Skip to main content

പറമ്പുകളിലൂടെ (അനുഭവം--2)

പ്രവാസികളുടെ പറമ്പുക ളെ പ്പറ്റി  എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോയെന്നു അറിയില്ല. എന്തായാലും കുഴഞ്ഞ ഒരു പ്രശ്നമാണ് ഇത്. രണ്ടു തരത്തിലുള്ള പ്രവാസി പറമ്പുകളാണ് ഉള്ളത്. കുടുംബസ്വത്തു ഭാഗം കിട്ടിയതും additional വാങ്ങിയതും.
ഇവയുടെ സംരക്ഷണം ഒരു പ്രശ്നമാണ്. സാധാരണയായി നാട്ടിലുള്ള കുടുംബാംഗങ്ങളെയാണ് ഈ ചുമതല ഏൽപ്പിക്കുന്നത്.
എന്നാൽ അവർക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും സമയം
ഇല്ലാത്ത അവസ്ഥയിൽ അവർക്ക്‌ ബന്ധുക്കളുടെ പറമ്പ് പോയി നോക്കാൻ സാധിക്കുകയില്ല. അങ്ങനെ ചില പറമ്പുകളും plot കളും
കാട് പിടിച്ചു കിടക്കുന്നത് കാണാം. അങ്ങനെയുള്ളവ മദ്യപർ ഉപയോഗിക്കാറുണ്ട്. മാലിന്യം വലിച്ചെറിയലും ഉണ്ട്‌.

ഒരു relative ൻറെ പറമ്പ് നോക്കാൻ ചെന്നപ്പോൾ കണ്ടത് അവിടെ
സ്ഥിരം ക്രിക്കറ്റ് കളി നടക്കുന്നു എന്നതാണ്.🏆⚽🏀🎾

കുടുംബസ്വത്തു ആയി കിട്ടിയ ഒരു പറമ്പ് എനിക്കുണ്ടു. കടുംവെട്ടു
Maximum ചെയ്ത ശേഷം ഒരു വർഷത്തിൽ ഏറെ ആയിരുന്നു. ഈ
പറമ്പ് സ്വയം സംരക്ഷിക്കുന്ന ഒന്നാണ്. കുന്നിന്റെ മണ്ടയിലാണ്
ഇത്. കുത്തനെ കയറ്റം കയറി വേണം അവിടെ എത്താൻ. എത്തി കഴിഞ്ഞാൽ നിര പ്പാണ്. അവിടെ നിന്ന് നോക്കിയാൽ പൂഞ്ഞാർ
മലകൾ കാണാം. ഞാൻ ഈ പറമ്പിൽ കയറിയിട്ട് വർഷങ്ങൾ ഏറെയായി. കയറി കാണാമെന്നു വെച്ചാലും സാധ്യമല്ല. കൊടും കാട് ആണ്. കാട്ടിൽ നരിയും കാട്ടുമുയലും ഉണ്ട്.🐾🐾

എന്തായാലും കാട് വെട്ടി തെളിക്കാൻ തീരുമാനിച്ചു. പണിക്കൂലി
ഒരു ദിവസം750 രൂപ. ബിജു എന്ന തൊഴിലാളിയുടെ നേതൃത്വത്തിൽ
മൂന്നു പേരാണ് കാടു വെട്ടാൻ വന്നത്. ബിജുവിന്റെ professional
attitude എന്നെ വിസ്മയിപ്പിച്ചു. രാവിലെ ഏഴര മുതൽ വൈകീട്ട്
നാലര വരെയാണ് ജോലി സമയം. break ഒരു minute പോലും
അധികം എടുക്കുകയില്ല. അതുകൊണ്ടു തന്നെ ഈ പണിക്കാര ന്
വൻ ഡിമാൻഡ് ആണ്.
.
June 19 ആം തീയതി രാവിലെ കാടു വെ ട്ടൽ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ പണിക്കാരു മായുള്ള contact നഷ്ട്ടപ്പെട്ടു. അത്ര ക്കും നിബിഡമായ കാടാണ്. കൂവി വിളിച്ച് contact പുനസ്ഥാപിച്ചു.

പാഴ് മരങ്ങളുടെ തൈകൾ വെട്ടുക, കൂവ പറി ക്കുക മുതലായ
പണികളിൽ ഞാൻ ഏർപ്പെട്ടു. മഴയുടെ നനവ് പണി എളുപ്പമാക്കി.
പത്തു മണി ആയപ്പോൾ ഗംഭീര മഴ പെയ്തു. വലിയ ഇരമ്പലോടെ.
Extra മഴയുള്ള സ്ഥലമാണ് പൈക. കുട എടുത്തിരുന്നില്ല. കനത്ത മഴ നനഞ്ഞ് പണിയെടുക്കുന്നത് വളരെ രസകരമാണ്. മഴവെള്ളവും വിയർപ്പും മുഖത്തുകൂടി ഒഴുകുമ്പോൾ feel ചെയ്യുന്ന ഉപ്പുരസം
മറക്കാനാവാത്തതാണ്.

ഏകദേശം 20 മിനിറ്റ് വീതം നാല് പ്രാവശ്യം മഴ പെയ്തു.
കാട്ടുവള്ളികൾ വെട്ടുന്നതിനിടയിൽ ഒരു മുൾ ചെടി എൻ്റെ
T shirt ൽ കൊളുത്തി. അത് വിടുവിക്കാൻ ശ്രമിച്ചപ്പോൾ
കൂടുതൽ കുരുങ്ങി.ആ മുൾച്ചെടി എന്നോട് ഇങ്ങനെ പറഞ്ഞതു പോലെ തോന്നി.

" വെറുതെ അങ്ങു പോകാമെന്ന് കരുതേണ്ട. പത്തിരുപത്
കൊല്ലമായി നീ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്."

മഴയിൽ ചെരുപ്പുകൾ നനഞ്ഞു കുതിർന്ന് ചെളിയിൽ
പുതഞ്ഞു, വഴുവഴുപ്പുണ്ടായി. ഒരടി മുമ്പോട്ട് നീങ്ങാൻ
പറ്റാത്ത അവസ്‌ഥ. കുറ്റിയിൽ തട്ടി താഴെ വീണ് കാലിന്റെ
തള്ളവിരൽ ഉളു ക്കി. അതിൻറെ വേദന ഒരു മാസം നീണ്ടു നിന്നു.
നാലു ദിവസത്തെ അദ്ധ്വാനം കൊണ്ട് കാട് clear ചെയ്തു. വള്ളിച്ചെടികളും മുൾ പടർപ്പുകളും വരിഞ്ഞു മുറുക്കി
തടവിലാക്കിയിരുന്ന മാവുകൾക്കും പ്ലാവുകൾക്കും മോചനമായി.

നരിതൂക്കിൽ കുന്നിൽ പല തലമുറകളായി തമ്പടിച്ചു നാടിനെ
കൂവി വെല്ലുവിളി ച്ചിരുന്ന നരികുടുംബ ങ്ങൾ എങ്ങോട്ടോ പോയി. അനുയോജ്യമായ പ്രവാസിപറമ്പു തേടി.😂😃😆😥


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു