Skip to main content

ജന്മദിനാഘോഷ നിരോധിത മേഖല

മറവി മനുഷ്യ സഹജമാണ്. ആരെങ്കിലും ഓർമ്മിപ്പിച്ചില്ലെങ്കിൽ നമ്മൾ ചിലപ്പോൾ കാര്യങ്ങൾ മറന്നു പോയേക്കാം. ഓർമ്മപ്പെടുത്താനാണ് എവിടെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വീട്‌ വിട്ട് പുറത്തിറങ്ങിയാൽ എവിടെ നോക്കിയാലും മുന്നറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളും ആണ്.

ഒരു ബസ്സിൽ കയറുമ്പോൾ കാണുന്ന പ്രധാന മുന്നറിയിപ്പ് " സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ശിക്ഷാർഹമാണ് "എന്നതാണ്. ഞാൻ ബസ്സിൽ കയറുമ്പോൾ സീറ്റ്‌ ഒഴിവുണ്ടെങ്കിൽ ഈ മുന്നറിയിപ്പ് ശരിക്ക് വായിച്ചു ഉറപ്പ്‌ വരുത്തിയിട്ടേ ഇരിക്കൂ. കാരണം ഈ നിയമം ലംഘിച്ചാൽ അസഭ്യ വർഷവും കയ്യേറ്റവും ഉണ്ടായേക്കാം. ഈയിടെ നിയമം ലംഘിച്ച ഒരാളെ പെണ്ണിൻറെ ഗുണ്ടകൾ റോഡിൽ ആക്രമിക്കുന്നത് ചാനലുകളിൽ കണ്ടു.

സ്ത്രീയും പുരുഷനും അടുത്തടുത്ത് ഇരുന്നാൽ എന്തോ വലിയ സദാചാരദുരന്തം സംഭവിക്കും എന്ന താലിബാൻ തത്വ ശാസ്ത്രമാണ് കേരള ബസ്സുകളിൽ നടപ്പിലാക്കുന്നത്.

ചില ഹോട്ടലുകളിൽ അടുക്കളയുടെ അടുത്ത് ഒരു മുന്നറിയിപ്പുണ്ട്. " അന്യർക്ക് പ്രവേശനമില്ല ". കാരണമുണ്ട്. അകത്തെ വൃത്തികേട് കണ്ടാൽ അവിടെ ഉണ്ടാക്കുന്ന ഭക്ഷണം ആരും കഴിക്കുകയില്ല. Toilet നടുത്തായിരിക്കും പെറോട്ട ഉണ്ടാക്കുന്നത്.

കേരളം മസ്സിൽ പിടുത്തതിന്റെ നാടാണ്. അതായത്  എളുപ്പത്തിലൊന്നും മലയാളിയുടെ മസ്സിൽ പിടുത്തത്തിന് ഒരു അയവ്‌ വരികയില്ല. ബസ്സിലെ ഒരു തർക്കം ഒരു നിർദ്ദോഷമായ JOKE ആക്കി മാറ്റാവുന്നതാണ്. പക്ഷേ അത് നടുറോഡിൽ അടിപിടിയും പരിക്കും ഹർത്താലും ചാനൽ ചർച്ചയും ആക്കി മാറ്റിയാലേ ഒരു ദിവസം ശുഭം ആവുകയുള്ളൂ. ശുഭവും ശുംഭനും തമ്മിൽ വല്ല ബന്ധവും ഉണ്ടോയെന്ന് അറിയില്ല.

വാർത്താ ക്ഷാമം കാരണം ചാനലുകാർ നെട്ടോട്ടവും കുറിയോട്ടവും ഓടുന്ന കാലമാണ് ഇത് . "മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു "എന്നു പറഞ്ഞതുപോലെയാണ് അവർക്ക് തച്ചങ്കരി എന്ന ഇരയെ കിട്ടിയത്.

പാവം തച്ചങ്കരി ഒരു മഹാപാപം ചെയ്തു. തൻറെ സഹപ്രവർത്തകരെ motivate ചെയ്യാൻ  സ്വന്തം ചെലവിൽ   ജന്മദിനം ആഘോഷിച്ചു. ലഡ്ഡു വിതരണം ചെയ്തു. ശത്രുക്കൾക്ക് അത് പിടിച്ചില്ല. അവർ appreciate ചെയ്യുന്നതിന് പകരം depreciate ചെയ്തു. സംഗതി ചട്ട ലംഘനമാണ്. വെളുക്കാൻ തേച്ചത് പാണ്ടായി. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു. മന്ത്രി ഉള്ളപ്പോൾ Commissioner അത്ര oversmart ആകേണ്ട. തലയുള്ളപ്പോൾ വാൽ ആടേണ്ടാ. തച്ചങ്കരിയെ മാറ്റണം എന്നാണ്‌ മന്ത്രിയുടെ ആവശ്യം.

COMMISSIONER  റെ മാറ്റിയാൽ മാത്രം പോരാ, എല്ലാ സർക്കാർ ഓഫീസുകളും പരിസരങ്ങളും ജന്മദിനാഘോഷ  നിരോധിത മേഖലയായി പ്രഖ്യാപിക്കണം. ഈ മേഖലയിൽ ലഡ്ഡു കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തണം. വിലക്ക് ലംഘിക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാവുന്നതാണ്. LADDU AND CAKES PROHIBITED എന്ന BOARD എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പരിസരത്തും സ്ഥാപിക്കണം.

മസ്സിൽ പിടുത്തതിന് അവാർഡുകളും സ്ഥാനക്കയറ്റവും ഏർപ്പെടുത്തണം. അങ്ങനെ സമ്പൂർണ്ണ അറുബോറൻ സംസ്ഥാനം എന്ന സ്ഥാനവും കേരളത്തിന് സ്വന്തമാക്കണം.








Comments

  1. വായിച്ചപ്പോള്‍ അങ്ങിനെ പലതും ഓര്‍ത്തു പോയി! Well said! A way to express what is burning in mind!

    ReplyDelete

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു