Skip to main content

വേളാങ്കണ്ണി യാത്ര (1)

വേളാങ്കണ്ണി യാത്രയെ പ്പറ്റി  പറയുന്നത്‌ "കൊല്ലക്കുടിയിൽ സൂചി വിൽക്കുന്നതിന് തുല്യമായിരിക്കും. ENGLISH ൽ പറഞ്ഞാൽ "like carrying coal to Newcastle." കാരണം മിക്കവാറും എല്ലാവരും പോയിട്ടുള്ള ഒരു സ്ഥലത്തെപ്പറ്റി പറയുന്നതിൽ ആവർത്തന വിരസത ഉണ്ടായിരിക്കും. പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉള്ളത് വളരെ കാലം ദക്ഷിണാഫ്രിക്കയിൽ ജീവിച്ച ഞാൻ സ്വരാജ്യത്തെ കാണുന്നത് ഒരു വ്യത്യസ്ഥ രീതിയിലാണ് എന്നതാണ്. പലതും പുതുമയാണ്.

ജൂലൈ 3 ഞായറാഴ്ച കോട്ടയം ലൂർദ്ദ്(Sorry പള്ളയി) പള്ളിയിൽ പോയി. അവിടെ വലിയ ഒരു ആഘോഷം നടക്കുകയായിരുന്നു. പുതുതായി പണിയുന്ന പള്ളിയുടെ കട്ടിള വെക്കുന്ന ചടങ്ങ് ആയിരുന്നു. ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. അനേകം കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന വലിയ പള്ളിയാണ്. ചടങ്ങിനു ശേഷം വിശ്വാസികൾക്ക് പായസം വിതരണം ചെയ്തു.

ഞാൻ ഏതു ഇടവകക്കാരനാണ് എന്ന് ചോദിച്ചാൽ Julian Assange,Edward Snowden മുതലായ hackers ൻറെ സ്ഥിതിയാണ്. അവർക്ക് സ്വന്തമായി രാജ്യം ഇല്ലാത്തതു പോലെ എനിക്ക്‌ ഇടവകയില്ല. ഏതായാലും ലൂർദ്ദ് ഇടവകയിൽ ചേരുന്നില്ല. പുതിയ പള്ളിയുടെ വലിപ്പം കണ്ടിട്ട് ഒരു അരലക്ഷം രൂപയെങ്കിലും സംഭാവന കൊടുക്കേണ്ടി വരും. പൈകയിൽ അടുത്ത കാലത്തെങ്ങും പള്ളി പുതുക്കി പണിയുകയില്ല എന്ന പ്രതീക്ഷയുണ്ട്.

രാത്രി 10.20നാണ്  എറണാകുളത്തു നിന്ന്  നാഗപട്ടണത്തേക്കുള്ള ട്രെയിൻ. വൈകീട്ട് 5.20ന്  കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് ഒരു Passenger train ഉണ്ട്‌. അതിൽ പോകാൻ തീരുമാനിച്ചു.


ചിലർ ഇന്നത്തെ കുട്ടികളെ പ്പറ്റി പരാതി പറയാറുണ്ട്. " എന്തെല്ലാം ചെയ്തു കൊടുത്താലും തൃപ്തിയില്ല, നന്ദിയില്ല "എന്ന്. ഈ പറയുന്ന ജനങ്ങളുടെ attitude ഇതു തന്നെയാണ്. സർക്കാരുകൾ മാതാപിതാക്കളെപ്പോലെയാണ്. അവർ പല കാര്യങ്ങളും ജനങ്ങൾക്ക്‌ വാരിക്കോരി കൊടുക്കുന്നു. പക്ഷേ ജനങ്ങൾക്ക്‌ തൃപ്തിയില്ല, എപ്പോഴും പരാതിയാണ്. സർക്കാരുകൾ മാറി മാറി ഭരിക്കുമ്പോൾ അവർ പല നല്ല കാര്യങ്ങളും ചെയ്തിട്ടാണ് പോകുന്നത്. ഇത് appreciate ചെയ്യാതെ പരാതി പറയുന്നത്‌  ഞാനുൾപ്പെടെയുള്ള ജനങ്ങളുടെ രീതിയാണ്.

എറണാകുളം Passenger ന് ടിക്കറ്റ്‌ എടുത്തപ്പോൾ അത്ഭുത പ്പെട്ടുപോയി. ടിക്കറ്റ്‌ ചാർജ്‌ 15 രൂപ മാത്രം. Passenger ട്രെയിൻ മോശമാണ് എന്ന് കേട്ടിട്ടുണ്ട്‌. പക്ഷേ ഇത് തെറ്റിധാരണയാണ് എന്ന് ബോധ്യമായി. 5.20ന് പുറപ്പെട്ട്  7.55ന്  South ൽ എത്തി.

ഒരു മണിക്കൂറിന് 20 രൂപ നിരക്കിൽ ഒരു നല്ല AC Waiting Room അവിടെ ഉണ്ട്‌. വായിക്കാൻ പത്ര മാസികകളും പുസ്തകങ്ങളും ഉണ്ട്‌. ഇത് ഏർപ്പെടുത്തിയവരെ തീർച്ചയായും അഭിനന്ദിക്കണം.

രാവിലെ 10.45ന്  ട്രെയിൻ നാഗപട്ടണത്തു എത്തി. ട്രെയിനിൽ ഇരുന്ന്‌ പുറത്തേയ്ക്ക് നോക്കുമ്പോൾ തമിഴ് നാടിന് ആഫ്രിക്ക യോടുള്ള സാമ്യം എന്നെ വളരെ ആകർഷിച്ചു. ജനവാസം ഇല്ലാതെ പരന്നു കിടക്കുന്ന തരിശു ഭൂമിയും കറുത്ത മനുഷ്യരും കന്നുകാലി, ആട് കൂട്ടങ്ങളും മുൾപ്പടർപ്പുകളും ഇടയ്ക്കിടെ ഒന്നോ രണ്ടോ കുടിലുകളും കണ്ടപ്പോൾ ട്രെയിൻ ദക്ഷിണാഫ്രിക്കയിൽ എവിടെയോ ആണ് ഓടുന്നതെന്നു തോന്നി.

Railway സ്റ്റേഷനിൽ ടാക്സി വേണോയെന്നു ചോദിച്ചു ചിലർ അടുത്തുകൂടി. ഒരുത്തൻറെ കൂടെ പോയി. അവൻ ചൂണ്ടി കാണിച്ചു തന്ന കാർ കണ്ടപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി. അതിപുരാതനമായ ഒരു Ambassador. ഏതായാലും വിളിച്ചതല്ലേ, അതുകൊണ്ട് അതിൽ കയറി. അകം പ്രതീക്ഷയിൽ കവിഞ്ഞു comfortable ആണ്. അവൻ വേളാങ്കണ്ണിയെ ലക്ഷ്യമാക്കി കത്തിച്ചു വീട്ടു. 20 മിനിറ്റുകൊണ്ട്‌ ഹോട്ടൽ Seagate ൽ എത്തി. ടാക്സി ചാർജ്‌ 300 രൂപയാണ്. ഇത് ന്യായമായ തുകയാണ്.

ഹോട്ടൽ Seagate ൽ മുറിയെടുത്തു വിശ്രമിച്ചു. സാമാന്യം ഭേദപ്പെട്ട ഹോട്ടൽ ആണ്. AC DOUBLE Room ന് 2000 രൂപയാണ്. നല്ല ഒരു restaurant ഉം ഉണ്ട്‌. വിശ്രമത്തിനു ശേഷം ഞങ്ങൾ പള്ളിയിലേക്ക് നടന്നു. (തുടരും )



Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

VAGAMON

Vagamon doesn't need any introduction. It's known as a place of unique biodiversity, a favourite location for film shooting, and a popular destination for day visitors. We set out for a day trip to Vagamon on Sunday, 8 May,from Kottayam. The roads in Kottayam District are generally of international standards,particularly the road from Pala to Erattupetta. On our way, we stopped at Bharanganam to attend Holy Mass, and for breakfast in the Canteen. Initially, I was doubtful about the service there, because often, in such places where large number of people gather, the services may not be satisfactory. But I was proved wrong  by the good service and the quality of the food served there. Indeed Bharanganam is an exemplary pilgrim centre, with excellent roads, ample space for parking ,scenic beauty etc. Personally speaking, Kerala's beauty is felt when we move away from city centres, and climb uphill through winding roads,watching the hills and mountains. As the roads ar...