Skip to main content

വാരാന്ത്യ ചിന്തകൾ (VIEWPOINT )


" ജയിക്കാനായ് ജനിച്ചവൻ ഞാൻ " എന്ന ഒരു  പഴയ ഗാനം ഓർമ്മ വരുന്നു. " ഇന്ത്യയിലെ സാധാരണക്കാരെ പ്പറ്റി  പറയുമ്പോൾ " സഹിക്കാനായ് ജനിച്ചവർ നാം " എന്ന്  ഒരു പാട്ട് എഴുതി  പാടുന്നത്  രൂപാ നോട്ട്  പ്രതിസന്ധിയുടെ  ഈ ദിവസങ്ങളിൽ  ഉചിതമായിരിക്കും. വരള്ച്ച, വെള്ളപ്പൊക്കം, കുടിവെള്ള ക്ഷാമം, ഹർത്താൽ, ദുർഭരണം, അഴിമതി  മുതലായ കാരണങ്ങളാൽ  ജനങ്ങൾ  വളരെ  യാതനകൾ അനുഭവിക്കുന്നു. ഏറ്റവും  പുതിയ  യാതനയാണ്  note മാറ്റത്തിലൂടെ  ജനങ്ങൾ  അനുഭവിക്കുന്നത്.

ഇന്ത്യക്കാർ മരണാനന്തരം  നരകത്തിൽ അകപ്പെടുകയില്ല. കാരണം സാധാരണക്കാർ ഭൂമിയിൽ തന്നെ  പലവിധ നരക യാതനകൾ അനുഭവിക്കുന്നു. അതിന്റെയെല്ലാം ബോണസ് point കൾ അവസാനം കൂട്ടി നോക്കുമ്പോൾ ഒരു 100 ശതമാനം ഇളവ് ലഭിച്ചു സ്വർഗ്ഗത്തിലേക്ക് ഒരു direct flight കിട്ടും എന്നതിൽ സംശയം വേണ്ടാ !

ഒരു നല്ല  ഉദ്ദേശത്തോടെയാണ്  നരേന്ദ്ര മോദി  ഈ  സാഹസത്തിനു  ഒരുമ്പെട്ടത്  എന്ന് പറയപ്പെടുന്നു. എന്നാൽ  ഇത്  വിജയിക്കുമോ എന്നത്‌  കണ്ടറിയണം. കാരണം  ഇന്ത്യ  തുരപ്പന്മാരുടെ നാടാണ്. വിദേശ വിപണികളിൽ പോലും തുരപ്പൻ പണി  നടത്തി കുപ്രസിദ്ധി നേടിയവരാണ്  ഇന്ത്യക്കാർ. അതുകൊണ്ട്  സംഗതി 50-50.

മോദിയുടെ  നടപടി  വിജയം കണ്ടാലും  2019 ലെ  തെരഞ്ഞെടുപ്പിൽ  മോദി ജയിച്ചു കയറുമോ എന്ന്  കണ്ടറിയണം.
കാരണം  നല്ല പ്രവർത്തികൾ ചെയ്യുന്നവരെ  ജനങ്ങൾ  തള്ളിക്കളയുന്ന ചരിത്രമാണ് ഉള്ളത്. ഉദാഹരണത്തിന്, ICU വിൽ കിടന്ന് അന്ത്യശ്വാസം വലിച്ചിരുന്ന  ഇന്ത്യൻ economy യെ ചികിൽസിച്ചു  ഉയിർത്തെണീപ്പിച്ച  Dr. മൻമോഹൻ സിങ്ങിന്റെ പാർട്ടിയെ ജനം തള്ളിക്കളഞ്ഞു. വളരെയേറെ  നല്ല കാര്യങ്ങൾ ചെയ്ത ഉമ്മൻ ചാണ്ടിയെ  ജനം തള്ളി. ഹിലരി Clinton വളരെ നല്ല കാര്യങ്ങൾ ചെയ്തു. പക്ഷേ ഒരു  ആഭാസനെയാണ്  ജനങ്ങൾ  തെരഞ്ഞെടുത്തത്.

എന്തായാലും note മാറ്റത്തിൻറെ ഒരു പഴയ അനുഭവം  ഇവിടെ ഓർക്കുന്നു. 1984 ൽ  ആണ്‌. അന്ന് ഞങ്ങൾ  നൈജീരിയയിൽ ആയിരുന്നു. ഇന്നത്തെ നൈജീരിയൻ പ്രസിഡന്റ്‌  മുഹമ്മദ്‌ ബുഹാരി  അന്ന് Military Junta യുടെ തലവൻ ആയിരുന്നു. അതായത് head of state. അദ്ദേഹത്തിന് ചില നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കള്ളപ്പണത്തെ flush out ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ അന്ന് നിലവിലുള്ള നോട്ടുകൾ പിൻവലിച്ചു. ജനങ്ങൾ  നോട്ടുകൾ ബാങ്കിൽ നിക്ഷേപിച്ചു. പക്ഷേ പുതിയ നോട്ടുകൾ സമയത്ത് എത്തിയില്ല. ജനങ്ങളുടെ കയ്യിൽ പൈസ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നു. ( നയാപൈസയില്ല, കയ്യിൽ നയാപൈസയില്ല " എന്ന പഴയ പാട്ട്  ഇന്നലെ Whatsapp ൽ  കേട്ടു. ) ഒരാഴ്ച കഴിഞ്ഞപ്പോൾ കുറെ നോട്ടുകൾ  ബാങ്കിൽ എത്തി. പക്ഷേ  ഒരാൾക്ക് ഒരു ദിവസം 20 Naira മാത്രമേ  പിൻവലിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. പെട്രോളും കിട്ടാതായി. നിത്യോപയോഗ സാധനങ്ങൾക്ക് അന്ന് shortage ഉണ്ടായിരുന്നതുകൊണ്ട്  അരി, പഞ്ചസാര, എണ്ണ മുതലായ  സാധനങ്ങൾ  മുൻകൂട്ടി  വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട്  പട്ടിണി  കൂടാതെ രക്ഷപ്പെട്ടു.

നോട്ടുമാറ്റം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. തുരപ്പന്മാർ അഴിമതി തുടർന്നു. ബുഹാരിയെ ഒരു സഹപ്രവർത്തകൻ പുറത്താക്കി. ഭാഗ്യവശാൽ  അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടില്ല. കറങ്ങിത്തിരിഞ്ഞ് അദ്ദേഹം  നൈജീരിയയുടെ സിവിലിയൻ പ്രസിഡന്റ്‌ ആയി.

മോദി self -ഗോൾ  അടിച്ചോ ? കാത്തിരുന്നു കാണാം.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു