Skip to main content

ഓസ്ട്രേലിയ DI A R Y -31


12 ജനുവരി 2017
BORONIA   PARK


ദക്ഷിണാഫ്രിക്കയിൽ  ഞങ്ങൾ  താമസിക്കുന്ന  Delareyville ൽ  പത്തേക്കറോളം വരുന്ന ഒരു പാർക്ക് ഉണ്ട്. അത് maintenance ഇല്ലാതെ  നശിച്ചു കൊണ്ടിരിക്കുകയാണ്. കുറെ  വലിയ മരങ്ങൾ നിൽപ്പുണ്ട്. ചെറിയവ  ആവശ്യക്കാർ  വെട്ടി  വിറകിനായി കൊണ്ടുപോകുന്നത് കാണാം. ഒരു മരം പോലും പുതുതായി വെച്ചു പിടിപ്പിക്കുന്നില്ല. Apartheid കാലത്ത്  നല്ല രീതിയിൽ maintain ചെയ്തിരുന്ന പാർക്ക് ആയിരുന്നു അത്. Swimming pool  ഉണ്ടായിരുന്നു. അതും നശിച്ചു പോയി.

ഇടതുപക്ഷമാണ്  രാജ്യവും  മുനിസിപ്പാലിറ്റിയും  ഭരിക്കുന്നത്‌. നീണ്ട നീണ്ട പ്രസംഗങ്ങൾ, നീണ്ടനീണ്ട  ലേഖനങ്ങൾ,ചർച്ചകൾ, സമരങ്ങൾ എല്ലാം അവരുടെ  സ്റ്റൈൽ ആണ്. കടുത്ത സാമ്പ്രാജ്യ വിരോധവും ആണ്. ജനങ്ങൾക്ക്‌ ഒരു toilet വെച്ചു കൊടുക്കാൻ അവർക്ക്  താൽപ്പര്യമില്ല. എല്ലാം വാചക മേളയിൽ അധിഷ്ഠിതമാണ്. അഴിമതി കൊടികുത്തി  വാഴുന്ന  സാഹചര്യത്തിൽ  സർക്കാർ പണം  നല്ല കാര്യങ്ങൾക്ക്  തികയുകയില്ല.പണം  അനുവദിച്ചാൽ ത്തന്നെ  അത്  ശിങ്കിടികൾക്കു  തട്ടിയെടുക്കാനുള്ള  ഒരു  അവസരം  ആണ്.

ഓസ്‌ട്രേലിയയിൽ  ജനങ്ങൾക്ക്‌  ഉപകാരപ്രദമായ  അനേകം കാര്യങ്ങൾ കാണാം.ലൈബ്രറി യും പാർക്കും  ഇതിൽ പ്രധാനമാണ്. നടന്ന് എത്താവുന്ന ദൂരത്തിൽ   പാർക്കും ലൈബ്രറിയും  എല്ലാ സ്ഥലങ്ങളിലും  കാണാം. ചെറുതും വലുതുമായ പാർക്കുകൾ. ഈ സ്ട്രീറ്റിൽ  ഒരു ചെറിയ പാർക്ക് ഉണ്ട്. അര ഏക്കർ സ്ഥലം. വലിയ മരങ്ങളും വള്ളി ചെടികളും  ഭദ്രമായി  സംരക്ഷിച്ചിരിക്കുകയാണ്. രാവിലെ  അവിടെ ആരുമില്ല. അവിടെ കുറേനേരം ഇരിക്കുന്നത്
വളരെ  ആനന്ദകരമാണ്.  Magpie പക്ഷികൾ  സ്വതന്ത്രമായി വിഹരിക്കുന്ന  സ്ഥലമാണ്. ഇന്നു രാവിലെ  രണ്ട് പക്ഷികൾ
വഴക്കിടുന്നത് കണ്ടു.

ഉച്ച കഴിഞ്ഞു   ഒരു km  അകലെ  Boronia പാർക്കിൽ പോയി. വളരെ വിസ്തൃതിയുള്ള ഈ പാർക്കിൽ  വൻമരങ്ങൾ  തലയുയർത്തി   നിൽക്കുന്നു.ഇപ്പോൾ നല്ല  ചൂടുള്ള കാലാവസ്ഥയാണ്. ഇന്നലെ  ഇവിടെ temperature  37 degree ആയിരുന്നു. പാർക്കിലേക്ക് കയറുമ്പോൾ  ചെറിയ തണുപ്പ് അനുഭവപ്പെടുന്നു. Gum മരങ്ങളാണ്  കൂടുതൽ. കുട്ടികള്ക്ക് കളിക്കാൻ  ധാരാളം  സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾ വീണാലും rubberised തറയിലേയ്ക്കാണ്  വീഴുന്നത്. അവുധിക്കാലം ആയതിനാൽ ധാരാളം കുട്ടികൾ  വിവിധ കളികളിൽ ഏർപ്പെട്ടിരുന്നു.

BBQ ചെയ്യാൻ  സൗജന്യമായി  സൗകര്യം ഒരുക്കിയിട്ടുണ്ട്. Boronia പാർക്ക് 24 മണിക്കൂറും  open  ആണ്. രാജ്യത്തു പൊതുവേ  സുരക്ഷിതത്വം ഉണ്ടെന്ന് സൂചന.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...