Skip to main content

Posts

Showing posts from August, 2018

പ്രതാപം കാണിക്കാൻ വലിയ വീടും വലിയ പള്ളിയും(Viewpoint)

ഒരാൾ നല്ല രീതിയിൽ ജോലി ചെയ്‌ത്‌ നികുതി എല്ലാം അടച്ചു പത്തോ ഇരുപതോ കോടി രൂപ സമ്പാദിച്ചു അതിൽ 10 കോടി ചെലവ്‌ ചെയ്ത് 10000 square feet ൻറെ ഒരു വീടും 2 കോടിയുടെ ഒരു കാറും വാങ്ങിയാൽ അതിൽ എന്തെങ്കിലും problem ഉണ്ടോ? നെറ്റിയിലെ വിയർപ്പുകൊണ്ടു ഉണ്ടാക്കിയതാണ്. കട്ടതും മോഷ്ടിച്ചതും ഒന്നുമല്ല. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്. വീട് പണിയാനുള്ള കല്ലും മണ്ണും മണലും തടിയും എല്ലാം ഈ നാട്ടില്നിന്നാണ് കിട്ടേണ്ടത്. കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ ഇന്നാട്ടിൽ ആവശ്യത്തിന് കിട്ടാനില്ല. എന്നാലും എവിടെ നിന്നെങ്കിലും സാധനങ്ങൾ എത്തും. ഒരാൾ 1 കോടിയുടെ വീട് വെച്ചാൽ അടുത്ത ആൾ ഒന്നര കോടിയുടേത് വെക്കും. അല്ലെങ്കിൽ കുറച്ചിലാണ്. ഒരു കുടുംബത്തിന്റെ ആവശ്യത്തിന് അല്ല പ്രാധാന്യം. നാല്‌പേർ കാണണം, അറിയണം, അംഗീകരിക്കണം. JCB വന്നതോടെ വീടുവെക്കൽ എളുപ്പമായി. ഏത് കുന്നും തുരന്ന് ഇടിച്ചു നിരത്തി നിരപ്പാക്കി അവിടെ വീട് വെക്കാൻ പറ്റും. പാറ പൊട്ടിക്കാൻ പുതിയ methods ഉള്ളതുകൊണ്ട് അതും എളുപ്പമായി. കുഴൽ കിണർ കുഴിക്കാനുള്ള യന്ത്രവും എത്തി. ഈ യന്ത്രങ്ങൾ എല്ലാം ഉപയോഗിച്ച് കൊച്ചു കേരളത്തെ ആക്രമിച്ചു കീഴ

User-friendly അല്ലാത്ത ഒരു രാജ്യം(Viewpoint)

2017 സെപ്റ്റംബർ 28ആം തീയതി മുംബൈയിലെ പ്രഭാദേവി സ്റ്റേഷനിൽ ഒരു Over പാസ്സിൽ തിക്കിലും തിരക്കിലും പെട്ട് 22പേർ ചതഞ്ഞു മരിച്ചു.36 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആ overpa ss ന് വേണ്ടത്ര വീതിയില്ലായിരുന്നു. ഇതുപോലെ ദാരുണ സംഭവങ്ങൾ ഇന്ത്യയിൽ/ കേരളത്തിൽ സാധാരണയാണ്. ട്രെയിനിൽ നിന്നും ആളുകൾ വീണ് മരിക്കുന്നു. ഈയിടെ ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യാനിടയായി. ഇടയ്ക്ക് Bus ശക്തിയായി brake ചെയ്യുന്നുണ്ടായിരുന്നു. ബസ്സിൽ നിൽക്കുന്നവർ വട്ടം കറങ്ങി പ്പോകും .യാത്രക്കാരുടെ comfort, safety ഇതൊന്നും ഡ്രൈവറുടെ പരിഗണനയിൽ ഇല്ല. കേരളം ഒരു user-friendly രാജ്യമല്ല. പൗരന്റെ safety അവൻറെ കൈകളിലാണ്. സൂക്ഷിച്ചില്ലെങ്കിൽ കുഴിയിൽ വീഴാം. വൈദ്യുത കമ്പിയിൽ ചവിട്ടാം. ജീവൻ പോയാൽ പോയി. ചെറിയ ഉദാഹരണങ്ങൾ തേടി പോകേണ്ടതില്ല. പ്രളയ ദുരന്തം ഒന്നു മാത്രം മതി. ഈ പ്രളയത്തെപ്പറ്റി വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് സർക്കാർ പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും?😂😃😅😆😀 ആ മുന്നറിയിപ്പുകൾ എവിടെ, എപ്പോൾ, എങ്ങനെ കൊടുത്തു? ചില Website കളിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞേക്കാം. പാവപ്പെട്ടവർ വെബ്സൈറ്റ് നോക്കാറില്

ജലന്ധർ കേസ് എന്തായി? ( Viewpoint)

കേരളത്തിലെ മഹാ പ്രളയ ദുരന്തത്തിൽ നിന്ന് ഒരു വമ്പൻ സ്രാവ് രക്ഷപ്പെട്ടതായി  പരിഹാസരൂപത്തിൽ  സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ കാണുകയുണ്ടായി.ആ സ്രാവ് ആരാണെന്ന് എല്ലാവർക്കും അറിയാം. സാക്ഷാൽ ഫ്രാങ്കോ മുളക്കൽ. A blessing in disguise, ഉർവ്വശീ ശാപം ഉപകാരമായി, എന്നൊക്കെ പറയുന്നത് മുളക്കന്റെ കാര്യത്തിൽ ശരിയായി. ജലന്ദറിൽ നിന്ന് മടങ്ങുമ്പോൾ പോലീസ് സംഘം ബിഷോപ്പിനോട് എന്തായിരിക്കും പറഞ്ഞത്? " Sir, you are above arrest" 👍👍👌👌 ഇനി ഒന്നോ രണ്ടോ കൊല്ലത്തേക്ക്  എല്ലാം OK. എല്ലാം ശുഭം. മുളക്കനു വേണ്ടി മുട്ടിപ്പായി പ്രാര്ഥിക്കണമെന്നു വിശ്വാസികളോട് ആഹ് വാനം ഉണ്ടായിരുന്നു. ആ പ്രാർത്ഥന ഫലിച്ചുവെന്നാണ് മുളക്കന്റെ അനുഭാവികൾ അവകാശപ്പെടുന്നത്. അഭിഷിക്തനായ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതിലുള്ള ദൈവകോപമാണ് ഈ പ്രളയത്തിന് കാരണമെന്ന് അവർ വാദിക്കുന്നു. അതുകൊണ്ട് കേസിൻറെ പുരോഗതിയെപ്പറ്റി പോലീസിനോട് ചോദിക്കാൻ അധികമാരും ഇനി  ധൈര്യപ്പെടുകയില്ല. അഥവാ ആരെങ്കിലും ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഇങ്ങനെ ആയിരിക്കും: " കേസ് file എല്ലാം പ്രളയത്തിൽ നഷ്ട്ടപ്പെട്ടു. ഇനി എല്ലാം A തൊട്ട് തുടങ്ങണം"

ANGEL VALLEY ധ്യാനകേന്ദ്രം( ചെറുകഥ)

2018ലെ മഹാ പ്രളയം കേരള ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. തൊരാമഴയും ഒരേ സമയം അനേകം ഡാമുകൾ അശാസ്ത്രീയമായി തുറന്ന് വിട്ടതും ദുരിതം വിതച്ചു. പ്രളയം ഏൽപ്പിച്ച ആഘാതത്തില്നിന്ന് കേരളം കരകേറിയത് 2030ൽ ആണ്. ഉരുൾപൊട്ടലും പ്രളയവും കൊണ്ട് പാടേ നശിച്ച ഒരു ഗ്രാമമാണ് ഇടുക്കി ജില്ലയിലെ മൂവാറ്റുപേട്ട. 30 പേർ മരിച്ചു. ഗ്രാമം മുഴുവൻ ഒലിച്ചുപോയി. തിരിച്ചു പോകാൻ മൂവാറ്റുപെട്ടയിൽ ഒന്നും ഉണ്ടായിരുന്നില്ല. തിരിച്ചുപോകാൻ ജനങ്ങൾ വിസമ്മതിച്ചു. എന്നാൽ മൂവാറ്റുപെട്ടയെന്ന ശവപ്പറമ്പിനെ  കൈ പിടിച്ച് ഉയർത്താൻ ദൈവദൂതനെപ്പോലെ ഒരു വൈദികൻ അവതരിച്ചു. ഫാദർ  ചാക്കോ പണമരം. Guardian Angels എന്ന വൈദിക സമൂഹത്തിന്റെ സ്ഥാപകൻ. ഉജ്ജ്വല  ബൈബിൾ പ്രഭാഷകൻ. നാട്ടുകാർ ഉപേക്ഷിച്ചുപോയ 1200 ഏക്കർ സ്ഥലം അദ്ദേഹം ഏറ്റെടുത്തു. മരങ്ങൾ നട്ടു പിടിപ്പിച്ചു.2032ഓടുകൂടി Angel Valley കേരളത്തിലെ ഏറ്റവും പ്രധാന ധ്യാനകേന്ദ്രം ആയി മാറി. ഫാദർ ചാക്കോ പണമരത്തിൻറെ ഖ്യാതി ലോകമെങ്ങും പരന്നു. Angel Valley ധ്യാനകേന്ദ്രം ഒരു തീർത്ഥാടന കേന്ദ്രമായി മാറി. ഫാദർ പണമരം പ്രഭാഷണം നടത്തുകയും രോഗികളെ സുഖപ്പെടുത്

ഫ്ലാറ്റ് ആണോ വീടാണോ മെച്ചം? (Viewpoint)

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും ഈ സ്വപ്നം  സാധിച്ചുവെന്ന് വരില്ല. വീടുവെക്കാൻ 10 സെൻറ് സ്ഥലം വാങ്ങി കഴിയുമ്പോൾ ബഡ്ജറ്റ് പകുതിയാകും. പിന്നീട് ഒരു മലകയറ്റം ആയിരിക്കും. സ്ഥലം കുടുംബത്തിൽ നിന്ന് കിട്ടിയവർ ഭാഗ്യവന്മാരാണ്. പണക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഒന്നിലേറെ വീടുകളും ഫ്ലാറ്റുകളുംഉള്ളവർ ഉണ്ട്. സാധാരണക്കാരിൽ ചിലർ വീട് എന്ന സ്വപ്നം വെട്ടിച്ചുരുക്കി ഫ്ലാറ്റിൽ ഒതുങ്ങുന്നു. വൻ നഗരങ്ങളിൽ വീടുകൾക്കും ഫ്ലാറ്റുകൾക്കും വൻ വിലയാണ്. അതുകൊണ്ട് സാധാരണക്കാരന് ഫ്ലാറ്റ് അല്ലാതെ വേറെ option ഇല്ല. ഫ്ലാറ്റും വീടും നല്ലതാണ്.മെയിൻ റോഡിൽ നിന്ന് അല്പം അകന്ന്, പൊടിയും പുകയും ശബ്ദവും വെള്ളക്കെട്ടും ഇല്ലാത്ത areaയിൽ ആണെങ്കിൽ. മാ ത്രമല്ല,രണ്ട് വാഹനങ്ങൾക്ക് ഈസിയായി അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റിയ റോഡ് ഉണ്ടായിരിക്കണം. രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. 1. സെക്യൂരിറ്റി,privacy സുരക്ഷിതത്വം, പ്രൈവസി എന്നീ കാര്യങ്ങളിൽ ഫ്ലാറ്റിനാണ് മുൻതൂക്കം. ഒരു വീട്ടിൽ ആൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അക്രമിക്കപ്പെടാം.ഫ്ലാറ്റ് സമുച്ചയത്തിന്റെ gate ൽ 24 hour Secur

പ്രളയ ദുരിത ചിന്തകൾ

പണ്ട് ഞാൻ ചിന്തിച്ചിരുന്നു, കേരളം എത്ര സുരക്ഷിതമായ രാജ്യമാണ്. യുദ്ധമില്ല, ഭൂമി കുലുക്കമില്ല, പ്രളയമില്ല. ചുഴലിക്കാറ്റ് ഇല്ല. പക്ഷേ 2004ലെ സുനാമി അൽപ്പം ഞെട്ടലുണ്ടാക്കി. ഓഖിയും അല്പം ഞെട്ടൽ ഉണ്ടാക്കി. അത് രണ്ടും തീര പ്രദേശത്തെ മാത്രമാണ് affect ചെയ്തത്. ഇപ്പോഴത്തെ പ്രളയം എല്ലാവരെയും ഞെട്ടിച്ചു. നേരിട്ട് അല്ലെങ്കിലും ഇത് എല്ലാവരെയും affect ചെയ്യും. ദീര്ഘകാലത്തേയ്ക്ക് ഇതിൻറെ impact നിലനിൽക്കും. ഈ മഹാ പ്രളയം അഭൂതപൂർവമായ ഒരു ദുരന്തമാണെങ്കിലും ചില മനുഷ്യരുടെ ദുഷ് പ്രവർത്തികൾ ദുരന്തത്തിൻറെ ആക്കം കൂട്ടിയെന്ന് ഇന്ന് പൊതുവേ സമ്മതിക്കുന്നുണ്ട്. ഉദാഹരണമായി കുന്നുകൾ ഇടിച്ചു നിരത്തിയും പാറ പൊട്ടിച്ചും വനഭൂമി കയ്യേറി വൻ കെട്ടിടങ്ങൾ വെച്ചും വയലുകളും തണ്ണീർത്തടങ്ങളും നികത്തിയും പ്രകൃതിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ദുരന്തം മലയാളികളെ ഒന്നിപ്പിച്ചു എന്ന് പറയുന്നു. ഇത് സത്യമാണെങ്കിൽ വളരെ നല്ല കാര്യമാണ്. പക്ഷേ ഇതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. സോഷ്യൽ മീഡിയയിൽ ചെളിവാരി  എറിയൽ നടക്കുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കും എന്ന് പറഞ്ഞു കേട്

അന്ധ വിശ്വാസം Macbeth നാടകത്തിൽ.(പഠനം)

കേരളത്തിലെ  മഹപ്രളയത്തിൽ കുന്നുകളും പാലങ്ങളും വീടുകളും വൻ മരങ്ങളും ഒലിച്ചു പോകുന്ന കാഴ്ച്ച ഭീകരവും ദുഖകരവും ആയിരുന്നു. എന്നാൽ അതിൽ ചില നല്ല കാര്യങ്ങൾ ഉണ്ട്.കേരളത്തിൽ തഴച്ചു വളർന്ന് ആകാശത്തോളം ഉയർന്നു നിൽക്കുന്ന  അന്ധവിശ്വാസ കൊടും കാടിന് അല്പം ഇളക്കം തട്ടിയെന്നു തോന്നുന്നു. കാരണം ഈ പ്രളയം വരുമെന്ന് ഒരു ജ്യോത്സനും ആൾ ദൈവവും ദേവിയും വൈദികനും പ്രവചിച്ചില്ല. കേരളത്തിൽ/ഇന്ത്യയിൽ അന്ധവിശ്വാസം വളരെ കൂടുതലാണ്. എന്തുകൊണ്ടാണ് അന്ധവിശ്വാസം? നമ്മൾ ഒരു test എഴുതിയാൽ അതിൻറെ result വരുന്നതുവരെ വലിയ ആകാംക്ഷ യാണ്. ഫലം എന്തായിരിക്കും എന്നാണ് ആധി. ജീവിതം ഒരു test ആണ്. ഏകദേശം 100 വയസ്സുവരെ നീളുന്ന ഒരു test. ചിലർ വളരെ നേരത്തേ out ആകും. പിടിച്ചു നിൽക്കാൻ നന്നേ പാടുപെടണം.ദൈവവും ആൾ ദൈവങ്ങളും ജ്യോൽസ്യന്മാരും ഇടപെട്ടാലേ കാര്യങ്ങൾ ശുഭം ആവുകയുള്ളൂ. ജോലി, വിവാഹം, വീടുപണി, ആരോഗ്യം മുതലായ വൻ കടമ്പകൾ ഉണ്ട്. ഇതൊക്കെ ശുഭം ആകുമോ എന്നറിയാനാണ് ജ്യോൽഷ്യനെ സമീപിക്കുന്നത്. കേരളത്തിൽ ഒരു  സർക്കാർ ജോലി കിട്ടാൻ വളരെ പ്രയാസമാണ്.100 LD clerk post ന് test എഴുതുന്നത് 5 ലക്ഷം പേരാണ്. അവരിൽ 50000പേരെങ്കിലും സാധ്യതകൾ

SIR, WE ARE BACK ( Poem)

One fine morning in Kerala, At 7 a. m, according to our custom, I opened the front door, And bent down for my to Mms, I mean Manorama and milk, But I was baffled, the Mms were at neck level, Floating and going round round, Suddenly I felt a chilling cold, Shivering and wetness, and speechless, Realising, I was a prisoner of water, Under house arrest. As I stood there, condemned Motionless, the rising water tightened Its stranglehold, the cold embrace Tightening, I heard a thundering shout, As an army of filth, advancing from All sides, with war cries and converging, On me ; plastic bottles spearheading the assault, Followed by proofs of my sins, Committed , under cover of darkness, Against Mother Nature. All that I dumped poured forth, Napkins, torn bags, worn -out shoes, Expired medicines, plastic bags, And used and unused condoms. The bottle leader mocked, ' Sir, the chickens have come home to roost,  It's payback time.'😢😢😢

ഇൻഷുറൻസ്‌ തട്ടിപ്പ്‌(അനുഭവം)

സാധാരണ ഗതിയിൽ നമ്മൾ ഒരു ഇൻഷുറൻസ്‌ൽ ചേരാൻ അങ്ങോട്ട്‌  ഇടിച്ചു കയറി ചെല്ലുകയില്ല. ഏതെങ്കിലും ഒരു agent നമ്മളെ ഉപദേശിച്ചു convince ചെയ്യിക്കുമ്പോഴാണ് നമ്മൾ ചേരുന്നത്. ഒരു ബാങ്ക് Official വളരെ നിർബന്ധിച്ചത് കൊണ്ട് ഞാൻ ഒരു Health Insurance Membership ന് വേണ്ടി ജൂലൈ9ആം തീയതി ബാങ്കിൽ അപേക്ഷ സമർപ്പിച്ചു. എനിക്കും എൻറെ ഭാര്യക്കും കൂടി വാർഷിക ഫീസ് 47202 രൂപയുടെ ഒരു ചെക്കും കൊടുത്തു. പിന്നീട് ഉണ്ടായത് ദുരനുഭവമാണ്.അപേക്ഷ process ചെയ്യുന്നതിന് മുൻപ്‌ അവർ ചെക്ക് cash ചെയ്തു. ബാങ്കിൻറെ SMS ൽ നിന്നാണ് ഈ വിവരം അറിഞ്ഞത്. അല്ലാതെ ആ കമ്പനി എനിക്ക്‌ യാതൊരു Information നും തന്നില്ല. ബാങ്ക് Official വഴി എനിക്ക് ജൂലൈ 25ആം തീയതി  ഒരു കത്തു കിട്ടി. അപേക്ഷ നിരസിച്ചി രിക്കുന്നു. Rs 47202 is credited to your account. ഇതിൽ ആദ്യ വാചകം OK. രണ്ടാം വാചകം പച്ച കള്ളം ആയിരുന്നു. ശക്തമായ സമ്മർദ്ദം ചെലുത്തിയതുകൊണ്ടു  ആഗസ്റ്റ് 7ന് 47202 രൂപയ്ക്കുള്ള ഒരു refund ചെക്ക് കിട്ടി. ആ ചെക്ക് 9 ആം തീയതി എൻറെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 10ആം തീയതി credit ചെയ്യുമെന്നായിരുന്നു ബാങ്കിൻറെ SMS. എന്നാൽ 17 ആം തീയതി മാത്രമാണ് ക്രെഡ

ലിയർ രാജാവിൻറെ ബോധോദയം( ,Viewpoint)

ലിയർ രാജാവിൻറെ കഥ പലരും വായിച്ചിട്ടുണ്ടായിരിക്കാം. ലിയർ രാജാവിന് മൂന്ന് പെണ് മക്കൾ ആയിരുന്നു. Goneril, Reagan, Cordelia. പ്രായാധിക്യം കാരണം ലിയർ അധികാരം ഒഴിയാൻ തീരുമാനിച്ചു. രാജ്യം മൂന്നായി ഭാഗം ചെയ്‌തുകൊടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ഒരു test ഉണ്ട്‌.മക്കൾ പിതാവിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു അവർ തുറന്നു പറയണം. അതനുസരിച്ചു മൂത്ത രണ്ടുപേർ ലിയറെ ജീവന്‌തുല്യം സ്നേഹിക്കുന്നതായി പറഞ്ഞു. രാജാവിന് തൃപ്തിയായി. മൂന്നാമത്തെ മകൾ Cordelia തൻറെ കടമ ക്കനുസൃതമായി പിതാവിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു.ഇത് രാജാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോർഡലിയയെ പടിക്ക് പുറത്താക്കി. അവളുടെ വീതം മൂത്ത മക്കൾക്ക് ഭാഗിച്ചു കൊടുത്തു. മൂത്ത മക്കളുടെ കൂടെ മാറി മാറി താമസിച്ചു വിശ്രമിക്കാൻ ആയിരുന്നു ലീയറുടെ പ്ലാൻ. എന്നാൽ മക്കൾ അദ്ദേഹത്തെ അപമാനിച്ചു പുറത്താക്കി. ഇന്ന് കേരളത്തിൽ കാണുന്നതുപോലെ ഇടിയും മഴയും കൊടുങ്കാറ്റും തണുപ്പും ഉള്ള ഭീകര രാത്രിയിലാണ് ലിയർ പുറത്താക്കപ്പെട്ടത്. കൂട്ടിന് ഒരു കോമാളിയുണ്ട്. മക്കളുടെ നന്ദികേടു കൊണ്ട് ഹൃദയം പൊട്ടാറായ  ആ വൃദ്ധന് തല ചായ്ക്കാൻ  കിട്ടിയത് ഒരു ഗുഹയാണ്. ആ ഗുഹാ മുഖ ത്

ജലന്ദർ കോമഡി (Viewpoint)

കേരളാ പൊലീസിന് ജനമൈത്രി പോലീസ് എന്നും പേരുണ്ട്. കുറെയൊക്കെ ഇത് ശരിയാണ്. ചിരി ജനങ്ങൾക്ക് വളരെ ആവശ്യമുള്ള കാര്യമാണ്. മിമിക്രി കാലഹരണപ്പെട്ടു  ബോർ ആയി. കലാഭവൻ മണി പോയി. ജഗതി രംഗത്തില്ല. ചിരിയുടെ ക്ഷാമം നികത്താൻ നമുക്ക് ഉള്ളത് ബെഹ്റയും പൊലീസുമാണ്. പാകിസ്ഥാനിലെ  അബോട്ടബദിൽ ബിൻ ലാദനെ കൊല്ലാൻ പോയ സംഘം മടങ്ങിയത് ലാദന്റെ മൃത ശരീരവും കൊണ്ടാണ്. ജലന്ദറിൽ ബിഷപ്പ് ഫ്രാൻകോയെ ചോദ്യം ചെയ്യാൻ പോയ സംഘം മടങ്ങിയത് ബിഷോപ്പി ൻറെ  മൊബൈൽ പിടിച്ചെടുത്തു കൊണ്ടാണ്. എങ്ങനെ ചിരിക്കാതിരിക്കും?😊 ,ഒരാൾക്ക് 7 ഫോൺ നമ്പർ അനുവദനീയമാണ്. ബിഷോപ്പി ന് വേറെ പല ഫോണുകൾ കാണും."പെട്ടി കള്ളൻ കൊണ്ടുപോയെങ്കിലും ചാവി ഇപ്പോഴും എൻറെ കയ്യിലാണ്." എന്ന നമ്പൂതിരി ഫലിതമാണ് ഓർമ്മ വരുന്നത്. ബിഷപ്പ് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയോ  എന്ന് പരിധോധിക്കാൻ  ആയിരിക്കാം ഫോൺ പിടിച്ചെടുത്തത്. ഇനി എന്ത് സംഭവിക്കും? ആ ഫോൺ മാത്രമല്ല Forensic ലബോറട്ടറി മൊത്തം സഭ പൊന്നും വിലയ്ക്ക് എടുത്തു കൊള്ളും. നരേന്ദ്ര മോദി യുടെ ഫോട്ടോ എടുക്കുന്നതിന് വിലക്കില്ല. എന്നാൽ ബിഷപ്പ് ഫ്രാൻകോയുടെ ഫോട്ടോ എടുത്താൽ തല്ല് കിട്ടും. അതിനുള്ള ഗുണ്ടപ്പട

യേശുവിൻറെ അറസ്റ്റ് (Viewpoint)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജലന്ദറിൽ ഗുണ്ടായിസം നടക്കുന്നതായി കേൾക്കുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. എരിതീയിൽ എണ്ണയൊഴിച്ചു എന്നു തന്നെ പറയാം. കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഈ ബിഷപ്പ് നിരപരാധിയാണ് എങ്കിൽ അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ല. പാകിസ്ഥാനി ഭീകരൻ കസബിനെ നിയമത്തിൻറെ മുമ്പിൽ കൊണ്ടുവന്ന് അവൻറെ ഭാഗം കേൾക്കാൻ അവസരം കൊടുത്ത നാടാണ് ഇത്. ഉരുട്ടിക്കൊല കേസിലെ പ്രതികൾക്ക് 13 കൊല്ലത്തിന് ശേഷവും വധശിക്ഷ കൊടുത്ത നാടാണ് ഇത്. പ്രഭാവതിയമ്മ എന്ന പാവപ്പെട്ട അമ്മയുടെ കണ്ണീരൊപ്പിയ നാടാണ്‌ ഇത്. ഇത് ഒരു ബനാന റിപ്പബ്ലിക്ക് അല്ല. ബിഷോപ്പിനെ സപ്പോർട്ട് ചെയ്യുന്നവർക്ക്‌ യേശുവിനെപ്പറ്റി ഒരു മണ്പാലും അറിഞ്ഞുകൂടാ. അഥവാ അറിയാമെങ്കിലും യേശു പഠിപ്പിച്ച കാര്യങ്ങൾ അവർ follow ചെയ്യുന്നില്ല. ഉദാഹരണമായി യേശുവിനെ വെള്ളിയാഴ്ച വെളുപ്പിന് അറസ്റ്റ് ചെയ്തു. അന്ന് വക്കീലും ജാമ്യവും മനുഷ്യാവകാശങ്ങളും ഇല്ല. യേശു അറസ്റ്റ് ഭയന്ന് ഒളിച്ചോടിയില്ല. നിങ്ങൾ അന്വേഷിക്കുന്നവൻ ഞാനാണ് എന്ന് അവൻ പറഞ്ഞു. അറസ്റ്റിൽ പ്രകോപിതനായ പത്രോസ് തൻറ

ഗുണ്ടകളെ ആവശ്യമുണ്ട് (Satire)

ജലന്ദറിൽ ഒരു അടിയന്തര ദൗത്യത്തിൽ പങ്കെടുക്കാൻ പരിചയ സമ്പന്നരായ  ഗുണ്ടകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള വനിതാ ഗുണ്ടകൾക്കും അപേക്ഷിക്കാം. യോഗ്യതകൾ 1. അടിപിടി, കത്തിക്കുത്തു, തീവെപ്പ്‌,വീടുകയറി ആക്രമണം   ബോംബേറ് മുതലായ കായിക കലകളിൽ പ്രവീണ്യവും പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന. 2. ഇടികട്ട, വടിവാൾ, പിച്ചാത്തി ,തോക്ക്‌ മുതലായ ആയുധങ്ങൾ ഉപയോഗിക്കാനുള്ള വൈദഗ്ദ്ധ്യം. 3 അപേക്ഷകർക്ക് മിനിമം 6 അടി പൊക്കവും 120 കിലോ തൂക്കവും ഉണ്ടായിരിക്കണം. 4 ഗുണ്ടാ Act പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവർക്ക്   മുൻഗണന. 5. കള്ളമൊഴി,കള്ളസാക്ഷി, പച്ചക്കള്ളം, അസഭ്യം ,പച്ചത്തെറി    എന്നിവയിൽ പ്രവീണ്യമുള്ളവർക്ക് മുൻഗണന. ശമ്പളം: ദിവസം 2000 രൂപാ വേതനം. സൗജന്യ ഭക്ഷണം, DA, ഉത്സവബത്ത Free മെഡിക്കൽ Insurance, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, gratuity, pension etc etc Walk in interview Contact: Christian Goonda Services. com Selection കിട്ടുന്നവർ നാളെത്തന്നെ Jullundarലേക്ക് പുറപ്പെടും.

വിശ്വാസവും അന്ധ വിശ്വാസവും( Viewpoint)

2014ൽ നരേന്ദ്ര മോദി അട്ടപ്പാടിയെ സോമലിയയോട് ഉപമിച്ചത് വലിയ വിവാദമായി. അത് മലയാളികളുടെ  self respect നെ വ്രണപ്പെടുത്തി. എല്ലാ കാര്യത്തിലും ഒന്നാമത് നിൽക്കുന്ന കേരളത്തെ ആഫ്രിക്കയോട് ഉപമിക്കാമോ? ഉപമിക്കാം, അന്ധ വിശ്വാസങ്ങളുടെ കാര്യത്തിൽ. കമ്പകകാനം കൂട്ടക്കൊല  കേരളത്തിന് യോഗ്യത നേടിക്കൊടുത്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ മന്ത്ര വാദികൾ ഉപയോഗിക്കുന്ന muti ക്ക് വേണ്ടി  ഒന്നോ രണ്ടോ കുട്ടികളെ കൊന്നതായി കേട്ടിട്ടുണ്ട്. കമ്പകകാനം കൂട്ടക്കൊല പോലെ ഭീകരമായ ഒരു സംഭവം ദക്ഷിണആഫ്രിക്കയിൽ കേട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ പത്രങ്ങളിൽ 3-4 പേജുകൾ  ജ്യോൽസ്യന്മാരുടെയും, മന്ത്ര വാദികളുടെയും പരസ്യങ്ങളാണ്. ആൾദൈവങ്ങൾ വേറെ. അന്യ രാജ്യങ്ങളിൽ നിന്നുപോലും തട്ടിപ്പുകാർ വന്ന് തമ്പടിച്ചു പണം വാരു കയാണ്‌.മന്ത്രവാദ തട്ടിപ്പുകാർ കേരളത്തിൽ വിലസുകയാണ്. ജനങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചു സമാധാനപരമായ രീതിയിൽ ആരാധന നടത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ജനങ്ങൾ മന്ത്ര വാദികളെയും ആള്ദൈവങ്ങളെയും അന്ധമായി വിശ്വസിക്കുന്നത് ദുരന്തത്തിൽ കലാശിക്കും. അതാണ് കമ്പക കാനം ദുരന്തം നമ്മെ പഠിപ്പിക്കുന്നത്. കൃഷ്ണൻ എന്ന മന്ത്രവാദിക്കു

മൊബൈൽ ഭരിക്കും ലോകം( Viewpoint)

"നെഞ്ചോടു ചേർക്കുക" എന്ന് മലയാളത്തിൽ  പറയാറുണ്ട്. ഉദാഹരണമായി ഫുട്‌ബോളി നെ നെഞ്ചോട് ചേർത്തു അല്ലെങ്കിൽ സംഗീതത്തെ നെഞ്ചോട് ചേർത്തു. അത് എന്തായാലും ഇന്ന് ലോകത്തിൽ എല്ലാവരും നെഞ്ചോടു ചേർക്കുന്നത് മൊബൈലിനെയാണ്. ഒരു അമ്മ നവജാത ശിശുവിനെ നെഞ്ചോട് ചേർക്കുന്നതുപോലെയാണ് ഇന്ന് നമ്മളിൽ പലരും മൊബൈലിനെ നെഞ്ചോടു ചേർക്കുന്നത്. കുഞ്ഞു കരഞ്ഞാൽ ഓടിച്ചെന്ന് അതിനെ കോരിയെടുക്കുന്നതുപോലെയാണ് മൊബൈൽ കരയുമ്പോൾ നമ്മൾ അതിനെ കോരിയെടുക്കുന്നത്. കുഞ്ഞും മൊബൈലും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കുഞ്ഞിനെ നമ്മൾ പാടി ഉറക്കുന്നു. മൊബൈൽ നമ്മളെ പാടി ഉറക്കുന്നു. ഒരു കുഞ്ഞിനെ attend ചെയ്യാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. മൊബൈൽ ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ ആപ്പിലാകും. കാരണം ഒരു വ്യക്തിയുടെ സത്താണ് അയാളുടെ മൊബൈൽ. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു കുഞ്ഞിനെ അപരിചിതരെ ഏല്പിക്കാനാകില്ല. അതുപോലെ നമ്മുടെ മൊബൈലിനെയും ആരെയും ഏല്പിക്കാനാകില്ല. ഏൽപ്പിച്ചാൽ ചിലപ്പോൾ അതിൽ രഹസ്യ ആപ്പ്‌ തിരുകി ക്കയറ്റിയാൽ നമ്മൾ ആപ്പിലാകും. ഈയിടെ ഒരു യുവതിയും അവളുടെ കാമുകനും ചേർന്ന് ഭർത്താവിൻറെ മൊബൈലിൽ രഹസ്യ ആപ്പ് കേറ്റി, പിടിയിലാ

വാരാന്ത്യ ചിന്തകൾ

ജലന്ദർ case അന്വേഷിക്കുന്ന പോലീസ് സംഘം അവസാനം ഡൽഹിയിൽ എത്തി. വത്തിക്കാൻ സ്ഥാനപതിയുടെ കൊട്ടാര ഗേറ്റിൽ എത്തിയപ്പോൾ സെക്യൂരിറ്റി ക്കാർ അവരെ തടഞ്ഞു. നേരത്തേ ചോദിച്ചു Appointment എടുത്തില്ല എന്ന കാരണം പറഞ്ഞ് പൊലീസുകാരെ തിരിച്ചയച്ചു. ശരിയാണ്. Appointment എടുത്തിരുന്നില്ല. പോലീസിന്റെ ഭാഗത്തെ വീഴ്ചയാണ് appointment എടുക്കാതിരുന്നത്. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. ആ പൊലീസുകാർ അവിടെ ചെന്നത് അവരുടെ വീട്ടുകാര്യം പറയാനല്ല. കേസ്ൽ വിവരങ്ങൾ ശേഖരിക്കാനാണ്. വത്തിക്കാൻ സ്ഥാനപതിക്കു ആൽമർത്ഥത ഉണ്ടായിരുന്നെങ്കിൽ പൊലീസുകാരെ വിളിച്ച് അകത്തു കയറ്റി ചോദ്യങ്ങൾക്ക് ഉത്തരം നൽകുമായിരുന്നു. പക്ഷേ അതിന് വത്തിക്കാൻ സ്ഥാനപതിക്ക് മനസ്സില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് മണ്പാൽ വിലയാണ് അവർ കല്പിച്ചിരിക്കുന്നത്. കേസ് അന്വേഷണം നീട്ടിക്കൊണ്ടു പോകാനും അവസാനം അട്ടിമറിക്കാനും ആണ് അവരുടെ ലക്ഷ്യം. അഥവാ Appointment ചോദിച്ചിരുന്നുവെങ്കിൽ ചോദിച്ച Date കൊടുക്കുമായിരുന്നോ? ഇനി തിങ്കളാഴ്ച്ച പൊലീസുകാർ അവിടെ ചെല്ലുമ്പോൾ സ്ഥാനപതി  സഹകരിക്കുമോ? അത് കണ്ടറിയണം. എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് Interview ഉഴപ്പിക്കളയാൻ ആണ് സാധ്