Skip to main content

Retirement കുറിപ്പുകൾ (Viewpoint)


മറ്റുള്ളവർ retirement എങ്ങനെയാണ്  ചെലവഴിക്കുന്നതെന്ന് എനിക്ക്‌ അറിഞ്ഞുകൂടാ. എന്തായാലും ജോലി ഉണ്ടായിരുന്ന കാലത്തു ജോലി ഭാരം എന്ന് പറഞ്ഞിരുന്നത് retirement ൽ തിരുത്തി അമിത സമയഭാരം എന്ന് തിരുത്തേണ്ടിയിരിക്കുന്നു. ചില ആളുകൾ retirement നു ശേഷവും ജോലി ചെയ്യുന്നുണ്ട്. പണത്തിൻറെ കുറവു കൊണ്ടല്ല, അമിത സമയ ഭാരം ഇറക്കി വെക്കാനാണ് .

Retire ചെയ്ത ഒരാൾ ആരുടെ കൂടെ, എവിടെ താമസിക്കുന്നു എന്നത് പ്രധാനമാണ്. മക്കളുടെ കൂടെ താമസിച്ചാൽ വീട്ടിൽ
ആളും അനക്കവും ഉണ്ട്. പേരക്കുട്ടികളുമായുള്ള ഇണക്കവും
പിണക്കവും രസകരമാണ്. എന്നാൽ ഇന്നത്തെ കാലത്ത് മക്കൾ
പൊതുവേ വിദേശത്തോ ഇന്ത്യയിൽ വൻ നഗരങ്ങളിലോ ആയിരിക്കും.കോട്ടയം ജില്ലയിൽ ,എൻറെ area യിൽ മിക്ക വീടുകളിലും ഒരു മുതിർന്ന
പൗരനും പൗരിയുമേ കാണൂ. മക്കൾ പുറത്താണ്.ഇവർ പലരും
ഇംഗ്ലണ്ട്,അമേരിക്ക, ഓസ്ട്രേലിയ, Ireland മുതലായ രാജ്യങ്ങളിൽ
പോയി മക്കളുടെ കൂടെ  താ മസിക്കാറുണ്ട്.

വീടിന് പുറത്ത് ചെറിയ ജോലികളിൽ ഏർപ്പെടുന്നത്‌ മുതിർന്ന
പൗരർക്ക് മനസ്സിനും ശരീരത്തിനും ഉണർവ്വ് നൽകുന്ന കാര്യമാണ്.
വീടിനോട് ചേർന്ന് കുറെ സ്ഥലവും ആ സ്ഥലത്തു തെങ്ങു, പ്ലാവ്, വാഴ, കപ്പ, പേര, കപ്പളം മുതലായവ ഉണ്ടെങ്കിൽ ഒരു time pass ന്
വളരെ നല്ലതാണ്. ഫ്ലാറ്റ് കളിൽ താമസിക്കുന്നവർക്ക്  അധികം
അകലെയല്ലാതെ ഫല വൃക്ഷങ്ങൾ ഉള്ള ഒരു plot ഉണ്ടെങ്കിൽ
നല്ലതാണ്.ചില ഫ്ലാറ്റു കളോട് ചേർന്ന് garden ഇല്ല. ആ കുറവ്
നികത്താൻ ഒരു ചെറിയ പ്ലോട്ട് ഉപകരിക്കും.

അത്തരം ഒരു plot കാടുപിടിച്ചു് കിടന്നാലും കുഴപ്പമില്ല. കാരണം
അവിടെ പക്ഷികളും അണ്ണാനും കീരിയും ഒക്കെ വരും. പേരക്ക
ഉണ്ടെങ്കിൽ വവ്വാലും വരും. ഇത് ഞാൻ നിത്യവും കാണാറുള്ളതാണ്. ഒരു ദിവസം കാടുപിടിച്ച ഒരു പറമ്പിൽ കയറിയപ്പോൾ അവിടെ പനയുടെയും ആഞ്ഞിലി യുടെയും
മുകളിൽ കട വാവ ലുകൾ വട്ടമിട്ട് പറക്കുന്നത് കണ്ടു. അവ മനുഷ്യൻറെ സാ ന്നിധ്യം ആദ്യമായി അറിഞ്ഞത് അപ്പോഴാണ്.

കഴിയുമെങ്കിൽ നമ്മുടെ പറമ്പിൽ നമ്മൾ തന്നെ എന്തെങ്കിലും
ചെയ്യുന്നതാണ് നല്ലത്. ഉദാഹരണമായി സ്വയം കപ്പ പിഴു തെടുക്കുക, കപ്പ പൊളിക്കുക, ചക്ക ,പേരക്ക മുതലായവ പ റി ക്കു ന്നത് എന്നിവ  സ്വയം
ചെയ്യുന്നത് രസകരമാണ്. കാട് വെട്ടുന്നതും, വൃക്ഷ തൈകൾ
നടുന്നതും വെള്ളമൊഴിക്കുന്നതും നല്ല time pass ആണ്. ഒന്നും
ചെയ്തില്ലെങ്കിലും നമ്മുടെ പറമ്പിൽ നടക്കുന്നതും തണലിൽ
ഇരിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. technology എല്ലായിടത്തും എത്തിയിട്ടുള്ള ഇക്കാലത്ത് ലോകത്തിൽ നടക്കുന്ന
കാര്യങ്ങൾ അപ്പോൾത്തന്നെ അറിയാൻ കഴിയും. പണ്ട് സിഗ്നൽ
ഇല്ല എന്ന problem ഉണ്ടായിരുന്നു.ഇന്ന് പറമ്പിൽ പണിയുമ്പോൾ
ഒരു break എടുത്ത്  ആപ്പുകളിൽ ഒന്നു തപ്പി നോക്കാം. തോട്ടി ഉപയോഗിച്ച് ഒരു കരിക്കിട്ടു കുടിക്കാം. ഇതിന് സഹായത്തിന്
ആരേയും വിളിക്കരുത്. വിളിച്ചാൽ privacy നഷ്ടപ്പെടും.

കഴിഞ്ഞ ആഴ്ച്ച ഒരു പറമ്പിൽ കയറിയപ്പോൾ ഒരു ചക്ക മൂത്തു
കിടക്കുന്നതുപോലെ തോന്നി.20 അടി ഉയരത്തിലാണ്. തോട്ടി
ഇല്ല. അടുത്ത വീട്ടിൽ ചോദിച്ചാൽ കിട്ടുമായിരിക്കും. പ ക്ഷേ
അതിൽ രസമില്ല. ചക്ക പറിക്കാനുള്ള വളഞ്ഞ കത്തി കാറിൽ
ഉണ്ട്. പറമ്പിൽ തപ്പിയപ്പോൾ ചിതല് പിടിച്ച ഒരു കമ്പ് കിട്ടി.
രണ്ടു പ്രാവശ്യം എറിഞ്ഞപ്പോൾ അതിനെ പുതഞ്ഞിരുന്ന
മണ്ണ് അടർന്നു പോയി. വീണ്ടും തപ്പിയപ്പോൾ ഒരു പഴയകാല വീഡിയോ cable കിട്ടി. അത് ഉപയോഗിച്ച് കത്തി കമ്പിൽ വെച്ചു കെട്ടി വളരെ easy യായി ചക്ക വീഴ്ത്തി. ഞാൻ തന്നെ അത്
നാലായി മുറിച്ച് Women's Section ൽ കൊടുത്തു. ഇക്കൊല്ലത്തെ
നാലാമത്തെ ചക്ക.👌👌

സന്മനസുള്ളവർക്ക് ഭൂമിയിൽ സമാധാനം എന്നാണ് ചൊല്ല്.
സ്വന്തമായി അല്പം ഭൂമിയുണ്ടെങ്കിൽ വളരെ സമാധാനം ഉണ്ട്. പ്രത്യേകിച്ചു Senior citizens ന്.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു