Skip to main content

പുരാതന പട്ടിസ്ഥാൻ സംസ്കാരം -ഒരു പഠനം (Satire)

AD  2099 ആം  വർഷം വരെ  ഇന്ത്യയുടെ തെക്കേ ഭാഗത്തു  കേരളം എന്നൊരു രാജ്യം ഉണ്ടായിരുന്നതായി  ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഈയിടെ  ആ സംസ്കാരത്തിന്റെ ചില അവശിഷ്ടങ്ങൾ  ഗവേഷകർ കുഴിച്ചെടുക്കുകയുണ്ടായി. മഹത്തായ ഒരു സംസ്കാരം അവിടെ  അനേകം നൂറ്റാണ്ടുകളിൽ നിലനിന്നതായി ഗവേഷകർ  കണ്ടെത്തുകയുണ്ടായി.

കേരള /പട്ടിസ്ഥാൻ സംസ്കാരം എങ്ങനെ  മണ്ണടിഞ്ഞു എന്നതിനെ പ്പറ്റി  പുതിയ അറിവുകൾ ലഭിച്ചിട്ടുണ്ട്. 2016 കാലഘട്ടത്തിലാണ്
തകർച്ചയുടെ തുടക്കം. അന്ന് കേരളം ഭരിച്ചിരുന്നത് പിണറായി വിജയ വർമ്മൻ ആയിരുന്നു. ആ വർഷം മനുഷ്യരും പട്ടികളും തമ്മിൽ സംഘർഷം മൂർച്ഛിച്ചു. അന്ന് കേരളത്തിൽ മൂന്നര കോടി മനുഷ്യരും നാലുകോടി പട്ടികളും ആണ് ഉണ്ടായിരുന്നത്.

പ്രഖ്യാപിക്കാതെ ഒരു Curfew അന്ന് കേരളത്തിൽ നില നിന്നിരുന്നു. അതായത്  പട്ടികളെ പേടിച്ചു  ജനങ്ങൾ കൂടുതൽ സമയം വീടിനുള്ളിൽ കഴിഞ്ഞിരുന്നു. Cur എന്നു പറഞ്ഞാൽ പട്ടി എന്നാണ് അർത്ഥം. Few hours വീടിന്  പുറത്തു  കഴിയുന്ന അവസ്ഥയാണ് curfew.

പ്രജാ വത്സനായ  വിജയ വർമ്മൻ  പട്ടികടി ഏറ്റവർക്കായി ഒരു സഹായ ധന പാക്കേജ് ഏർപ്പെടുത്തി. ജംബോ കടിക്ക് 50000 രൂപാ, മീഡിയം കടിക്ക് 25000 രൂപാ, small കടിക്ക് (ചെറുകടി )10000 രൂപാ  എന്നിങ്ങനെ സഹായധനം ഏർപ്പെടുത്തി. എന്നാൽ അഴിമതി ഈ  പദ്ധതിയെ തിരിഞ്ഞു കടിച്ചു. കൃത്രിമമായി മുറിവുണ്ടാക്കി  പണം claim ചെയ്യുന്നത്  പതിവായി. അങ്ങനെ ഖജനാവ് കാലിയായി.


തങ്ങൾക്ക്  ഒരു പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  പട്ടികൾ  കലാപം തുടങ്ങി.  ഇത് ഒരു യുദ്ധമായി മാറി. 2017 ൽ  ഒന്നാം പട്ടിമഹായുദ്ധം  പൊട്ടി പുറപ്പെട്ടു. 2029 വരെ നീണ്ടു നിന്ന ആ യുദ്ധത്തിൽ 1054824 മനുഷ്യരും  1049876 പട്ടികളും കൊല്ലപ്പെട്ടു. അതായത്  0-0 Draw.

യുദ്ധം കൊണ്ട് തളർന്ന ഇരുകൂട്ടരും  2030 ൽ  പിറവത്തു  വട്ടമേശ സമ്മേളനം നടത്തി സന്ധി ചെയ്തു. THE TREATY OF PIRAVAM (2030)  ചരിത്രത്തിലെ  ഒരു  വഴിത്തിരിവായിരുന്നു.

Treaty  അനുസരിച്ചു  പാറശാല മുതൽ തൃശൂരിന് അപ്പുറം പട്ടിക്കാട് വരെയുള്ള പ്രദേശം പട്ടികൾക്ക് വിട്ടുകൊടുത്തു. അങ്ങനെ  THE DOGS DEMOCRATIC REPUBLIC OF PATTISTHAN  ഉദയം ചെയ്തു. (DDRP).

2030 മുതൽ  2042 വരെയുള്ള കാലഘട്ടം  പൊതുവെ  സമാധാനപരമായിരുന്നു. എന്നാൽ 2042 ജൂലൈ 15 വെളുപ്പിന്  യാതൊരു പ്രകോപനവും ഇല്ലാതെ  പട്ടിസൈന്യം കേരളത്തിലേയ്ക്കു  അതിക്രമിച്ചു കടന്ന്  വളാഞ്ചേരി വരെയുള്ള പ്രദേശം  പിടിച്ചെടുത്തു. കേരള സൈന്യം ഒട്ടും prepared ആയിരുന്നില്ല. അങ്ങനെ രണ്ടാം പട്ടിമഹായുദ്ധം പൊട്ടി പുറപ്പെട്ടു. മനുഷ്യർ  അമേരിക്കയുടെ സഹായം തേടി. അമേരിക്കൻ air strikes  ഒന്നുകൊണ്ടു മാത്രം പട്ടിസൈന്യത്തെ  തോൽപ്പിച്ചു , നഷ്ട്ടപ്പെട്ട സ്ഥലങ്ങൾ  തിരിച്ചു പിടിച്ചു.

2099 ൽ  മുല്ല പെരിയാർ dam പൊട്ടി പട്ടിസ്ഥാൻറെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. കോടിക്കണക്കിന് പട്ടികൾ ചത്തു. മനുഷ്യർ പടക്കം പൊട്ടിച്ചും  ലഡ്ഡു വിതരണം ചെയ്തും പട്ടിസ്ഥാൻറെ പതനം ആഘോഷിച്ചു. എന്നാൽ  ആഘോഷം അധികം നീണ്ടുനിന്നില്ല. അതേവർഷം  ഒരു വൻ ഭൂകമ്പത്തിൽ പഴയ കേരളം പൂർണ്ണമായി  തകർന്നു. ഒരു പട്ടിയോ മനുഷ്യനോ അവശേഷിച്ചില്ല.

പിന്നീട് നടത്തിയ ഗവേഷണങ്ങൾ  മലയാളികളുടെ  ജീവിത രീതിയെ പ്പറ്റി  വെളിച്ചം വീശി. അരി  ആയിരുന്നു  അവരുടെ  പ്രധാന ആഹാരം. അരിക്ക് പുറമേ കപ്പ, ഗോതമ്പ്, മാംസം, മൽസ്യം മുതലായവ അവർ  കഴിച്ചിരുന്നു.

മലയാളികൾക്ക്  മദ്യപാനം വളരെ  ഇഷ്ട്ടമായിരുന്നു. ലക്ഷക്കണക്കിന്‌  മദ്യക്കുപ്പികൾ കുഴിച്ചെടുത്തു.
മാലിന്യം വലിച്ചെറിയുന്ന ശീലം അവർക്ക് ഉണ്ടായിരുന്നു. മാലിന്യ കൂമ്പാരങ്ങളാണ്  പട്ടികൾ  പെറ്റു പെരുകാൻ കാരണമായത്. ചുരുക്കി പറഞ്ഞാൽ പട്ടിസ്ഥാൻറെ ഉദയത്തിനു കാരണക്കാർ  മലയാളികൾ തന്നെ  ആയിരുന്നു.

പട്ടികളുടെ  ഇഷ്ട്ട ദേവത ആയിരുന്നു  മനേകാ ഗാന്ധി. അവരുടെ ജന്മ ദിനം  പട്ടിമഹാജനങ്ങൾ  കെങ്കേമമായി  ആഘോഷിച്ചിരുന്നു. അവരുടെ ജന്മദിനമായ ഏപ്രിൽ ഒന്ന്  അവധി ദിവസം  ആയിരുന്നു. ആഘോഷങ്ങളുടെ  ഭാഗമായി  മുറുമുറുപ്പ്, കടി, കുര  മുതലായ  ഇനങ്ങളിൽ  മത്സരം  നടത്തിയിരുന്നു. മെഡലുകൾക്കു പകരം എല്ലുകളാണ് സമ്മാനമായി കൊടുത്തിരുന്നത്.

THIS POST IS DEDICATED TO MANEKA  GANDHI

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു