഴായിരിക്കും പുതിയ വിവാദം തലപൊക്കുന്നത്. പട്ടി കുംഭ കോണം. ലക്ഷക്കണക്കിന് പട്ടികളെ  ചൈനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റ case ! ഇത്രയും ആമുഖമായി പറഞ്ഞതാണ്. കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്നാണ്‌ അറിയപ്പെടുന്നത്. മദ്യപരുടെയും ഒഴിഞ്ഞ മദ്യ കുപ

വെരി വെരി സോറി (OPINION )

മലയാളികൾ വളരെ ഇഷ്ട്ടപ്പെടുന്ന ഒരു വാക്കാണ് സോറി. ഞാൻ വളരെ ഖേദിക്കുന്നു ' എന്ന് പറയുന്നതിനേക്കാൾ  വളരെ എളുപ്പമാണ്  സോറി എന്ന്‌ പറയാൻ. ഖേദം എന്ന്‌ പറയാനും എഴുതാനും പ്രയാസമാണ്. സോറിക്ക് ഒരു ഇമ്പമുണ്ട് മായവും /Sorry മയവും ഉണ്ട്. Soft, song, soap, Soar, Sonia, Sophy, solve എന്നിങ്ങനെ so യിൽ തുടങ്ങുന്ന എല്ലാത്തിനും ഒരു മയമുള്ളതു കാണാം. മയമില്ലാത്ത എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തു കഴിഞ്, ചെയ്തത്‌ തെറ്റാണെന്ന് തോന്നുമ്പോൾ സോറി പറയുന്നു. ഉദാഹരണത്തിന് തിരക്കുള്ള ബസ്സിലോ ട്രെയിൻലോ ഒരാളുടെ കാലിൽ അറിയാതെ ചവുട്ടിയാൽ ചവിട്ട് കൊണ്ട ആളുടെ വേദനയ്ക്ക് ഒരു 50% Discount കിട്ടും,സോറി പറയുമ്പോൾ. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ സാധ്യമല്ല. ചിലപ്പോൾ കല്ലേറിനെക്കാൾ മുറിവേൽപ്പിക്കുന്നത്  വാക്കുകൾ ആയിരിക്കാം. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ചില കുട്ടികൾ ആല്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ട്‌. അതുകൊണ്ട് വാക്കുകൾ വളരെ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടിയിരിക്കുന്നു. സൽമാൻഖാൻ  ഇപ്പോൾ ഒരു വലിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ്. വിവാദം ഖാന് പരിചിതമാണ്. മാനിനെ വേട്ടയാടി, നടപ്പാതയിൽ ഉറങ്ങിയ പാവപ്പെട്ടവനെ കാർ കയ

മുക്കുപണ്ട രാഷ്ട്രീയം (Opinion)

ഭാവനയ്ക്ക്‌ അതീതമായ തട്ടിപ്പുകൾ നടക്കുന്ന ഒരു രാജ്യമാണ് കേരളം. "കുനിഞ്ഞു നിന്നാൽ ****ഉം കൊണ്ട്‌ കടന്നു കളയുന്ന അവസ്ഥയാണ്. കുറെ വിദ്യാർത്ഥികൾ ചേർന്ന് കഞ്ചാവ് വിതരണത്തിന് whats ആപ്പ് ൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ആപ്പിലായി. ഒരു രോഗിയെ ഗർഭിണിയാക്കി, ജനിച്ച കുഞ്ഞിനെ വഴിയിൽ തള്ളിയ ഒരു വ്യാജ സിദ്ധ വൈദ്യനെപ്പറ്റി കേട്ടു. അപരന്മാരെ വച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെപ്പറ്റിയും കേട്ടു. ഇതൊക്കെ ചെറുകിട തട്ടിപ്പുകളാണ്. സ്വർണ്ണം ഉള്പ്പെട്ടതാണ് ഏറ്റവും വമ്പൻ തട്ടിപ്പുകൾ. മുക്കുപണ്ടം ബാങ്കിൽ പണയം വ ച്ച് കോടിക്കണക്കിന് രൂപാ തട്ടിയെടുക്കുന്നു. സാധാരണ ടെസ്റ്റ്‌കൾ കൊണ്ട്‌  സ്വർണ്ണം വ്യാജമാണെന്ന് കണ്ടുപിടിക്കാൻ ആവുകയില്ല. 916 mark ഉണ്ട്. ഇത്‌ വിശ്വസിച്ച് പണം വായ്പ കൊടുക്കുന്നു. രാഷ്ട്രീയത്തിലും മുക്കു പണ്ട തട്ടിപ്പാണ് നടക്കുന്നത്. ഒരു മുന്നണി അഞ്ചുകൊല്ലം ഭരിച്ചു കഴിയുമ്പോൾ  ജനങ്ങൾക്ക്‌ മടുപ്പ് അനുഭവപ്പെടുന്നു. ജനങ്ങള്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ തോന്ന്യാസം കാണിക്കുമ്പോൾ ഭരിക്കുന്നവർക്കെതിരെ  ജനരോഷം ആളിക്കത്തുന്നു.അപ്പോൾ മോഹനസുന്ദര വാഗ്ദാനങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തുന്നു. 916 മാർക്ക്‌

മദ്യമാണ് ഒന്നാം പ്രതി (OPINION)

ജിഷാ കൊലക്കേസ് പ്രതിയെ പിടിച്ചു. അയാൾക്കെതിരെ  ജനരോഷം  ആളികത്തുകയാണ്. ചില സിനിമകളിൽ കാണുന്നതുപോലെ  നായകൻ, അല്ലെങ്കിൽ ജനം നീതി നടപ്പാക്കണം എന്നാണ്‌ മുറവിളി. അതായത് ഒറ്റവെട്ട്. രക്തം ചീറ്റണം. ചില സിനിമകളിൽ കണ്ടിട്ടുണ്ട്, അവസാന സംഘട്ടനം ഏതെങ്കിലും ഫാക്ടറിയിൽ ആയിരിക്കും. വില്ലൻ അബദ്ധത്തിൽ ഏതെങ്കിലും കൂർത്ത കമ്പിയിൽ വയറിടിച്ചു വീണ് കുന്തം മറുപുറം കടക്കുന്നു. അങ്ങനെയുള്ള ഒരു അന്ത്യമാണ് പ്രതിക്ക് ജനം ഉറ്റു നോക്കുന്നത്. പെരുമ്പാവൂർ കേസ് അവസാനത്തെ കൊലക്കേസ് അല്ലാഎന്ന് തീർത്തു പറയാൻ കഴിയും. 2016 അവസാനിക്കുന്നതിനു മുമ്പ് സ്ഥലപ്പേര് ചേർത്ത് കൊലക്കെസ്സുകൾ ഇനിയും ഉണ്ടാകും. ഇരകളിൽ കൂടുതൽ സ്ത്രീകളോ കുട്ടികളോ ആയിരിക്കും. കാരണം പ്രതികൾ ഇപ്പോഴും പുറത്താണ്. ഒന്നാം പ്രതി മദ്യം. രണ്ടാം പ്രതി മയക്കുമരുന്ന്. " കുറ്റം ചെയ്യുന്ന സമയത്ത് പ്രതി മദ്യ /Drug ലഹരിയിൽ  ആയിരുന്നു. " "അപകടം വരുത്തി വെച്ച ഡ്രൈവർ മദ്യപിച്ചിരുന്നു. "  എല്ലാ ദിവസവും ഇത്‌ കേള്ക്കുന്നു. ജിഷയുടെ ഘാതകനെ തൂക്കിലേറ്റിയാലും പ്രശ്നം തീരുന്നില്ല. മദ്യവും drugs ഉം സുലഭമാണ്. വാങ്ങാൻ പണവും ഉണ്ട്. UDF മദ്യത്തിൻറെ ലഭ്യത കുറയ്ക്

NOTHING MUCH TO CELEBRATE ( SHORT PLAY)

The characters 1.Kunjan 2  Ammini ( his wife)     Kunjan's house at Paika.Ammini is reading  a newspaper.Enter Kunjan               KUNJAN Did you hear the breaking news? Jisha's killer has been arrested.It's thrilling.A great breakthrough for the LDF Government.         Ammini Yea,the police deserves praise for their sterling work.But I don't see much to celebrate. Kunjan Why do you say so? Don't you feel much safer and happier under the LDF government? Ammini Not at all.I don't see any change.Anyway,let's  give them a chance. Kunjan It's a great achievement for the LDF Sarkkaar.The UDF Govt had bungled the Jisha case investigation. Ammini Why do you engage in the blame game and the claim game? It's cheap political scoring.Actually,the people,especially women, do not feel safe,no matter who is in power.Perumbavoor is over,but any place could pop up,associated with an unspeakable horrible murder. Kunjan So what

ജനപ്രിയ ENGLISH വാക്കുകൾ

ENGISH ഇല്ലാതെ  മലയാളികൾക്ക് ആശയവിനിമയം ഇല്ല. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന പല വാക്കുകളും ഇംഗ്ലീഷ് ആണെന്നുപോലും നമ്മൾ ചിന്തിക്കാറില്ല. ഉദാഹരണമായി രാവിലെ എണീറ്റ്‌ toilet /Bathroom ൽ പോകുന്നു. Brush ചെയ്യുന്നു. TV,On ചെയ്യുന്നു. Paper വായിക്കുന്നു. കാർ start ചെയ്യുന്നു. കുട്ടികളെ drop ചെയ്യുന്നു. Car, park ചെയ്യുന്നു. ഇങ്ങനെ നോക്കിയാൽ ഒരു അവസാനം കാണാൻ ആവുകയില്ല. എല്ലാവരും വളരെ ഹാപ്പിയാണ്‌. സന്തോഷത്തേക്കാൾ ഹാപ്പിയാണ്‌ പ്രിയം. എല്ലാവരും enjoy ചെയ്യാൻ ആഗ്രഹിക്കുന്നു. ആ പാട്ടിൽ നല്ല feel ഉണ്ട്. Wonderful performance. Absolutely wonderful എന്നും പറയുന്നവർ ഉണ്ട്. Maximum /മിനിമം എല്ലാവർക്കും ഇഷ്ടമാണ്. Maximum ഒരു ലക്ഷം രൂപാ ചെലവാകും. മിനിമം ആറുമാസം വേണം പണി തീരാൻ. Actually എല്ലാവരും ഇഷ്ട്ടപ്പെടുന്നു. യഥാർത്ഥത്തിൽ എന്നു പറയുന്നതിനേക്കാൾ എളുപ്പമാണ് actually എന്ന് പറയാൻ.Basically എന്ന് ചിലർ പ്രയോഗിക്കുന്നു. സാധാരണക്കാരാണ് വാക്കുകൾ നിർഭയം ഉപയോഗിക്കുന്നതും ഉണ്ടാക്കുന്നതും. Post ചെയ്തു എന്നതിന്‌ പകരം "ഞാൻ ഒരു ഫോട്ടോ പോസ്റ്റി " എന്ന് പറയുന്നു. ക്ലിക്കി എന്ന് പറയുന്നു. Tension ഏറ

ജനാധിപത്യത്തിൽ തോക്ക് ആവശ്യമോ ?(Opinion)

മനുഷ്യൻ ഒരു ഉൽകൃഷ്ട ജീവിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കാൻ സാദ്ധ്യമല്ല. മനുഷ്യരിൽ ഒരു വിഭാഗം ഉൽകൃഷ്ട ജീവികളാണ്. ബാക്കിയുള്ളവർ നികൃഷ്ട ജീവികളും ആണ്. ഒറ്റയ്ക്കും പെട്ടയ്ക്കും കൂട്ടത്തോടെയും സഹജീവികളെ ചില മനുഷ്യർ കൊല്ലുന്നു. ഇന്നലെ അമേരിക്കയിൽ നടന്ന കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമല്ല. ഇനി എവിടെ എന്ന കാര്യത്തിലേ സംശയമുള്ളൂ. Massacre, genocide എന്നീ വാക്കുകൾ നമുക്ക് സുപരിചിതമാണ്. കുറേ ആളുകളെ ഏതാനും മണിക്കൂറുകൾ കൊണ്ട്‌ കൂട്ടക്കൊല ചെയ്യുന്നതിനെ massacre എന്ന് പറയുന്നു. ഒരു നീണ്ട കാലയളവിൽ ഒരു വംശം അല്ലെങ്കിൽ ഗോത്രത്തിലെ ആളുകളെ കൊന്നൊടുക്കുന്നതിന് Genocide എന്ന് പറയുന്നു. എണ്ണിയാൽ ഒടുങ്ങാത്ത കൂട്ടക്കൊലകൾ ആണ് ലോകത്തിൽ നടന്നിട്ടുള്ളത്. 1989ൽ  ആയിരക്കണക്കിന് വിദ്യാർഥി കളെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം കൂട്ടക്കൊല ചെയ്തു. 1994ൽ  Rwanda യിൽ 8ലക്ഷം ടുട്സികളെ ഹുടു വർഗ്ഗക്കാർ കൊന്നൊടുക്കി. ആധുനിക കാലത്തെ ഏറ്റവും വലിയ Genocide ആണ് അത്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്ക്‌ ഭയം കൂടാതെ ജീവിക്കാനുള്ള അവസരം ഉണ്ടായിരിക്കണം. ആ അവസരം ഇല്ലാത്ത ഒരു രാജ്യത്ത് ഉള്ളത് വെള്ളം ചേർത്ത ജനാധിപത്യമാ

വീണ്ടും ചില Sports ചിന്തകൾ

1988ൽ സൌത്ത് ആഫ്രിക്കയിലെ  എൻറെ ആദ്യ വർഷം ആയിരുന്നു. പുറംലോകവുമായി യാതൊരു സമ്പർക്കവും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അവിടെ. Apartheid കാരണം സൌത്ത് ആഫ്രിക്ക ഒറ്റപ്പെട്ടിരുന്നു. ജനങ്ങൾക്ക്‌ അറിവ് വളരെ കുറവായിരുന്നു. ഒരാൾ എന്നോട് ചോദിച്ചു. "ഇന്ത്യ എന്നുവെച്ചാൽ ശ്രീ ലങ്കയുടെ അടുത്ത് കിടക്കുന്ന രാജ്യമല്ലേ ?" അത് ചോദിച്ച ആളോട് പുച്ഛം തോന്നിയില്ല. അറിവിൻറെ വെളിച്ചം ഒട്ടും കടന്നു ചെല്ലാത്ത ഒരു ഇരുട്ടറ ആയിരുന്നു ആയിരുന്നു ദക്ഷിണാഫ്രിക്ക. 1988 ജൂലൈയിൽ SEOUL OLYMPICS നടക്കുന്ന സമയം. ഞാൻ 1960മുതൽ OLYMPICS എല്ലാം FOLLOW ചെയ്യുന്നു. SPORTS ൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ പാഠപുസ്തകം മാറ്റിവെച്ചിട്ട് കുട്ടികളോട് Olympics നെപ്പറ്റി പറഞ്ഞു. അവർ ഒരിക്കലും അതേപ്പറ്റി കേട്ടിരുന്നില്ല. എന്നാൽ കൂടുതൽ അറിയാൻ അവർ ഒട്ടും താല്പ്പര്യം കാണിച്ചില്ല. വർഷങ്ങൾ ഏറെ കഴിഞ്ഞു. 2012ൽ  ലണ്ടൻ Olympics തുടങ്ങുന്നതിന്റെ തലേദിവസം അതേ സ്കൂളിൽ കുട്ടികളോട് ഞാൻ ചോദിച്ചു. " Who is the fastest man on earth ?" നാല്പതോളം കുട്ടികൾ ഉള്ള ക്ലാസ്സിൽ ആർക്കും ഉത്തരം ഇല്ലായിരുന്നു. ഗുണനിലവാരം ഇല്ലാത്ത വിദ്യാഭ്യാസത്തിന്റെ വ

SPORTS ചിന്തകൾ

പണ്ട് പാലായിൽ ഒരു ഫുട്ബോൾ മത്സരത്തിൽ വിശിഷ്ടാതിഥി ആയി കളികണ്ട ഒരു മഹാൻ ഇങ്ങനെ പറഞ്ഞു : " ഈ പിള്ളേർ എന്തിനാണ് ഒരു പന്തിനു വേണ്ടി വഴക്കടിക്കുന്നത് ?എല്ലാവർക്കും ഒരെണ്ണം വീതം വാങ്ങിച്ചു കൊടുക്ക്‌. " ഇങ്ങനെയുള്ളവർ SPORTS ൻറെ തലപ്പത്ത് എത്തിയാൽ എന്തായിരിക്കും സ്ഥിതി ? അതാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. ജയരാജൻ ആണ് ല്ട്ഫ് LDF GOVT ലെ top scorer. ഒരു മാസം തികയുന്നതിനു മുമ്പ് അദ്ദേഹം ഒരു duck ഉം ഒരു Self ഗോളും നേടിയിരിക്കുന്നു. കേരളത്തിലെ Code of Conduct ൽ ഒരു തിരുത്തൽ വരുത്തിയിട്ടുണ്ട്. സ്ത്രീകളോട് തട്ടിക്കയരുന്നതു ഇനി അപമര്യാദയല്ല. കേരളത്തിൻറെ ദേശീയ പക്ഷി താറാവും ദേശീയ മൃഗം പോത്തും ആയിരിക്കും. ദേശീയ പച്ചക്കറി വെള്ളരിക്കാ. അങ്ങനെ അഞ്ജു ഒരു അഴിമതിക്കാരിയായി മുദ്ര കുത്തപ്പെട്ടിരിക്കുന്നു. അവൾ വിമാനത്തിൽ യാത്ര ചെയ്തതാണ് കുറ്റം. ഈ കുറ്റം ആരോപിക്കുന്നവർ കാളവണ്ടിയുഗത്തിലാണ് ജീവിക്കുന്നത്‌. പരിഷ്കൃത രാജ്യങ്ങൾ Sports താരങ്ങളെ ഇങ്ങനെയല്ല കാണുന്നത്. അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ താരങ്ങൾ ദേശീയ പതാക പുതച്ച് Victory stand ൽ നിൽക്കുന്നതും ആ പതാകയും ദേശീയഗാനവും വാനോളം ഉയരുന്നതും എല്

TV യിലെ WARNINGS

TV കണ്ടുകൊണ്ടിരിക്കുമ്പോൾ ചില  WARNINGS കാണാറുണ്ട്‌, "മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് ", "പുകവലി ആരോഗ്യത്തിന് ഹാനികരമാണ് "മുതലായവ. നായകൻ helmet ധരിക്കാതെ ബൈക്ക് ഓടിക്കുമ്പോൾ "ഹെൽമെറ്റ്‌ ധരിക്കാത്തത് അപകടകരമാണ് " എന്നും കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരം മുന്നറിയിപ്പുകളെ ജനങ്ങൾ സഗൗരവം ഗൌനിക്കുന്നില്ല എന്നാണ്‌ തോന്നുന്നത്. കേരളത്തിൽ  മദ്യപാനികൾക്കാണ് മേൽക്കൈ. അതുകൊണ്ടാണല്ലോ UDF ദയനീയമായി തോറ്റു പോയത്. ജനങ്ങളെ നല്ല വഴിക്ക് നടത്താൻ ശ്രമിച്ച UDF കുഴിയിൽ വീണ് കാലൊടിഞ്ഞു. എവിടെ  നോക്കിയാലും helmet ധരിക്കാതെ ധാരാളം ആളുകൾ bike ഓടിക്കുന്നത് കാണാം. Helmet ധരിക്കുന്നത് Optional ആണെന്ന് തോന്നും എന്തായാലും മേൽപ്പറഞ്ഞ WARNINGS കൂടെക്കൂടെ തരുന്ന സർക്കാർ ജനങ്ങളുടെ നന്മയിൽ കാണിക്കുന്ന താല്പ്പര്യം ഒറ്റ നോട്ടത്തിൽ എത്രയോ വലുതാണ്‌. പക്ഷേ സത്യം അതല്ല. അമിതമായി Tax ചുമത്തി സർക്കാർ ജനങ്ങളെ ഞെക്കി പിഴിയുകയാണ്. ഒരു സിനിമയിൽ നായകൻ പെട്രോൾ നിറക്കുന്ന രംഗത്തിൽ "പെട്രോളിന്റെ അമിതവില കുടുംബ budget ന്‌ ഹാനികരമാണ് "എന്ന് എഴുതി കാണിച്ചാൽ സർക്കാരിന് നമ്മോടുള്ള  സ്നേഹം മനസ്സിലാക്ക

പൊതു വിദ്യാഭ്യാസം വിജയമോ ? (Opinion)

പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. എന്നാൽ എല്ലായിടത്തും അത്‌ വിജയിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. പല കാര്യങ്ങളിലും സമാനതകൾ ഉള്ള രാജ്യങ്ങൾ ആണ് ദക്ഷിണാഫ്രിക്കയും കേരളവും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വലിയ വിടവാണ് ഒരു സമാനത. ഇതിൻറെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ വിദ്യാഭ്യാസത്തിലുള്ള ഉച്ച നീചത്വ ത്തിലാണ് ചെന്നെത്തുന്നത്. കേരളത്തിലെ കാര്യങ്ങൾ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ. എന്നാൽ ദക്ഷിണാഫ്രിക്കയിലെ കാര്യങ്ങൾ നേരിട്ട് അറിയാം. ഞാനും എൻറെ ഭാര്യ ലീലാമ്മയും 1988 മുതൽ 2016 വരെ അവിടെ പാവപ്പെട്ടവരുടെ സ്കൂളിൽ പഠിപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉദ്ദേശിച്ചതിൽ നേരത്തെ  ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായത്തിനു പിന്നിൽ, തരം താണ വിദ്യാഭ്യസതിനെതിരെ  ആഫ്രിക്കൻ കുട്ടികൾ 1976ൽ നടത്തിയ കലാപമാണ്‌. 600 കുട്ടികൾ അന്ന് വെടിയേറ്റ് മരിച്ചു. Apartheid ൻറെ ക്രൂരതയെപ്പറ്റി ലോകം കൂടുതൽ അറിയാനും വെള്ള സർക്കാരിനെതിരായ സമ്മർദ്ദങ്ങൾ ശക്തിപ്പെടാനും ആ കലാപം കാരണമായി. സാമ്പത്തികമായി പിടിച്ചു നിൽക്കാൻ വയ്യാതെ വെള്ളക്കാർ ജനാധിപത്യ വ്യവസ്ഥിതിക്ക് വഴങ്ങി. Apartheid കാലത്ത് വെളുംമ്പർ, Colou

സാത്താൻ പുരാണം (ഹാസ്യ ഭാവന ) (SATIRE)

ഇന്നത്തെ കുട്ടികൾ സദാസമയവും ടവ്TV കാണുന്നവരാണ് എന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇത് പൂർണ്ണമായും ശരിയല്ല എന്നാണ്‌ എൻറെ അനുഭവം. എൻറെ പേര കുട്ടിയായ ദിവ്യക്ക് TV യിൽ താല്പര്യമില്ല. "നീ TV കാണുക " എന്ന് നിർബന്ധിച്ച് പറഞ്ഞാൽ കാണും. സംഭാഷണത്തിലാണ് ഈ ആറുവയസ്സുകാരിക്ക് താല്പ്പര്യം. വെറും സംഭാഷണത്തിൽ മാത്രമല്ല, തർക്കത്തിലും താല്പ്പര്യമാണ്. മതപരമായ കാര്യങ്ങളാണ് ഞങ്ങളുടെ ഒരു പ്രധാന ചർച്ചാ /തർക്ക വിഷയം. മതപരമായ basic അറിവ് മാത്രമേ എനിക്ക്‌ ഉള്ളൂ. പണ്ട് പൈകയിൽ ഒരു യുവാവിനോട് "ശുദ്ധമാനപള്ളി (Holy Church )എന്നാൽ എന്താകുന്നു ?"എന്ന് വികാരിയച്ചൻ ചോദിച്ചു. "വെട്ടുകല്ലും കുമ്മായവും " എന്നായിരുന്നു മറുപടി. പഴയ പള്ളി വെട്ടുകല്ലും കുമ്മായവും കൊണ്ട്‌ നിർമ്മിച്ചതായിരുന്നു. ക്രിസ്മസ്, Easter മുതലായ്‌യ കാര്യങ്ങളായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. ത്രീത്വം പോലുള്ള കട്ടിയായ വിഷയങ്ങൾ ദിവ്യ എടുത്തിട്ടപ്പോൾ ഞാൻ ഉരുണ്ടുകളിക്കുകയും വിഷയം മാറ്റാൻ വിഫല ശ്രമം നടത്തുകയും ചെയ്തു. "നീ കുറെ സമയം TV കാണ് " എന്ന ഓഫർഉം വിലപ്പോയില്ല. ഒന്നും ചർച്ച ചെയ്യാതെ നിയമസഭ പിരിയുന്നതുപോലെ ഒരു വ

Racism ഒരു ആഗോള പ്രശ്നം ( OPINION )

വയലാറിന്റെ ഒരു പ്രസിദ്ധ ഗാനമായ "കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു "എന്നതിൽ കണ്ണുനീർ കടലിലെ കളിമൺ ദ്വീപിതു ഞങ്ങള്ക്കെന്തിനു തന്നു പണ്ട് നീ ഞങ്ങള്ക്കെന്തിനു തന്നു.. പഴമക്കാർ ഓർക്ക്കുന്നുണ്ടായിരിക്കും. ഭൂമി പോലെ മനുഷ്യർക്ക് ജീവിക്കാൻ പറ്റിയ ഗ്രഹങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്നുള്ള അന്വേഷണം ഇന്ന് പുരോഗമിക്കുകയാണ്. പക്ഷേ നമ്മുടെ ആയുഷ്കാലത്തു മനുഷ്യർ മറ്റ് ഗ്രഹങ്ങളിൽ എത്താൻ സാധ്യതയില്ല. എത്തിയാൽ ത്തന്നെ അമേരിക്കക്കാരും മറ്റും പോയിക്കഴിഞ്ഞേ നമുക്ക് ചാൻസ് ഉള്ളൂ. കണ്ണായ സ്ഥലമെല്ലാം അവർ എടുത്തിട്ട് വല്ല പട്ടിക്കാടും നമുക്ക് കിട്ടിയേക്കാം. പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ ചൊല്ല്. ഭൂമിയെ സൃഷ്ട്ടിച്ചപ്പോൾ കുറച്ചുകൂടി വലുപ്പത്തിൽ മരുഭൂമിയും മറ്റും ഒഴിവാക്കി സൃഷ്ട്ടിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം, ഇന്ന് എല്ലാവർക്കും സുഖമായി ജീവിക്കാൻ ആവശ്യമായ ഇടം ഭൂമിയിൽ ഇല്ല. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും ഇല്ല. കിടക്കാൻ ഇടവും ഇല്ല. അതുകൊണ്ടാണ് ദീർഘ ദര്ശിയായ വയലാർ കണ്ണുനീർ കടലിലെ കളിമൺ ദ്വീപ്‌ ' എന്ന് പാടിയത്‌. യുദ്ധം, വരള്ച്ച, പട്ടിണി മുതലായ കാരണങ്ങളാൽ ലക്ഷക്കണക

മൂർഖൻ പാമ്പോ ഓലപ്പാമ്പോ ? (Opinion)

Vigilance ഡയറക്ടർ  ആയി ജേക്കബ്‌ തോമസ്‌ ചാർജ് എടുത്തത്‌ ഒരു സന്തോഷ വാർത്തയാണ്. ഒന്നാമതായി അദ്ദേഹം ബീഹാറുകാരൻ അല്ല, ഈരാറ്റു പേട്ടക്കാരൻ ആണ്. കഷ്ട്ടപ്പെട്ട് പഠിച്ച് IPS നേടിയ ആളാണ്‌. ബീഹാരുകാരെ സംശയിക്കണം. അവിടെ ഗുണ്ടാ രാജ് ആണ്. പരീക്ഷകളിൽ ആള്മാറാട്ടം  നടക്കുന്നു. അവിടെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളോട് ഒരു ചാനൽ ചില ചോദ്യങ്ങൾ ചോദിച്ചു. Chemistry യിൽ ഉന്നത മാർക്ക് കിട്ടിയ ഒരു കുട്ടിക്ക് H2ഓ എന്താണെന്ന് അറിയില്ല. Political Science എന്താണെന്ന് ചോദിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞത്‌ Cooking ൻറെ എന്തോ ആണ് എന്നാണ്‌. എന്തായാലും നമുക്ക് ഒരു ഒറിജിനൽ Vigilance Director റെ കിട്ടിയിരിക്കുന്നു. പച്ചക്കറിക്കും പെട്രോളിനും കണ്ടമാനം വിലകൂടുന്ന ഇക്കാലത്ത് കൈക്കൂലി ഇനത്തിൽ സാധാരണക്കാരന് അല്പം ഇളവ് ലഭിച്ചാൽ വലിയ ആശ്വാസം ആയിരിക്കും. ജേക്കബ്‌ തോമസ്‌ൽ  ആണ് ജനങ്ങളുടെ പ്രതീക്ഷ. ഒരു മൂർഖൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ആ മൂർഖൻ വമ്പന്മാരെ മാത്രം കടിച്ചാൽ പോരാ. ചെറുകിട കൈക്കൂലിക്കാരെ കടിക്കണം. ചെറുകിടക്കാർ ഇന്ന്‌ വിലസുകയാണ്. മലപ്പുറത്ത് 5000 രൂപാ കൈക്കൂലി വാങ്ങിയ ഒരു village ഓഫീസർ രഹസ്യ ക്യാമറയിൽ കു

ഇതാണോ സ്ത്രീ സുരക്ഷ ?( Opinion )

സ്ത്രീ സുരക്ഷയ്ക്ക്  പ്രഥമ പരിഗണന നൽകുമെന്ന് ഇന്നലെ പുതിയ DGP പറഞ്ഞു. വളരെ നല്ല കാര്യം. പക്ഷേ എല്ലാവരുടെയും ചെവിയിൽ ഇത് കയറിയിട്ടില്ല എന്ന് തോന്നുന്നു . TP സെൻ കുമാറിന് എന്തായിരുന്നു കുഴപ്പം ?എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കാര്യങ്ങൾ വളരെ പ്രൊഫഷണൽ ആയി ചെയ്യുന്ന, സത്യ സന്ധനായ ഒരു ഓഫീസർ ആണ്. കാര്യങ്ങൾ വളരെ തെളിച്ച് പറയും. കാണാനും തരക്കേടില്ല. നന്നായി make up ചെയ്‌താൽ മനോജ്‌ K ജയനെ പോലെ ഇരിക്കും. സുന്ദരനായ ഒരു മലയാളിയെ മാറ്റിയിട്ട് ബെഹ്ര എന്ന അന്യ സംസ്ഥാന പോലീസ് തൊഴിലാളിയെ വെക്കണമായിരുന്നോ ?പുതിയ മേധാവിക്ക് മുറുക്കും ബീഡിവലിയും ഉണ്ടെന്ന് തോന്നുന്നു. എന്തായാലും സ്ത്രീകള്ക്ക് ഈ രാജ്യത്ത്‌ സുരക്ഷയില്ല. തലശ്ശേരിയിൽ ഒരു ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. സുരക്ഷാ ജീവനക്കാരൻറെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി ഉതിർന്ന് ജീവനക്കാരിയുടെ തലയ്ക്ക്‌ കൊണ്ടു എന്നാണ്‌ മൊഴി. വെള്ളരിക്കാപട്ടണം എന്ന് കേട്ടിട്ടുണ്ട്‌. വെള്ളരിക്കാ രാജ്യം എന്ന് കേട്ടിട്ടില്ല. ബനാന Republic എന്ന് കേട്ടിട്ടുണ്ട്‌. അത്തരം രാജ്യങ്ങളിൽ എന്തും നടക്കും. ആർക്കും എന്തും ചെയ്ത്‌ രക്ഷപ്പെടാം. തോക്ക് ക്ലീൻ ചെയ്യുന്നതിന