Skip to main content

വിദേശത്തു ആദ്യത്തെ ദിവസം ( അനുഭവങ്ങൾ )


സൗത്ത്  ആഫ്രിക്കയോട്   വിട  പറയാൻ  ഇനി  ഒരാഴ്ചയേ   ബാക്കിയുള്ളൂ . എല്ലാം  വിറ്റുപെറുക്കി പോവുകയാണ് . 2015 ൽ  തുടങ്ങിയതാണ്  വിൽപ്പന .
ആദ്യം  വീട് വിറ്റു . പിന്നെ  ഒരു  കാർ വിറ്റു .ഇപ്പോൾ  അവശേഷിക്കുന്ന  കാറും വിറ്റു . ചൊവ്വാഴ്ച   അത്  കൊണ്ടുപോകും .

പേർസണൽ   ആയിട്ട്  പറഞ്ഞാൽ   നമ്മൾ  വളരെ നാൾ  ഓടിച്ച കാർ
പുതിയ  owner  ഓടിച്ചു കൊണ്ടു  പോകുന്നത്   ഹൃദയ ഭേദകമായ  ഒരു
കാഴ്ചയാണ് .സ്വന്തം കാറിനെ   സ്നേഹിക്കാത്തവർ   ആരുണ്ട് . ഒത്തിരി കാലം  താങ്ങും  തണലുമായിരുന്ന   ആ കാറിനെ  ഒരു  അന്യൻ കൊണ്ടുപോകുമ്പോൾ  ആർക്കും  വിഷമം  തോന്നും , ഒരു  മകളെ കെട്ടിച്ചയക്കുന്നതു പോലെയാണ്   അത് , ഒരു നഖം കൊണ്ട് പോലും
പോറൽ  ഏൽപ്പിക്കാത്ത   കാറിനെ  പുതിയ  കശ്മലൻ  എങ്ങനെയെല്ലാം
പോറൽ  ഏൽപ്പിക്കും ? എവിടെയെങ്കിലും  കൊണ്ടുപോയി  ഇടിച്ചു മറിയുമോ ? ഭാഗ്യവശാൽ   ഒരു വനിതയാണ്  കാർ വാങ്ങിയത് ,

1974 ഇല്ലായ്മയുടെ  കാലമായിരുന്നു . അന്ന്  വിദേശ  യാത്രക്ക്  പോകുന്ന ആളിന്  20  ഡോളർ  Forex  ആയി കിട്ടും .അതും   വളരെ  എഴുത്തുകുത്തുകൾ  നടത്തി ,റിസേർവ്  Bank ൻറെ  approval വാങ്ങിയാണ് .

1974 ,ഡിസംബർ  22 ആം  തീയതി East African Aiirways ൽ    കറാച്ചി വഴി  Nairobi യിലേക്ക്  പുറപ്പെട്ടു .  ആ   flight ൽ   ആദ്യമായി   ആഫ്രിക്കക്കാരെ  കണ്ടു . അതിലെ   എയർ ഹോസ്റ്റസ്മാർ    കറുത്ത   സുന്ദരികൾ   ആയിരുന്നു . അവരുടെ  ഇംഗ്ലീഷ്   മനസ്സിലാക്കാൻ  വളരെ  ബുദ്ധിമുട്ട്  തോന്നി .

ഉച്ചയോടു കൂടി   നൈറോബി   എയർപോർട്ടിൽ   ലാൻഡ് ചെയ്തു . അന്ന്
Terrorism   ഇല്ലായിരുന്നതിനാൽ   വരുന്ന   യാത്രക്കാരെ  കൈവീശി
സ്വാഗതം ചെയ്യാൻ  Terrace ൽ   ഒരു   waving base  ഉണ്ടായിരുന്നു . എന്നെ
സ്വീകരിക്കാൻ  രണ്ടു പേർ  എത്തിയിരുന്നു . ശ്രീ NA ജോസഫ് ( ചേട്ടായി ),അദ്ദേഹത്തിൻറെ   cousin ,KC തോമസ്  എന്നിവർ .നാട്ടുകാരാണ് . അവർ
terrace ൽ  നിന്നുകൊണ്ട്   മലയാളത്തിൽ  കുറെ   തമാശകൾ  പൊട്ടിച്ചു .

കെനിയയിൽ   കണ്ട  ഒരു  വ്യത്യാസം  നല്ല  റോഡുകളും   വിവിധയിനം
കാറുകളും   ആണ് . Datsun , Ford , Beetle , Morris Mini , Vauxhall ,Peugeot  മുതലായവ .
ചേട്ടായി   ഓടിച്ചിരുന്നത്  ഒരു  ഫോർഡ്  Cortina ആണ് . വലിയ car ആണ് .
ചേട്ടായിയും  തോമസും  എന്നെക്കാൾ മൂത്തവരാണ് .നാട്ടുകാരാണ് .ഒരു
കുടുംബത്തിലെ  അംഗങ്ങളെ പോലെയാണ് .കളിയാക്കാനും   ശാസിക്കാനും ഒക്കെ   അവർക്ക്   സ്വാതന്ത്ര്യമുണ്ട് .എടാപോടാ വിളികളുണ്ട് .കാറിൽ പോകുമ്പോൾ   അവർ  തമാശകൾ  പൊട്ടിച്ചു .

നൈറോബിയിൽ  നിന്നും  40 kms  അകലെ  Thika എന്ന  ടൗണിൽ  ഇറങ്ങി .
അവിടെ കുറെ ഷോപ്പിംഗ് ഉണ്ടായിരുന്നു . ആധുനിക രീതിയിൽ  പ്ലാൻ
ചെയ്ത  മനോഹരമായ  ഒരു  ടൌൺ  ആണ് Thika . ചേട്ടായി  ഒരു സൂപ്പർ മാർക്കറ്റിൽ കയറി . കടയുടെ  പേര് Duka Moja . ഒന്നാം നമ്പർ കട എന്ന്
അർത്ഥം . അരിയും  പഞ്ചസാരയും  ഒക്കെ  പാക്കറ്റ് ൽ   ആക്കി  വില
രേഖപ്പെടുത്തിയത്    കണ്ടപ്പോൾ  അത്ഭുതം  തോന്നി .ബാങ്ക് ജോലി
രാജി വെച്ച  ഒരു  കെനിയൻ  യുവതിയുടേതാണ്  ആ  സൂപ്പർ മാർക്കറ്റ് .


തോമസ് തിക്കയിലാണ് താമസം . ഞങ്ങൾ   60 Kms   അകലെ   Mareira
എന്ന    സ്ഥലത്തേയ്ക്ക്   തിരിച്ചു .വഴിക്ക്  ഒരു ഷോപ്പിംഗ് Centre  കയറി .
ഒരു കടയിൽ   നിൽക്കുമ്പോൾ  ചേട്ടായിയുടെ  ഒരു സുഹൃത്ത്  greet ചെയ്തു .
കെനിയക്കാർ   വളരെ   സ്നേഹമുള്ളവരാണ് . സ്നേഹം  പ്രകടിപ്പിക്കാൻ
ആ   സുഹൃത്ത്  ഓരോ ബിയർ   വാങ്ങി തന്നു . ആനയുടെ പടമുള്ള
Tusker Export 500 ml .ആദ്യമായിട്ടാണ്  ഞാൻ  ഒരു  ബിയർ കുടിക്കുന്നത് .അത്
കുടിച്ചു തീർക്കാൻ  കുറെ  പാടുപെട്ടു .ഞങ്ങൾ  നന്ദി പറഞ്ഞു യാത്ര
തുടർന്നു .

കുറെ കഴിഞ്ഞു   കാർ  വലത്തോട്ട് തിരിഞ്ഞു  gravel റോഡിലൂടെ  കുന്നിറങ്ങി  ഒരു   അരുവി   cross ചെയ്‌ത്‌   വീണ്ടും   വളഞ്ഞു പുളഞ്ഞു
കുന്നുകയറി   സമനിരപ്പിൽ  എത്തി  ഒരു  വീടിൻറെ  മുമ്പിൽ നിന്നു .
ചേട്ടായി  Mareira Secondary School ൻറെ  പ്രിൻസിപ്പൽ   ആണ് . Boarding സ്കൂൾ
ആണ് . സ്കൂൾ  compound ൽ   ആണ്   പ്രിൻസിപ്പലും   അദ്ധ്യാപകരും
താമസിക്കുന്നത് .

സമയം  ആറുമണി ആയിരുന്നു . കെനിയ സമയം  ഇന്ത്യയേക്കാൾ  രണ്ടര
മണിക്കൂർ  പുറകോട്ട്   ആയതിനാൽ    ആ  ദിവസം  നീണ്ടതായിരുന്നു .
ചേട്ടായിയുടെ  ഭാര്യയും   അതേ  സ്കൂളിൽ  അദ്ധ്യാപികയാണ്‌ . അന്ന്
അവർക്ക്‌   2 പെൺകുട്ടികളാണ് . മൂന്ന് വയസ്സുള്ള  പ്രതിഭയും  ഒരു
വയസ്സുള്ള   പ്രീതിയും.

ആ   ഗ്രാമത്തിൽ  electricity ഇല്ല . വീട്ടിൽ gas ലാമ്പും  Hurricane ലാമ്പും
ആണ്  ഉപയോഗിക്കുന്നത് . അന്ന് റേഡിയോ  ഒരു  പ്രധാന  attraction
ആണ് . ചേട്ടായി  അന്ന് കിട്ടാവുന്ന  ഏറ്റവും  നല്ല  ഒരു  റേഡിയോ
വളരെ  കാര്യമായി  വെച്ചിരുന്നു . Panasonic ന്റേതാണ്‌ . അതിൽ  All India
Radio ന്യൂസ്  വളരെ  ഇരമ്പലോടെ  കേൾക്കാൻ  പറ്റും . Audio cassette
പ്രചാരത്തിൽ   ആയിട്ടില്ല .

മഴവെള്ളം    ആണ്  ഉപയോഗിക്കുന്നത് . വളരെ  നല്ല   ശുദ്ധ ജലമാണ് .
വീടിനോടു ചേർന്ന്  ഒരു  വലിയ  water tank ഉണ്ട് .

ഒരു നീണ്ട  ടോർച്ചും മിന്നിച്ചു  വലിയ കോട്ടും  തൊപ്പിയും  ധരിച്ച
വാച്ച്മാൻ  ഒന്നു രണ്ടു  പ്രാവശ്യം  ചേട്ടായിയെ കാണാൻ  വന്നു .

രാത്രി മുന്നോട്ട് നീങ്ങിയതോടെ  തണുപ്പ് കൂടി . ഒരു നീണ്ട  ദിവസത്തിനു
ശേഷം    നീണ്ട  ഉറക്കം .


Comments

Post a Comment

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...