Skip to main content

കൊറോണ ഒരു തമാശയോ?( Viewpoint)

ഭൂഗോളത്തെ മുഴുവൻ കൊറോണ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞു മുറുക്കി വിഴുങ്ങാൻ തുടങ്ങുമ്പോൾ ചില വിഡ്ഢികൾ ഇതിനെ ഒരു തമാശയായി കണ്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ തമാശകൾ പൊട്ടിച്ചു  രസിക്കുകയാണ്. വിവരക്കേട് എത്രമാത്രം അതിരു കടക്കാമെന്നു ഇവർ കാണിച്ചു തരുന്നു. നമ്മുടെ ജീവിത കാലത്ത് കൊറോണ പോലെ ഇത്രയും ഭയാനകമായ ഒരു അവസ്‌ഥ മുൻപ് കണ്ടിട്ടില്ല. അപ്പോഴാണ് ഒരു പറ്റം ഊളകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി തലകുത്തി മറിയുന്നത്.

ഉദാഹരണമായി  മാർച്ച് 22ഞായറാഴ്ച്ച രാജ്യമൊട്ടാകെ  Curfew ആയി ആചരിക്കണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തപ്പോൾ ഊളപ്പട ,കേട്ടതു പാതി കേൾക്കാത്തത് പാതി  പരിഹാസവുമായി ചാടി വീണ് ആഹ്ലാദിച്ചു. പക്ഷേ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. Curfew വുമായി പൂർണ്ണമായി സഹകരിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ ഊളപട വാലും ചുരുട്ടി മാളങ്ങളിൽ ഒളിച്ചു. പിണറായി Curfew വിന് ഇടങ്കോൽ ഇടുമെന്നാണ് വിഡ്ഢികൾ വിചാരിച്ചത്. എന്നാൽ കാര്യത്തിന്റെ ഗൗരവം തുടക്കത്തിലേ തിരിച്ചറിഞ്ഞ പിണറായി രാജ്യനന്മക്കായി ഏറ്റവും ഉചിതമായ തീരുമാനം എടുത്തു.

ഇവിടെ ഇറ്റലി ആവർത്തിക്കുമോ എന്നതാണ് ആശങ്ക. ഇറ്റലിക്കാർ കൊറോനയെ serious ആയി എടുത്തില്ല എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ത്യ കൊറോനയെ ഒറ്റക്കെട്ടായി അതിജീവിക്കും എന്നാണ് ഇന്നത്തെ ജാഗ്രതയും സഹകരണവും സൂചിപ്പിക്കുന്നത്.

ഇന്നത്തെ ആശങ്കാജനകമായ അവസ്ഥയിൽ പലരും മരണം, സ്വർഗ്ഗം, നരകം മുതലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ ഇടയുണ്ട്. ചെയ്യാൻ ഒന്നും ഇല്ലാത്തപ്പോൾ ചിന്തകൾ കാടുകയറും.

ആഗ്രഹിക്കുന്നത് എല്ലാം കിട്ടുന്ന ഒരു അവസ്ഥയാണ് സ്വർഗ്ഗം. ആഗ്രഹിക്കുന്നത് കിട്ടാത്ത അവസ്‌ഥ നരകം. കൊറോണ കാരണം നമുക്ക് പല ആഗ്രഹങ്ങളും സാധിക്കുന്നില്ല. എനിക്ക്‌ വിദേശ യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധ്യമല്ല. ധാരാളം visitors വരണം എന്ന് ആഗ്രഹമുണ്ട്. മക്കളെ കാണണം എന്നുണ്ട്. പക്ഷേ സാധ്യമല്ല. വെറുതെ വീടിന് ഉള്ളിൽ ചുരുണ്ടു കൂടാനാണ് വിധി. കൊറോണ രോഗം പിടിപെട്ടവരുടെ അവസ്‌ഥ എത്രയോ ഭയാനകമാണ്.

സ്വർഗ്ഗത്തിലൂടെ സഞ്ചരിച്ചാണ് നമ്മൾ നരകത്തിന്റെ Reception ൽ എത്തിയതെന്ന് ഇപ്പോഴാണ് അറിയുന്നത്. അന്ന് നമുക്ക്‌എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും നമ്മൾ അത് തിരിച്ചറിഞ്ഞില്ല. Hypocrisy യുടെ mask കൾ ആണ് നമ്മൾ അണിഞ്ഞിരുന്നത്. വാരിക്കോരി തന്നപ്പോൾ നമ്മൾ തട്ടിമാറ്റി. എല്ലാത്തിനും കുറ്റം പറഞ്ഞു. ഉപ്പുപോരാ മധുരം പോരാ, വെന്തുപോയി, വേവ് പോരാ എന്നെല്ലാം പരാതി പറഞ്ഞു. Budget flight ൽ tea പോലും കിട്ടിയില്ല എന്ന് പരിഭവം പറഞ്ഞു. ഇപ്പോൾ flight ഒന്നും ഇല്ല.

തീയുമായി ബന്ധപ്പെട്ടതാണ് നരകം. മനസ്സിൽ കൊറോനയുടെ തീ ആളിപ്പടരുന്നു. നരകം തമാശ അല്ല. ട്രോലാൻ ഉള്ളതല്ല.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു