Skip to main content

മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു (ഒരു പഠനം)-1

ഇന്ത്യയിൽ അങ്ങോളമിങ്ങോളം മതപരമായ വിവാദങ്ങൾ ചൂടു പിടിച്ചിരിക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തിയുള്ള ഒരു ഗാനമാണ്
മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു' .(1972).ഇമ്പം കൊണ്ട് എടുത്തു പറയാൻ ഒന്നുമില്ലാത്ത  ഈ ഗാനം നമ്മളെ ആകർഷിക്കുന്നത് അതിലെ
ആശയങ്ങൾ കാരണമാണ്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന
ഭാഷയിലാണ് വയലാർ രാമവർമ്മ ഈ ഗാനം എഴുതിയിട്ടുള്ളത്.
ഒരു പ്രവചനം പോലെ ഈ ഗാനം നിലനിൽക്കുന്നു.

പഴമക്കാർ ഇന്ന് ശ്രദ്ധിക്കുന്ന ഒരു irony,1972ൽ കേരളത്തിലെ ജനങ്ങൾ ഇന്നത്തെക്കാൾ പുരോഗമനപരമായി ചിന്തിക്കുകയും
ആശയങ്ങളെ ഉൾക്കൊള്ളുകയും ചെയ്തിരുന്നു എന്നതാണ്.അതുകൊണ്ടാണ് "മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു','ഈശ്വരനൊരിക്കൽ വിരുന്നിനു പോയി','പ്രവാചകന്മാരെ പറയൂ' മുതലായ ഗാനങ്ങളെ ജനങ്ങൾ
രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്." കാറ്റടിച്ചു കൊടുംകാറ്റടിച്ചു"എന്ന ഗാനവും എടുത്തു പറയത്തക്ക ഒന്നാണ്.

നിർഭാഗ്യവശാൽ ഇതുപോലുള്ള ഗാനങ്ങളെയും അവയിലെ
സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ 21ആം നൂറ്റാണ്ടിലെ കേരള ജനതയ്ക്ക് സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ ശബരി മലയിൽ കാണുന്നത്.

മണ്ണ് പങ്കുവെച്ചു
മനസ്സ് പങ്കുവെച്ചു

ഈ കൊച്ചു വരികളുടെ വ്യാപ്തി ആഗോള തലത്തിൽ ആണ്. മതത്തിന്റെ പേരിൽ ഇന്ത്യ 1947ൽ രണ്ടായി വിഭജിക്കപ്പെട്ടു.
ഇതിനാണ് മണ്ണ് പങ്കുവെച്ചു എന്ന് പറയുന്നത്. മതങ്ങൾ ജനങ്ങളുടെ മനസ്സ് പങ്കു വെക്കുന്നത് ഇന്നും തുടരുന്നു.


നമ്മളെ കണ്ടാലറിയാതായി

മത ത്തിൻറെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന പ്രവണത
ഇന്ന് വർദ്ധിച്ചു വരുന്നു.

ഇന്ത്യ ഭ്രാന്തലയമായി

2018നെ പ്പറ്റി 1972ൽ വയലാർ പ്രവചിച്ചു. ഇന്ന് ശബരിമലയിലും
അയോധ്യയി ലും മറ്റും നടക്കുന്ന സംഭവങ്ങൾ ഇന്ത്യയെ
ഒരു ഭ്രാന്താലയം ആക്കുന്നു. മനുഷ്യരുടെ പ്രധാന ആവശ്യങ്ങൾ
കുടിവെള്ളം, വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം മുതലായവ
ആണ്. ഇവ പരിഹരിക്കാതെ പ്രതിമകളും ക്ഷേത്രങ്ങളും പണിത് ഉയർത്തിയതുകൊണ്ടു കാര്യമില്ല. ഏറ്റവും അധികം ഈശ്വര ഭക്തി ഉള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ അതിൻറെ പ്രയോജനം ഒരിടത്തും കാണാനില്ല.

ആയിരമായിരം മാനവ ഹൃദയങൾ
ആയുധപ്പുര കളായി

ആയുധപ്പു ര എന്ന പ്രയോഗം വളരെ വ്യാപ്തി ഉള്ളതാണ്. മനുഷ്യ മനസ്സുകളിൽ മത വിദ്വേഷം നിറഞ്ഞിരിക്കുന്നു. ഏതു സമയവും വിദ്വേഷത്തിന്റെ ആയുധങ്ങൾ പ്രയോഗിക്കപ്പെടാം. ഇതിലുള്ള irony,1972ന് ശേഷമാണ് മതത്തിന്റെ പേരിലുള്ള കലാപങ്ങളും
ആക്രമണങ്ങളും നടന്നത് എന്നതാണ്.

1984ലെ സിഖ് കൂട്ടക്കൊല,1993 ലെ മുംബൈ സ്ഫോടന പരമ്പര, ഗോധ്രാ കൂട്ടക്കൊല,കോയമ്പത്തൂർ സ്‌ഫോടനങ്ങൾ, ഒറീസയിലെ
കൂട്ടക്കൊലകൾ, വിവിധ സ്‌ഫോടനങ്ങൾ,2008ലെ മുംബൈ ഭീകരാക്രമണം എന്നിവ മതത്തിൻറെ പേരിൽ ആയിരുന്നു.(തുടരും)

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു