Skip to main content

Lock down കുറിപ്പുകൾ

Lock down  കാലത്തെ ഒരു problem അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്.പ്രത്യേകിച്ചു Senior citizens ന്. മറ്റുള്ളവർ എങ്ങനെയാണ് ഇത് manage ചെയ്യുന്നതെന്ന്  അറിഞ്ഞുകൂടാ. ചിലർക്ക് ഇങ്ങനെ ഒരു പ്രോബ്ലെം ഇല്ലായിരിക്കാം. എന്തായാലും ഒരു സീനിയർ citizen ന് അധികമൊന്നും ചെയ്യാൻ സാധിക്കുകയില്ല.എന്തായാലും എല്ലാവരും
കുറെ വ്യഥയും ഏകാന്തതയും അനുഭവിക്കുന്നുണ്ടായിരിക്കണം.

ലോക്ക് down തുടങ്ങിയിട്ട് 6 മാസം കഴിഞ്ഞു. എന്നാൽ 6 വർഷം കഴിഞ്ഞതു പോലെയാണ് തോന്നുന്നത്.ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ട ഒരു lock down ഇല്ല. പക്ഷേ ഫലത്തിൽ ഉണ്ട്. ചിറകൊടിഞ്ഞ പക്ഷിയുടെ അവസ്ഥയാണ് നമ്മുടേത്‌.നിലത്തു തത്തി തത്തി നടക്കാം. പക്ഷേ  പറന്നുയരാൻ പറ്റുകയില്ല.

നമ്മൾ  ആകാശം മുട്ടെ പറന്നു നടന്ന ഒരു കാലം ഉണ്ടായിരുന്നു. എങ്ങോട്ടു വേണമെങ്കിലും പോകാമായിരുന്നു. ഇന്ന് പോകാൻ ഒരിടവും ഇല്ല. വരാൻ ആരുമില്ല. വരുവാനില്ലാരുമീ.. എന്നൊരു ഗാനം ഓർക്കുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കണം. ശരിയാണ്. അതാണ് കോവിഡിന്റെ ശിക്ഷ. ആറു മാസം മുമ്പ് സാമൂഹിക അടുപ്പം ആയിരുന്നു നമ്മുടെ enjoyment ന്റെ കാതൽ. അങ്ങനെയാണ് നമ്മുടെ സമയം fast forward ആയിരുന്നത്. ഇപ്പോൾ സമയം pause ൽ ആണ്.

ചില ആളുകൾ വളരെ late ആയി ഉണരുന്നവർ ആണ്. ജോലിക്ക് പോകാത്തവർക്ക് നേരത്തെ ഉണരേണ്ട ആവശ്യമില്ല. ഒരു പക്ഷേ അവർ late ആയി ഉറങ്ങുന്നവർ ആയിരിക്കാം. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ഞാൻ വളരെ നേരത്തെ ഉണരുന്ന ആളാണ്. 6 മണിക്ക് morning walk. ഇതിനുവേണ്ടി റോഡിൽ പോകേണ്ട ആവശ്യമില്ല. വീടിനു ചുറ്റും നടന്നാൽ നല്ല ദൂരം കിട്ടും. റോഡിലേക്ക്  കുറച്ചു ദൂരം വേണമെങ്കിൽ നടക്കാം. വാഹനങ്ങൾ ഇല്ലാത്ത സമയമാണ്.

കൃത്യം 6.30 ആകുമ്പോൾ പത്രക്കാരൻ വരും. പത്രം മുഴുവൻ വായിക്കാൻ സമയം ഏറെ എടുക്കും. അതുകൊണ്ട് പ്രധാന വാർത്തകൾ വായിക്കും.

Gardening ആണ് സമയം ചെലവഴിക്കാൻ ഏറ്റവും നല്ല മാർഗ്ഗം. അത് random ആയി ചുറ്റുപാടും ചെയ്യും. bore തോന്നിയാൽ ചുറ്റുപാടും ഒന്നു നോക്കിയാൽ മതി. എന്തെങ്കിലും ചെയ്യാൻ കാണും.മഴക്കാലം ആയതിനാൽ കാട് പെട്ടന്ന് വളരും. എത്ര ശ്രമിച്ചാലും കാടു വെട്ട് പൂർണ്ണമാകുകയില്ല.

8 മുതൽ 10 വരെ 1km അകലെയുള്ള പറമ്പിൽ പോകും. അവിടെ ഫല വൃക്ഷങ്ങളാണ്. കാടിനെ പ്രതിരോധിക്കൽ ആണ് പണി. നല്ല ഒരു excercise ആണ്.

എന്തെങ്കിലും ആദായം പ്രതീക്ഷിക്കുന്നില്ല. സ്വതന്ത്രമായി  കഴിച്ചു കൂട്ടാൻ ഒരു സ്ഥലം.
റബ്ബർ തോട്ടം ഒട്ടും ആകര്ഷകമല്ല. ഭംഗി ഇല്ലാത്ത ഒരു വൃക്ഷമാണ് റബ്ബർ. അവിടെ ഇരുട്ടാണ്. കൊതുക് കടി ഉണ്ട്. എത്രയും വേഗം അവിടെ നിന്ന് പുറത്തു കടക്കാനെ തോന്നുകയുള്ളൂ. എന്നാൽ Foxhang Hill ൽ റബ്ബർ ഇല്ല. പഴയ മാവും പ്ലാവും പുളിയും ഒക്കെയാണ്. മനസ്സിന് നല്ല ഉന്മേഷം തരുന്ന പറമ്പ് ആണ്.

പിന്നെ എല്ലാം random ആണ്. TV യും സോഷ്യൽ മീഡിയയും ഒക്കെ മാറി മാറി.

സംഗീതമേ അമര സല്ലാപമേ.. എന്നൊരു ഗാനം ഉണ്ട്. സമയം spend ചെയ്യാൻ ഒരു നല്ല മാർഗ്ഗം. പാട്ട് കേൾക്കുക, പാടുക.. birthday കളിൽ ഞങ്ങൾ  family members മാത്രം ചെറിയ ഗാനമേള നടത്തിയിരുന്നു. അതിനായി Music system വാങ്ങി.2 പ്രാവശ്യം അത് ഉപയോഗിച്ചു. കോവിഡ് കാരണം നിർത്തി വെച്ചു. എന്നാലും നിത്യവും പാട്ട് കേൾക്കും. രാവിലെ ഭക്തി ഗാനങ്ങൾ. വൈകീട്ട് എല്ലാ തരവും കേൾക്കും.
സീരിയൽ ഒന്നും കാണുകയില്ല. അന്തി ചർച്ച ചില ഭാഗങ്ങൾ കാണും. പഴയ സിനിമകൾ ചില ഭാഗങ്ങൾ കാണും.

അങ്ങനെ തട്ടീം മുട്ടീം കോവിഡ് കാലം തള്ളി നീക്കുന്നു.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു