Skip to main content

ഓസ്ട്രേലിയ ഡയറി -15


SHOPPING ൻറെ  രസം

പേർസണൽ  ആയിട്ട് പറഞ്ഞാൽ (ലാലു അലക്സ് fame) Shopping ഒട്ടും ഇഷ്ടമില്ലാത്ത ഒരാളാണ്  ഞാൻ. മറ്റ്‌ പല പുരുഷന്മാരും അങ്ങനെയാണ്. കോട്ടയത്ത്  ശീമാട്ടിയിലും നർമ്മദയിലും ഒക്കെ ചെന്നാൽ 95 ശതമാനം  സ്ത്രീകളാണ്. സ്വർണ്ണം ഒരു ബിസ്ക്കറ്റ് സൗജന്യമായി  തരാമെന്നു പറഞ്ഞാലും ഞാൻ സ്വർണ്ണക്കടയിൽ  പോവുകയില്ല. ഏത്  സാധനമായാലും  ആവശ്യമുള്ളത് അല്ലെങ്കിൽ  ഇഷ്ടമുള്ളത്  വാങ്ങിച്ചുകൊള്ളാൻ  ആണ്  കുടുംബത്തിനുള്ള  standing instruction. NOC.

ഇന്ത്യയിൽ  ആയിരക്കണക്കിന് കോടി കള്ളപ്പണം ഉള്ളവർ അത്‌ വെളുപ്പിക്കാനും ഒളിപ്പിക്കാനും  നെട്ടോട്ടം ഓടുകയാണ്. പണം പൂഴ്ത്തി വെക്കാതെ  ഇവർക്ക്  കുറച്ചു പണം ഉപയോഗിച്ച്  നല്ല രാജ്യങ്ങളിൽ പോയി  enjoy ചെയ്തുകൂടേ ? പണഭാരം കുറഞ്ഞു കിട്ടും. ഇതിൻറെ irony എന്താന്നു വെച്ചാൽ  പണം അധികം ഇല്ലാത്തവർക്കാണ്  യാത്ര ചെയ്യാനും  enjoy ചെയ്യാനും താല്പ്പര്യം.

ഓസ്‌ട്രേലിയയിൽ  Shopping Mall ൽ പോകുന്നത്  boring അല്ല. ഒന്നാമതായി  കടുത്ത ചൂടിൽ നിന്ന് അഭയം. ഒന്നും  വാങ്ങിയില്ലെങ്കിലും  ചുമ്മാ  ചുറ്റി നടക്കാം.

Macquarie Mall ൽ പോയി. ട്രെയിനിൽ  നാല്‌  മിനിറ്റ് യാത്ര. ട്രെയിനിൽ സീറ്റുകൾ ധാരാളം. ട്രെയിൻ ഏത് station കളിലൂടെയാണ്  പോകുന്നത്, അടുത്ത station ഏതാണ്  എന്നെല്ലാം announcement ഉണ്ട്‌. ഒരു യൂണിവേഴ്സിറ്റി ഉള്ള  സ്ഥലം ആയതുകൊണ്ട്  വളരെ  പ്രശാന്ത സുന്ദരമായ  അന്തരീക്ഷമാണ്.
ട്രെയിൻ ഇറങ്ങി  രണ്ടു മിനിറ്റ് നടന്നാൽ  Shopping Mall ൽ എത്തും.

ക്രിസ്മസ് അടുത്തതിനാൽ  ഒരു ഉത്സവ പ്രതീതിയാണ് എല്ലായിടത്തും. മനോഹരമായ അലങ്കാരങ്ങളുണ്ട്. Discount sales ഉണ്ട്‌. Gift items ന്  നല്ല  demand ഉള്ള  സമയമാണ്.
പലരും  shopping നോടൊപ്പം   Restaurant കളിൽ  ഭക്ഷണം കഴിച്ചു  relax ചെയ്യാനാണ് വരുന്നത്. Restaurants  ധാരാളം. ഏതു തരം ഭക്ഷണവും കിട്ടും. ചൈനീസ്, തായ്, ജാപ്പനീസ്, ഇന്ത്യൻ, ഗ്രീക്ക്,ലെബനീസ്,  മു തലായവ.

200ൽ ഏറെ  രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ആ വൈവിധ്യത്തിന്റെ  പ്രതിഫലനം  മാളുകളിൽ കാണാം. Aussie കൾ കഴിഞ്ഞാൽ  കൂടുതൽ ആളുകൾ ചൈനീസ് ആണ്. ഇടയ്ക്കും മുട്ടിനും  ഒന്നോ രണ്ടോ മലയാളികളെ കാണാം.

എവിടെയാണെങ്കിലും shopping ൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷം. Cosmetics കാര്യങ്ങളാണ് സ്ത്രീകളെ കൂടുതൽ  ആകർഷിക്കുന്നത്.

വിവിധ തരം കാലുപിടുത്തവും കഴുത്തിനുപിടുത്തവും തോളത്തു ഞെക്കലും തിരുമ്മലും ഉണ്ട്‌ ! ഇന്ത്യയിൽ  ബാങ്കിൽ നിന്ന് സ്വന്തം പണം എടുക്കാൻ customers ബാങ്കുകാരുടെ കാലുപിടിക്കുന്ന കാലമാണ് !

കൊച്ചുകുട്ടികൾക്ക് കളിക്കാൻ  പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്.
Santa യുടെ കൂടെ ഫോട്ടോ എടുക്കാൻ നല്ല തിരക്ക്.വൃദ്ധ ജനങ്ങളും ധാരാളം. തനിയെ Wheelchair ൽ പോകുന്നവരും ഉണ്ട്‌.


കടകളിൽ  ഉള്ള ജീവനക്കാർ  customers നോട് ഇടപെടുന്ന രീതി shopping ൻറെ രസം വർദ്ധിപ്പിക്കുന്നു. Till ൽ ഉള്ള ആൾ തിരക്കിനിടയിലും  customer റെ greet ചെയ്ത്  കുശലാന്വേഷണം നടത്തുന്നു. നടത്തിയില്ലെങ്കിലും പ്രശ്നമില്ല. ഒന്നു ചിരിച്ചതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. നാട്ടിൽ മസ്സിൽ പിടുത്തം കൂടുതലാണ്. ഇക്കാര്യത്തിൽ  കേരളത്തിൽ ട്രെയിനിങ് കൊടുക്കേണ്ടത്  അത്യാവശ്യമാണ്.

നാല് മണിക്കൂറോളം കടകളിൽ കയറിയിറങ്ങി. കാപ്പി കുടിച്ചു, വിശ്രമിച്ചു. ട്രെയിനിൽ മടങ്ങി.








Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...