Skip to main content

Racism ഒരു ആഗോള പ്രശ്നം ( OPINION )

വയലാറിന്റെ ഒരു പ്രസിദ്ധ ഗാനമായ "കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു "എന്നതിൽ
കണ്ണുനീർ കടലിലെ കളിമൺ ദ്വീപിതു ഞങ്ങള്ക്കെന്തിനു തന്നു
പണ്ട് നീ ഞങ്ങള്ക്കെന്തിനു തന്നു.. പഴമക്കാർ ഓർക്ക്കുന്നുണ്ടായിരിക്കും. ഭൂമി പോലെ മനുഷ്യർക്ക് ജീവിക്കാൻ പറ്റിയ ഗ്രഹങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്നുള്ള അന്വേഷണം ഇന്ന് പുരോഗമിക്കുകയാണ്. പക്ഷേ നമ്മുടെ ആയുഷ്കാലത്തു മനുഷ്യർ മറ്റ് ഗ്രഹങ്ങളിൽ എത്താൻ സാധ്യതയില്ല. എത്തിയാൽ ത്തന്നെ അമേരിക്കക്കാരും മറ്റും പോയിക്കഴിഞ്ഞേ നമുക്ക് ചാൻസ് ഉള്ളൂ. കണ്ണായ സ്ഥലമെല്ലാം അവർ എടുത്തിട്ട് വല്ല പട്ടിക്കാടും നമുക്ക് കിട്ടിയേക്കാം. പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ ചൊല്ല്.

ഭൂമിയെ സൃഷ്ട്ടിച്ചപ്പോൾ കുറച്ചുകൂടി വലുപ്പത്തിൽ മരുഭൂമിയും മറ്റും ഒഴിവാക്കി സൃഷ്ട്ടിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം, ഇന്ന് എല്ലാവർക്കും സുഖമായി ജീവിക്കാൻ ആവശ്യമായ ഇടം ഭൂമിയിൽ ഇല്ല. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും ഇല്ല. കിടക്കാൻ ഇടവും ഇല്ല. അതുകൊണ്ടാണ് ദീർഘ ദര്ശിയായ വയലാർ കണ്ണുനീർ കടലിലെ കളിമൺ ദ്വീപ്‌ ' എന്ന് പാടിയത്‌.

യുദ്ധം, വരള്ച്ച, പട്ടിണി മുതലായ കാരണങ്ങളാൽ ലക്ഷക്കണക്കിന്‌ ആളുകൾ ആഫ്രിക്ക. Middle East, അഫ്ഘാനിസ്ഥാൻ മുതലായ പ്രദേശങ്ങളിൽ നിന്ന് ജീവൻ പണയപ്പെടുത്തി Europe ലേയ്ക്ക് പലായനം ചെയ്യുന്നു. അവർ അഭയം തേടുന്ന രാജ്യങ്ങളിൽ ശക്തമായ എതിർപ്പ് ഉണ്ട്. Racism, Islamophobia മുതലായ പ്രശ്നങ്ങൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
Racism (വംശ വിവേചനം ) ഇല്ലാത്ത ഒരു രാജ്യത്തെ പോലും ചൂണ്ടിക്കാനിക്കാനില്ല. അമേരിക്കയിൽ racism ഒരു കീറാമുട്ടിയാണ്. ഇസ്രേൽലിൽ  Ethiopia  യിൽ നിന്ന് കുടിയേറിയ കറുത്ത Jews, വിവേചനത്തിന് ഇരയാകുന്നു എന്ന് പരാതിയുണ്ട്.

ഇന്ത്യയിൽ, കേരളത്തിൽ. Racism ഉണ്ടോ ? ഉണ്ട് എന്ന് തറപ്പിച് പറയാൻ കഴിയും. കേരളത്തിൽ ഇത്‌ കുറവാണ്. ഇന്ത്യയിൽ ചില ഭാഗങ്ങളിൽ ഉള്ള ജാതി വ്യവസ്ഥ Racism തിൽ നിന്ന് വ്യത്യസ്ഥമല്ല.
ഉദാഹരണത്തിന് apartheid South Africa യിൽ  Whites, Coloureds, Indians, Blacks എന്ന് നാലായി തരം തിരിച്ചിരുന്നു. WHITES ONLY ബോർഡ്‌കൾ സാധാരണയായിരുന്നു. Whites ഉം Blacks ഉം തമ്മിൽ വിവാഹം ഒരു കുറ്റകൃത്യം ആയിരുന്നു.

"തൊട്ടു കൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്ട്ടിയിൽപ്പെട്ടാലും ദോഷമുള്ലോർ "എന്ന്‌ പണ്ടത്തെ ജാതിവ്യവസ്ഥയെപ്പറ്റി കവി പാടിയത് apartheid ലെ Racism ത്തിന് തുല്യമാണ്.

ഡൽഹിയിൽ ഒരു Congolese യുവാവ്‌ കൊല്ലപ്പെട്ടത് ഇന്ത്യൻ Government ന്‌ വലിയ തലവേദന സൃഷ്ട്ടിച്ചു. ഇത് വെറും Criminality ആയിരിക്കാം. അഫ്രിക്കക്കാര്ക്കെതിരെ ഡൽഹിയിലും ഗോവയിലും നാട്ടുകാർക്ക് പരാതിയുണ്ടെന്നു  കേള്ക്കുന്നു. അവരുടെ പെരുമാറ്റം നാട്ടുകാർക്ക് ഇഷ്ട്ടപ്പെടുന്നില്ല.

ഇതിൽ തീർച്ചയായും അടിസ്ഥാനമുണ്ട്. ചൈനയിലും റഷ്യയിലും Racism ആണെന്ന് African വിദ്യാർത്ഥികൾ എപ്പോഴും പരാതിപ്പെടുന്നു. അവരുടെ പ്രവർത്തികളിൽ പന്തികേട്‌ ഉണ്ട്.


ആവശ്യത്തിൽ അധികം ആഫ്രിക്കക്കാർ ഇന്ത്യയിൽ വരുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. പ്രത്യേകിച്ച് Nigeria ക്കാർ വരുന്നത് രാജ്യത്തിന്‌ ആപത്താണ്. കാരണം തട്ടിപ്പുകലയിൽ അവരെ വെല്ലാൻ ലോകത്ത് ആരുമില്ല. മയക്കുമരുന്ന് കടത്ത് മനുഷ്യക്കടത്ത്, ഓൺലൈൻ തട്ടിപ്പ്‌ മേഖലകളിൽ അവർ ആഗോളവ്യാപകമായി പ്രവർത്തിക്കുന്നു. ധാരാളം മലയാളിമണ്ടന്മാർ നൈജീരിയക്കാരുടെ  വലയിൽ കുടുങ്ങി കോടിക്കണക്കിന് രൂപാ നഷ്ട്ടപ്പെടുത്തി.

Racism ത്തിൻറെ എറ്റവും വലിയ ഇരകൾ ആഫ്രിക്കർ ആണ്. എന്നാൽ വിവേചനത്തിന്റെ കാര്യത്തിൽ അവർ ഒട്ടും മോശക്കാരല്ല. ഗോത്ര വർഗ്ഗങ്ങൾ തമ്മിലുള്ള ശത്രുത ആഫ്രിക്കയിൽ അതിക്രൂരമായ കൂട്ടകൊലകൾക്ക് കാരണമായിട്ടുണ്ട്. 1994ൽ റുവാണ്ടയിൽ ഹുടു വർഗ്ഗക്കാർ എട്ടു ലക്ഷം ടുട്സി വർഗ്ഗക്കാരെ
വെറും 30 ദിവസത്തിനുള്ളിൽ വെട്ടി കൊലപ്പെടുത്തി. Congo, South സുഡാൻ മുതലായ രാജ്യങ്ങളിൽ ലക്ഷക്കണക്കിന്‌ ആഫ്രിക്കർ ആഭ്യന്തര യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നും കൊല തുടരുന്നു.

ദക്ഷിണാഫ്രിക്ക ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് മാതൃക ആകേണ്ട രാജ്യമാണ്. എന്നാൽ വംശീയമായ ടെൻഷൻ ദക്ഷിണാഫ്രിക്കയിൽ കൂടിവരികയാണ്. തൊലിയുടെ നിറവ്യത്യാസം മാത്രമല്ല  സാമ്പത്തികമായ ഉച്ചനീചത്വം ടെൻഷൻ കൂട്ടുന്നു.


Xenophobia ദക്ഷിണാഫ്രിക്കയുടെ സൽപപേരിന് കളങ്കം ഉണ്ടാക്കിയിട്ടുണ്ട്. വിദേശികളോട് ഉള്ള വിരോധത്തിന് Xenophobia എന്ന്‌ പറയുന്നു. 1994 ന് ശേഷം ലക്ഷക്കണക്കിന്‌
ആളുകൾ ദക്ഷിനാഫ്രിക്കയിലെയ്ക്ക് കുടിയേറി. സോമാലിയ,, Ethiopia, Congo മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്‌ മാത്രമല്ല, പാകിസ്ഥാൻകാരും ബെന്ഗ്ലാദേശികളും ദക്ഷിണാഫ്രിക്കയിൽ കുടിയേറിയിട്ടുണ്ട്. ഇവരോട് നാട്ടുകാർക്ക് പൊതുവെ വിരോധമാണ്. തങ്ങളുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു എന്നാണ്‌ നാട്ടുകാരുടെ പരാതി. ചിലപ്പോൾ വിദേശികൾക്ക് എതിരെ കലാപം പൊട്ടിപ്പുറപ്പെടാറുണ്ട്. അനേകം വിദേശികൾക്ക് ജീവൻ നഷ്ട്ടമായിട്ടുണ്ട്.

Racism, Xenophobia എന്നിവ ഒരു പരിഹാരം ഇല്ലാതെ തുടരും. കാരണം എല്ലാവർക്കും സുഖമായി സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം എല്ലാ രാജ്യങ്ങളിലും ഇല്ല. ജീവൻ പണയം വെച്ചും വാഗ്ദത്തഭൂമിയിലെയ്ക്കുള്ള പലായനം തുടരുന്നു. അതോടൊപ്പം എതിർപ്പും തുടരുന്നു.






Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു