Skip to main content

ഓസ്ട്രേലിയ ഡയറി -11

21 നവംബർ 2016


SYDNEY, മെൽബോൺ എന്നീ   നഗരങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ  മൂന്നാമത്തെ  പട്ടണമാണ്  Brisbane. 23 ലക്ഷം. 1825ൽ സ്ഥാപിതമായ  ഈ പട്ടണത്തിൻറെ പേര് നഗര മധ്യത്തിൽ ക്കൂടി ഒഴുകുന്ന  Brisbane നദിയെ  ആധാരമാക്കിയാണ്. നദിയുടെ പേരിന് കരണഭൂതൻ 1825 ൽ  governor ആയിരുന്ന  Sir Brisbane ആണ്. Kurabi, Brisbane നഗരത്തിൻറെ  ഭാഗമാണ്. നഗര ഹൃദയത്തിലേക്ക്  18 Kms ദൂരം.

നഗരത്തിന്റെയും  നദിയുടെയും  ഗാംഭീര്യവും  സൗന്ദര്യവും അൽപ്പനേരം ആസ്വദിക്കാൻ  അവസരമുണ്ടായി. ഉച്ച കഴിഞ്ഞു നാലുമണിക്ക് ഞങ്ങൾ എമിലിൻറെ നേതൃത്വത്തിൽ  രണ്ടു കാറുകളിൽ  West End ൽ എത്തി. ആദ്യം പാർക്കിലേക്കാണ് പോയത്. വളരെ വിശാലവും  വൈവിദ്ധ്യം ഏറെയുള്ള വൃക്ഷങ്ങളും പൂക്കൾ  ഉള്ളതുമാണ്‌ പാ ർക്ക്. ജനങ്ങൾക്ക്‌  നടക്കാനും ഓടാനും  വിശ്രമിക്കാനും ധാരാളം  ഇടമുണ്ട്. ബൊഗൈൻ വില്ല ക്കാണ് പ്രാധാന്യം. വിവിധതരം ബൊഗൈൻവില്ല  നടപ്പാതയ്ക്കു മുകളിൽ ഒരു പന്തൽ ആയി നീണ്ടു നീണ്ടു പോകുന്നു.  വിവിധ തരം ചെടികളുടെ  കൂട്ടത്തിൽ  ഒരു കറിവേപ്പ് കണ്ടു. ഉദ്യാനത്തിന്റെ  ഒരു ഭാഗത്തു  യോഗാ class നടക്കുന്നു.

അടുത്തതായി  ഫെറിയിൽ കയറി  നദിയുടെ വിരിമാറിലൂടെ  ഒരു  ride. ഇത്  വളരെ ഗംഭീരമാണ്. ഇരുവശത്തും  വൻ കെട്ടിടങ്ങൾ. നദിക്ക് കുറുകെ അനവധി പാലങ്ങൾ. ഫെറിയിൽ നല്ല സീറ്റുകൾ. Public Transport ൻറെ ഒരു  ഭാഗമാണ് Ferry.


Ride കഴിഞ്ഞു  West End ൽ തിരിച്ചെത്തി. അടുത്ത പരിപാടി Riverside ൽ  Barbecue. അതിനുള്ള  സൗകര്യം  നഗര സഭ ഒരുക്കിയിട്ടുണ്ട്. മേശയും ബെഞ്ചും മാത്രമല്ല  അത്യാവശ്യം ഉപയോഗിക്കാൻ electric അടുപ്പ്‌  സൗജന്യമായി ഉണ്ട്‌.

എമിൽ -ബോണി  ദമ്പതികൾ  എപ്പോഴും well -planned  ആണ്. ഏത് ചെറിയ കാര്യമായാലും  ഒന്നിച്ചിരുന്ന് ആലോചിച്ചു ഓരോ details ഉം സമയവും എല്ലാം കുറിച്ചു വെച്ചാണ് പരിപാടികൾ. Gas സിലിണ്ടറും stove ഉം കൊണ്ടുവന്നിട്ടുണ്ട്. മറ്റ് വളരെയധികം സാധനങ്ങൾ. ഇന്നത്തെ item, ബർഗർ ആണ്. അതായത് സാംബ്രാജ്യ -കുത്തക മുതലാളിത്ത -ആഗോളവൽക്കരണ -അധി നിവേശനത്തിന്റെ പ്രതീകമായ  Burger ! അത് ഉണ്ടാക്കാൻ വേണ്ടി യുവദമ്പതികളും അനുജൻ സെബിയും ആവശ്യത്തിലധികം സാധനങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. eg fried egg വേണ്ടാത്തവർക്ക്  cheese എടുക്കാം. എന്തായാലും  കണ്ണടച്ച് തുറന്നപ്പോൾ burger റെഡി. King Burger. കുടിക്കാൻ beer അല്ലെങ്കിൽ  wine. രാത്രി ആയപ്പോൾ നഗരത്തിന്റെയും  നദിയുടെയും  ഗാംഭീര്യവും  സൗന്ദര്യവും കൂടി.
എമിൽ -ബോണി ദമ്പതികൾ ഉണ്ടാക്കിയ  burger കഴിച്ചപ്പോൾ സാമ്പ്രാജ്യത്വത്തോടുള്ള  അമർഷവും  വിശപ്പും  അടങ്ങി.

Brisbane നഗര സഭ  പ്രധാന point കളിൽ  Free WIFI   ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൻറെ  ഹൃദയ ഭാഗത്തു  Bus  Service സൌജന്യമാണ്.

മടക്ക യാത്രയിൽ  River side ൻറെ  ഒരു ഉയർന്ന ഭാഗത്തു  കാറുകൾ നിറുത്തി. നദിയുടെയും  നഗരത്തിന്റേയും ഒരു നല്ല view കിട്ടുന്ന ഇടമാണ്. ധാരാളം ആളുകൾ  അവിടെ relax ചെയ്യുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ  ചെലവഴിച്ച ശേഷം വീട്ടിലേയ്ക്ക് തിരിച്ചു. 

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...