Skip to main content

Posts

Showing posts from July, 2018

പെരുമ്പാവൂർ സംഭവം (Viewpoint)

പെരുമ്പാവൂരിൽ നിമിഷ എന്ന പെണ്കുട്ടിയുടെ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ഒരു വ്യക്തിക്ക് ഏറ്റവുംസുരക്ഷിതത്വം അനുഭവപ്പെടേണ്ട ഇടമാണ് സ്വന്തം വീട്. ആ വീട്ടിൽ കയറി ഒരു പെണ്കുട്ടിയെ ഏറ്റവും ഭീകരമായ വിധത്തിൽ കൊലപ്പെടുത്തുക എന്നു വെച്ചാൽ അതിനപ്പുറം ഒന്നും ഇല്ല. ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട്‌ ഘടകങ്ങൾ സ്വർണ്ണവും അന്യ സംസ്ഥാന തൊഴിലാളിയുമാണ്. മാല പറിക്കുന്നതിനെ തടഞ്ഞപ്പോഴാണ് അക്രമി നിമിഷയെ വെട്ടിയത്. സ്വർണ്ണം സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഓരോ ദിവസവും മാല പറി ക്കൽ നടക്കുന്നു. ബൈക്കിൽ വന്ന് പറിച്ചു കൊണ്ടുപോകുന്നു. ദേഹോപദ്രവം ഇല്ല. പോയത് പോയി. അത്രയേ ഉള്ളൂ.വീട്ടുകാർ എവിടെയെങ്കിലും യാത്ര പോയിട്ട് തിരിച്ചുവരുമ്പോൾ അലമാരയിൽ വെച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയതായി കാണുന്നു. ഇത് നിത്യ സംഭവമാണ്. എന്നാൽ പ്രശ്ന കാരണമായ സ്വർണ്ണം ഉപേക്ഷിക്കാൻ അധികമാരും തയ്യാറല്ല. ഇന്ന് ഒരു ഫുൾ പേജ് പരസ്യം കണ്ടു. സ്വർണ്ണ തൂശനില സമ്മാനം കൊടുക്കുന്നു ഒരു കമ്പനി. ഊള സ്ഥാനിൽ എന്തും നടക്കും. ഒരു ഓലമടൽ തെങ്ങിൽനിന്നും വീണാൽ അത്‌ എടുത്തു മാറ്റാൻ ബംഗാളിയെ വേണം. അങ്ങനെയാണ് 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളി

സഭയുടെ ശത്രുക്കൾ ആര്? ( Viewpoint)

ഞാൻ ഒരു കത്തോലിക്ക വിശ്വാസിയാണ് എന്ന് അഭിമാനത്തോടെ പറയാൻ സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അത് മാറി നാണക്കേട് മറയ്ക്കാൻ തലയിൽ blanket ഇട്ട് നടക്കേണ്ട ഗതികേടിൽ ആണ് വിശ്വാസികൾ. jullandar കേസ് ഇന്ന് ദേശീയ ചാനലുകളിൽ ചർച്ചാ വിഷയമാണ്. ഇതിനിടെയിൽ സഭ അക്രമിക്കപ്പെടുന്നു എന്ന വാദവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. തൃശൂരിൽ അവർ പ്രതീഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുവത്രേ. അത് നനഞ്ഞ പടക്കമാണ്. ചീറ്റിപ്പോകും. കൂടുതൽ നാണം കെടാം എന്നേ പ്രയോജനമുള്ളൂ. കാരണം സഭയുടെ ശത്രുക്കൾ അതിൻറെ ഉള്ളിൽ തന്നെയാണ്‌.പണവും പ്രതാപവും ധിക്കാരവുമാണ് പ്രധാന ശത്രുക്കൾ. ചില village ഓഫീസുകളിലെ പോലെയാണ് സഭയുടെ സമീപനം. ചില വില്ലേജ് ഓഫീസുകളിൽ ഒരു ചെറിയ കാര്യം സാധിച്ചു കിട്ടാൻ പാവപ്പെട്ടവൻ ആല്മഹത്യ ഭീഷണി മുഴക്കേണ്ടി വരുന്നു. നീതിക്കുവേണ്ടി ഒരു കന്യാസ്ത്രീ നടത്തുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. കേസ് അട്ടിമറിക്കാൻ സഭയ്ക്ക് അകത്തുള്ളവർ നടത്തിയ കുതന്ത്രങ്ങളാണ് മറുകുറ്റി പാഞ്ഞു സഭയെ ലോകത്തിനു മുമ്പിൽ നാണം കെടുത്തിയത്. അതുകൊണ്ടാണ് പറയുന്നത് സഭയുടെ ശത്രുക്കൾ ഉള്ളിൽ തന്നെയാണ് എന്ന്.പ്രതി ഷേധ കൂട്ടായ്മ നടത്തണം, ഉള്ളി

വാരാന്ത്യ ചിന്തകൾ

ഭരണങ്ങാനം28 മേയ് ഇന്നലെ ഭരണങ്ങാനത്തു വിശുദ്ധ അല്ഫോന്സായുടെ പെരുന്നാളിന്റെ സമാപനം ആയിരുന്നു. മഴ താൽക്കാലികമായി മാറി നിന്ന ഒരു ദിവസം. രാവിലെ 9.30ന് പൈകയിൽനിന്നു ഇടമറ്റം വഴി ഭരണങ്ങനത്തേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് 15 മിനിറ്റ്‌ കൊണ്ടു ഭരണങ്ങാനത്തു എത്തി. മെയിൻ റോഡിൽ പോലീസ് നല്ല രീതിയിൽ ട്രാഫിക് നിയന്ത്രിച്ചത് സഹായകരമായി. ഒരിടത്തും തിരക്ക് അനുഭവപ്പെട്ടില്ല. പാർക്കിങ് space ആവശ്യത്തിലധികം ഉണ്ട്. ഇവിടെ എത്തി യിട്ടുള്ള ഭക്തർ  പൂർണ്ണമായി അച്ചടക്കം പാലിക്കുന്നത് കണ്ടു. ശബ്ദമലിനീകരണം ഒട്ടുമില്ല. ഒരു തീർത്ഥാടന കേന്ദ്രത്തിൻറെ പവിത്രത എല്ലാ വിധത്തിലും പ്രകടമായിരുന്നു. St Mary's പള്ളിയിൽ പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള റാസ attend ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗം മനസ്സിൽ തട്ടുന്ന ഒന്നായിരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു Canteen ഉള്ളത്  സന്ദർശകർക്കു  ഉപകാര പ്രദമാണ്. കുമ്പസാര നിരോധനം കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ പറഞ്ഞുവത്രേ. അവരുടെ വിവരക്കേട് കൊണ്ട് പറഞ്ഞതാണ്. അതിനെ ഒരു big issue ആക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഇത്‌ കുത്തിപ്പൊക്കി Jallun

വിശ്വാസികൾ ആരുടെ കൂടെ?( Viewpoint)

ഭൂമിയിടപാട്, ബലാത്സംഗ വിവാദങ്ങൾ പുകയുമ്പോൾ വിശ്വാസികൾ ആർക്ക് ഒപ്പമാണ്? ഇതേപ്പറ്റി 3 choice കൊടുത്തു ഒരു വോട്ടെടുപ്പ്‌ നടത്തിയാൽ എന്തായിരിക്കും ഫലം? A. കുറ്റാരോപിതരുടെ കൂടെ B പീഡിതരുടെ കൂടെ C  അറിയില്ല ഇതിൽ C ക്കായിരിക്കും ഭൂരിപക്ഷം. പൊന്നു രുക്കുന്നിടത്തു പൂച്ചയ്ക്ക് എന്ത് കാര്യം? എന്നാൽ പീഡിതരുടെ കൂടെ നിൽക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. ദുഃഖിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ.. എന്നൊരു ഗാനം ഉണ്ട്. യേശു രക്ഷകനാണ്. എപ്പോഴും ദുഃഖിതരെ അവൻ രക്ഷിച്ചു. രോഗികളെ സുഖപ്പെടുത്തി. ലാസറെ ഉയിർപ്പിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും യേശു സഹായം ചെയ്തു. ഒരു വിഷമം ആർക്കും ഉണ്ടാകരുത്. കാനായിൽ വെള്ളം വീഞ്ഞാക്കി കൊടുത്തു.5 അപ്പം കൊണ്ട് 5000 പേരെ തീറ്റി. അതെ, ആർക്കും ഒരു വിഷമവും ഉണ്ടാകരുത്. അതായിരുന്നു രക്ഷകനായ യേശുവിൻറെ നിലപാട്. വ്യഭിചാരകുറ്റം ചുമത്തി ജനങ്ങൾ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്ന സ്ത്രീയെ യേശു രക്ഷിച്ചു. ഈ രക്ഷകനെ മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല. നിന്ദിതരേ പീഡിതരെ നിങ്ങൾ കൂടെ വരൂ ക്രിസ്തുവിൻറെകൂടാരങ്ങൾ നിങ്ങൾക്കുള്ളതല്ലോ... എന്നാണ് ഗാനത്തിൽ ഉള്ളത്. നിര്ഭാഗ്യവശാൽ ആ കൂടാരങ

ഒരു നോവലിസ്റ്റ് കുലപാതകി ആയ കഥ

വെറുതെ ബോറടിച്ച് മടുത്തപ്പോൾ ഒരു ഐഡിയ. ഒരു നോവൽ എഴുതിയാലോ? അതിനെപ്പറ്റി തല പുകഞ്ഞ് ആലോചിച്ച് ജന്മദേശമായ  പൈക പശ്ചാത്തലമായി ഒരു നോവൽ എഴുതാമെന്ന് വെച്ചു. പള്ളി പ്രാവുകൾ എന്ന പേരിൽ ഒരു കത്തോലിക്ക പ്രണയകഥ. മറ്റു മതക്കാരെ കഥാപാത്രങ്ങൾ ആക്കി  ഒരു നോവൽ എഴുതാൻ എനിക്ക് സാധിക്കുകയില്ല. പൂവരണി അമ്പലം കേന്ദ്രമാക്കി ഒരു ഹിന്ദുകഥ എഴുതിയാൽ ഞാൻ ആപ്പിലാകും. കാരണം ആ കഥയിലെ ഒരു കഥാ പാത്രം, ജാനകി, വലിയ തോട്ടിൽ കുളിക്കാൻ ഇറങ്ങുന്നത് വർണ്ണി ച്ചാൽ അത് എല്ലാവർക്കും രുചിക്കണമില്ല. ആകെ പൊല്ലാപ്പ് ആകും. ഈരാറ്റുപേട്ട കേന്ദ്രമാക്കി ഒരു മുസ്ലിം നോവൽ എഴുതുക എന്നത് ആലോചിക്കാൻ പോലും വയ്യ. എന്നാൽ പൈക കേന്ദ്രമാക്കി ഒരു നോവൽ എഴുതിയാൽ ഒരു കുഴപ്പവും ഇല്ല. ആ കഥയിൽ  സുന്ദരനായ അസിസ്റ്റന്റ് വികാരി സുന്ദരിയായ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലാകുന്നു. ഒരു രാത്രി  അദ്ദേഹം Convent ൻറെ മതിൽ ചാടി കടക്കുന്നു. ഇങ്ങനെ എന്തു വേണമെങ്കിലും എഴുതാം. പൈകക്കാർ പ്രതീഷേധിക്കുകയില്ല. അവർ എൻറെ പുസ്തകം വായിച്ചിട്ട് വേണ്ടേ പ്രതിഷേധിക്കാൻ! ,,,അവർക്ക് വേറെ പണിയുണ്ട്. എൻറെ നോവലിന് 300 രൂപയാണ് വിലയെങ്കിൽ അതേ വിലയുള്ള ഒരു കിലോ പോത്തിറച്

Airport യാത്രയയപ്പ്‌ ആവശ്യമോ? ( Viewpoint)

കാലം മാറി, കഥ മാറി. എന്നിട്ടും കേരളത്തിൽ ചില പഴയ കാര്യങ്ങൾ നില നിൽക്കുന്നു. നമ്മൾ ഒരു വിദേശ യാത്ര കഴിഞ്ഞ് കേരളത്തിലെ Airportൽനിന്നു പുറത്തേയ്ക്ക് വരുമ്പോൾ ഒരു വൻ ജനക്കൂട്ടം കാത്തു നിൽക്കുന്നത് കാണാം. നമുക്ക് നേരിയ സഭാ കമ്പം അനുഭവപ്പെടും.1970കളിലും ഇതേ ജനക്കൂട്ടം ഉണ്ടായിരുന്നു. യാത്രയയക്കാനും സ്വീകരിക്കാനും എത്തുന്നവരാണ് ജനക്കൂട്ടം. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും. കേരളീയർ വളരെ സ്നേഹമുള്ളവരാണ്. അതുകൊണ്ടാണ് ഈ സ്നേഹ ജനക്കൂട്ടം. ഹോസ്പിറ്റലുകളിലും വൻ ജനക്കൂട്ടമാണ്. രോഗികളെ കാണാൻ തടിച്ചു കൂടുന്ന ബന്ധു മിത്രാദികൾ. മീനച്ചിൽ നദി പോലെ കര കവിഞ്ഞൊഴുകുന്ന സ്നേഹം. ഹോസ്പിറ്റലുകളിൽ കിടക്കുന്ന രോഗികളിൽ ഒരു നല്ല പങ്ക്‌ റോഡ് അപകടങ്ങളിൽ പെട്ടവരാണ്. അനാവശ്യ യാത്രകളിൽ അപകടങ്ങളിൽപ്പെട്ടു മരിച്ചവരുടെ ചില്ലറ. Airport, ഹോസ്പിറ്റൽ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയിലേയ്ക്ക് ഉള്ള യാത്രകൾ ചിലപ്പോൾ ദുരന്തത്തിൽ കലാശിക്കുന്നു. ഇന്നലെ  ഇടുക്കിയിൽ നിന്ന് എയർപോർട്ട് ലേക്ക്  യാത്ര അയക്കാൻ പോയ കാർ അപകടത്തിൽ പ്പെട്ടു അഞ്ച് യുവാക്കൾ മരിച്ചു. അഞ്ച് കാറുകളിലും ഓട്ടോയിലും ആണ് ബന്ധുക്കളും സുഹൃത്തുക്കളും പോയത്

നഷ്ട്ടപ്പെടുന്ന യുവത ( Viewpoint)

ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ സ്റ്റേജിൽ എത്തിയ ഈ മണിക്കൂറുകളിൽ ലോകമെമ്പാടും ആവേശം അലയടിക്കുകയാണ്. ഇത്‌ യുവതയുടെ ഒരു ആഘോഷമാണ്. ആര് ജയിച്ചാലും തരക്കേടില്ല. മത്സരം തീ പാറും, തീർച്ച. വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവർ അവരുടെ കഴിവുകൾ മാക്സിമം പുറത്തെടുക്കുന്നത് കാണുമ്പോൾ  നമ്മൾ വിസ്മയിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? പ്രതേകിച്ചു ഗോൾകീപ്പർ മാരുടെ കൈവിരു തും കാ ൽവിരുതും അസാധ്യലെവലിൽ എത്തി കോടാനുകോടി പ്രേക്ഷകരുടെ ചങ്കിടിപ്പിന് ചാഞ്ചാട്ടം ഉണ്ടാക്കുമ്പോൾ നമുക്ക്‌ വലിയ സന്തോഷം. ഈ യുവാക്കൾ എത്ര മിടുക്കരാണ്. ശത്രു ടീമിന്റെ ഉരുക്കു കോട്ടകളിൽ വിള്ളലുകൾ ഉണ്ടാക്കി, ആ വിള്ള ലുകളിലേയ്ക്ക് റോക്കറ്റ് പോലെ പന്ത് തൊടുത്തു വിടുന്ന കളിക്കാരും അത്തരം റോക്കറ്റ്  പാതി വഴിയിൽ തടയുന്ന  ഗോൾ കീപ്പർമാരും നമുക്ക്‌ തരുന്ന സന്തോഷം കരകവിഞ്ഞതാണ്. എന്നാൽ മലയാളികളുടെ ആവേശത്തിനും സന്തോഷത്തിനും മങ്ങലുണ്ട്‌,ചോർച്ചയുണ്ട്.എറണാകുളത്തു ഒരു വിദ്യാർധി അതി ക്രൂരമായി കൊല്ലപ്പെട്ടു. ഇത്തരം കൊലകൾ ഒരു തുടർക്കഥയാകുന്നു. കസ്റ്റഡി മരണങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നു. മരണപ്പെടുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ട കുടുംബങ്ങളിലെ ഏക പ്ര

കുറ്റം ചെയ്യാതിരിക്കുക ( Viewpoint)

വൈദികർ, ബിഷപ്പ് മുതലായവർ ഉൾപ്പെട്ട പീഡന വാർത്തകൾ കൂണ് പോലെ മുളച്ചു പൊന്തുന്ന കാലമാണ് ഇത്. ഉത്തരേന്ത്യയിൽ ആൾ ദൈവങ്ങൾ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ സാധാരണയാണ്. ഈ കേസുകളിലെ പ്രതികൾ പലരും ജയിലിൽ ആണ്.പുതിയ പുതിയ കേസുകൾ ഓരോ ദിവസവും വെളിച്ചത്തു വരുന്നു.ഏതു കുറ്റകൃത്യം ആയാലും ഒരു കാര്യം വ്യക്തമാണ്. എത്രമാത്രം ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്താലും കുറ്റവാളി ഒരു ദിവസം പിടിയിലാകും. പട്ടിക്ക് ഒരു മുഴം മുമ്പേ എന്നു പറഞ്ഞതുപോലെ  കുറ്റാന്വേഷണ methods ഉം technology യും കുറ്റവാളിയേക്കാൾ ബഹുദൂരം മുന്നിലാണ്. വിജയ് മാല്യയും നീരവ് മോദിയും വിദേശത്തേയ്ക്ക് രക്ഷപ്പെട്ടുവെങ്കിലും അവർ താമസിയാതെ നിയമത്തിനു മുമ്പിൽ കീഴടങ്ങേണ്ടി വരും. നീരവ് മോഡിക്കെതിരെ ഇന്റർപോൾ Red Corner Notice പുറപ്പെടുവിച്ചു കഴിഞ്ഞു. The long arm of the law എന്നു പറയുന്നത് ശരിയാണ്. ലോകത്തിൻറെ ഏതു കോണിൽ ഒളിച്ചാലും നിയമത്തിൻറെ നീണ്ട കൈ അവിടെയെ ത്തും. ചില ആളുകൾ കുറ്റകൃത്യം ചെയ്ത ശേഷം വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. പക്ഷേ  airport ൽ പിടി വീഴും. അഥവാ വിദേശത്തേയ്ക്ക് കടന്നാൽ ത്തന്നെ തിരിച്ചു നാട്ടിൽ വന്ന് ഇറങ്ങുമ്പോൾ പിടി വീഴും. ചുരുക്