Skip to main content

ഓസ്ട്രേലിയ ഡയറി - 20

16 DECEMBER  2016

DIVINE  RETREAT  CENTRE

Retreat Centre നെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ   എൻറെ ചിന്തകൾ പറന്നു പറന്ന്  ദക്ഷിണാഫ്രിക്കയിൽ  BETHEL  HIGH സ്കൂളിൽ  ഭൂത കാലത്ത്  ലാൻഡ് ചെയ്തു. ഈ  രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള  സമാനതകൾ  വിസ്മയിപ്പിക്കുന്നതാണ്. North West Province ൽ ഒരു വിജന പ്രദേശത്തുള്ള  ആ  boarding സ്കൂൾ,  12ആം  Class ൻറെ  Public പരീക്ഷാ ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്ന ഒരു Centre ആയിരുന്നു. അവിടെ appointment കിട്ടുന്നത് ആർക്കും ഇഷ്ടമില്ലായിരുന്നു. കാരണം main റോഡിൽ നിന്ന്  5 Kms ചരൽ റോഡിൽ ക്കൂടി വേണം അവിടെ എത്താൻ. ചുറ്റും  maize ൻറെ  വലിയ  farms ആണ്. പണ്ടു പണ്ട്  ജർമ്മൻ മിഷനറിമാർ സ്ഥാപിച്ചതാണ്. പരിപൂർണ്ണ നിശ്ശബ്ദതയാണ്, ഏകാഗ്രതയാണ് . പലവിചാരത്തിന്  യാതൊരു സ്കോപ്പും ഇല്ല. ജർമ്മൻകാരുടെ  ബുദ്ധി അപാരം തന്നെ. Vincentian സഭക്കാരും  അങ്ങനെ തന്നെ.

രണ്ടിടത്തെയും schedule ഒന്നുതന്നെ. രാവിലെ 7 മുതൽ  വൈകീട്ട് എട്ടര വരെ ആയിരുന്നു  Bethel ൽ  marking. Lunch, dinner break 45 മിനിറ്റു വീതം. 15 മിനിറ്റിന്റെ  രണ്ട്‌ tea break. Divine Retreat Centre ലും ഇതു തന്നെ.

നിയമങ്ങളും ഒന്നുതന്നെ. കൃത്യനിഷ്ഠ പാലിക്കണം. നിശ്ശബ്ദത പാലിക്കണം. പുകവലി, മദ്യപാനം എന്നിവ പാടില്ല. മൊബൈൽ കൺവെട്ടത്ത് കണ്ടുപോകരുത്.

ഡിസംബറിൽ ആയിരുന്നു marking. ക്രിസ്മസ് ന്  മുമ്പ്  10000 Rand ( 50000 രൂപ ) എങ്കിലും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഇവിടെ retreat കഴിയുമ്പോൾ  സ്വർഗ്ഗത്തിലെ  പുണ്യ അക്കൗണ്ടിൽ ഒരു നല്ല തുക ക്രെഡിറ്റ് ചെയ്യും. ഇന്ത്യയിലെപോലെ note  nota ആയി മാറുന്ന, ഉറുമ്പരിക്കുന്ന, ചിതൽ പിടിക്കുന്ന, ഹാക്ക് ചെയ്യാവുന്ന അക്കൗണ്ട്‌ അല്ല.

Marking ന് പോകുന്നവർ കുഞ്ഞാടുകളെപ്പോലെ അനുസരിച്ചിരുന്നു. കാരണം, നിയമം ലംഘിച്ചാൽ  ഭാവിയിൽ invite ചെയ്യുകയില്ല.
ഇവിടെ എല്ലാവരും നിയമങ്ങൾ പാലിച്ചു. കാരണം  സ്വമേധയാ ഒരു നല്ല കാര്യത്തിന് വന്നതാണ്.40 പേർ പങ്കെടുത്തു.
Marking ൽ സീനിയർ മാർക്കർ ക്കാണ്  അധികാരം. ഇവിടെ  വൈദികർക്കാണ് അധികാരം.

സാന്ദർഭികമായി പറയട്ടെ, 1995ൽ  Pretoria Girls High യിൽ marking ന് പോയിരുന്നു. ജേക്കബ്‌ എബ്രഹാം (ലാലു ) ആയിരുന്നു Deputy ചീഫ് . Chief ഒരു  മൗനി ആയിരുന്നതിനാൽ briefing നടത്തിയിരുന്നത് ലാലുവാണ്.

Marking ൻറെ അവസാനം  rating ൻറെ ഒരു form തന്നിരുന്നു. ഓരോ കാര്യത്തെപ്പറ്റിയുള്ള അഭിപ്രായമാണ് ചോദിച്ചിരിക്കുന്നത്. പേര് വെക്കേണ്ട. ഇവിടെയും അതേ തരം form കിട്ടി. ഒരു മടിയും കൂടാതെ എല്ലാത്തിനും A+കാച്ചി.

Fr.ജോബി, Fr.റോജൻ, Fr.സാബു  എന്നിവരാണ്  retreat ൽ പ്രധാന പ്രഭാഷകർ. പുട്ടിനു തേങ്ങാ ചേർക്കുന്നതുപോലെ ഇടയ്ക്ക് music മിനിസ്ട്രി ഉണ്ടായിരുന്നു.ആദ്യ ദിവസം Guitar. അടുത്ത രണ്ട്‌ ദിവസങ്ങളിൽ പിയാനോ. രണ്ടും volunteers ആണ് വായിച്ചത്
വളരെ ഉന്നത നിലവാരമാണ്.

വൈദികരുടെ  പ്രഭാഷണങ്ങൾ  David Beckam ൻറെ  kicks പോലെയാണ്. ഏതു വിഷമം പിടിച്ച angle ൽ നിന്ന് അടിച്ചാലും ബോൾ വലയിൽ കുടുങ്ങും. Bend it like  Beckam. അതായത് ബൈബിൾ ആശയങ്ങൾ  വിശ്വാസിയുടെ മനസ്സിൽ  കിറുകൃത്യമായി പതിക്കും. Kick നെ തടുക്കാൻ goal കീപ്പർ ആയ പിശാചിനു കഴിയുകയില്ല.

ഈ വൈദികരുടെ  പ്രസംഗ പാടവം എടുത്തുപറയേണ്ടതാണ്. നല്ല പ്രസംഗം എന്നു വെച്ചാൽ നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രസംഗമാണ്. ബോറിംഗ് പ്രസംഗം  ഉറക്ക ഗുളികയുടെ ഫലം ചെയ്യും. ഉറങ്ങിപ്പോയില്ലെങ്കിൽ ഇറങ്ങി പോകാൻ തോന്നും. ഈ വൈദികർ ഒന്നോ ഒന്നരയോ മണിക്കൂർ പ്രസംഗിച്ചാൽ സമയം പോകുന്നത് അറിയുകയില്ല.

തമാശയില്ലെങ്കിൽ പ്രസംഗം ബോറാകും. തമാശ ഒറിജിനൽ അല്ലെങ്കിൽ അത്‌ ചീറ്റിപ്പോകും. വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ  പാർവ്വതിയെ impress ചെയ്യാൻ ശ്രീനിവാസൻ ചില തമാശകൾ  കാണാതെ പഠിച്ചു  പറയുന്നത്  പ്രസിദ്ധമാണ്.  Divine Retreat Centre ലെ വൈദികർ നല്ല  ഒറിജിനൽ തമാശകൾ പൊട്ടിച്ചു  audience നെ കയ്യിലെടുത്തു.

ബൈബിൾ ഭാഗങ്ങൾ അല്ലെങ്കിൽ സഭയുടെ  പ്രബോധനങ്ങൾ പഴുതടച്ചു  വിശദീകരിക്കുന്നത്  retreat നെ പൂർണ്ണതയിൽ എത്തിക്കുന്നു. കോടതിയിൽ  പഴുതുകൾ അടച്ചു ഒരു അഡ്വക്കേറ്റ് കേസ് വാദിച്ചു ജയിക്കുന്നതുപോലെ.

ഇവരുടെ  നല്ല Engish  എടുത്തു പറയത്തക്കതാണ്.



ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു നാലുമണിക്ക്  Retreat  അവസാനിച്ചു. പൂർണ്ണ സംതൃപ്തിയോടെ മടങ്ങി.




Comments

Post a Comment

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...