Skip to main content

വിമാന യാത്ര അന്നും ഇന്നും ( അനുഭവങ്ങൾ )


ഇന്നത്തെ  കാലത്തു   ജീവിച്ചിരിക്കുക  എന്നത്  ഒരു   വലിയ  ഭാഗ്യമാണ് .എന്തെന്നാൽ  ഒരു  മനുഷ്യായുസ്സു്  മുഴുവൻ  ഉപയോഗിച്ചാലും  enjoyment
സാധ്യതകളുടെ   ഒരു തരി മാത്രമാണ്    അനുഭവിക്കാൻ   കഴിയുന്നത് .അനന്ത  വിശാലമായ   സാധ്യതകളാണ്   ആധുനിക  ടെക്നോളജി  തുറന്നു
തന്നിരിക്കുന്നത് .

ഇന്ന്   ഏതു കാര്യവും  വീട്ടിലിരുന്ന്  ഓൺലൈൻ  ആയി  ചെയ്യാൻ  സാധിക്കും . ഓൺലൈനിൽ  കേറാതെ  ജീവിക്കാൻ  വയ്യാത്ത  ഒരു
അവസ്ഥയാണ്  ഉള്ളത് . 'പാടാത്ത  വീണയും  പാടും ,പ്രേമത്തിൻ ഗന്ധർവ
വിരൽ തൊട്ടാൽ ' എന്നതുപോലെ  കമ്പ്യൂട്ടർ  ഉപയോഗിക്കാൻ  കഴിവില്ലാത്തവരും   അത്യാവശ്യത്തിൻറെ   വിരൽ  തൊട്ടാൽ  ഓൺലൈനിൽ  കേറുന്നു . കാര്യങ്ങൾ   സാധിക്കുന്നു .

പണ്ടത്തെ   വിമാനയാത്രകൾ  ഓർമ്മിച്ചെടുക്കുന്നത്   പഴമക്കാർക്ക്
രസകരമായിരിക്കും . ഇന്ന് ഒരു  അത്യാവശ്യം   വന്നാൽ  ഞൊടിയിടയിൽ
ഓൺലൈനിൽ  കേറി  ടിക്കറ്റ്  എടുത്തുകൊണ്ട്  പറക്കുകയായി .പ്രത്യേകിച്ച്   ഒരു  പ്രവാസിയുടെ  മാതാപിതാക്കൾക്ക്   നാട്ടിൽ
അസുഖമാണെന്ന്  കേട്ടാൽ  ഉടൻ തന്നെ  ടിക്കറ്റ് എടുത്തു   നാട്ടിൽ
പോകാൻ   സാധിക്കുന്നു .

1 9 8 4    ലെ   ഒരു   സംഭവം  ഓർക്കുന്നു . അന്ന്  നൈജീരിയയിലായിരുന്നു .ഞങ്ങളുടെ  ഒരു  സുഹൃത്തിൻറെ  പിതാവ്  മരിച്ചു . അടക്ക് കഴിഞ്
21 ആം   ദിവസം   കത്ത് വായിച്ചാണ്   അറിയുന്നത് . ഫോൺ സൗകര്യം
ഇല്ലായിരുന്നു .


എൻറെ   ആദ്യത്തെ   വിമാന യാത്ര    1974  ഡിസംബർ  22  ആം  തീയതി
ബോംബെയിൽ  നിന്ന്   കെനിയയുടെ   തലസ്ഥാനമായ   നൈറോബിയിലേയ്ക്ക്   ആയിരുന്നു . യാത്രയുടെ   ഒരുക്കങ്ങൾ
സെപ്റ്റംബർൽ     തുടങ്ങി .  അന്ന്   കേരളത്തിൽ  പാസ്പോര്ട്ട്
ഓഫീസ്  ഇല്ല . ചെന്നൈയിലാണ്    പാസ്പോര്ട്ട്   ഓഫീസ് . അവിടെ  പോയി  ഒരാഴ്ച   ഹോട്ടലിൽ  മുറിയെടുത്തു   താമസിച്ചു . Application ശരിയായ
ദിശയിൽ   നീങ്ങുന്നു  എന്ന്   ഉറപ്പ്  വരുത്തിയ  ശേഷമാണ്  നാട്ടിലേയ്ക്ക്
മടങ്ങിയത് . പാസ്പോര്ട്ട്   ഓഫീസറെ   കണ്ട്   അത്യാവശ്യമാണെന്ന്  ബോധ്യപ്പെടുത്തുകയും  ചെയ്തു . എന്തായാലും   നിശ്ചിത സമയത്തിനുള്ളിൽ    പാസ്പോര്ട്ട്  കിട്ടി .


പണം  ഇല്ലാത്ത  കാലമാണ് . അതുകൊണ്ട്   ബോംബയ്ക്കു   ട്രെയിനിൽ
പോയി . അവിടെ  ഒരു  ബന്ധുവിൻറെ  കൂടെ  താമസിച്ചു . അദ്ദേഹം  എയർപോർട്ട് ൽ     drop ചെയ്തു . ഒട്ടും   ആശങ്ക വേണ്ടാ എന്ന്  അദ്ദേഹം
പറഞ്ഞു .East African Airways ൻറെ  ഒരു  DC 10 വിമാനത്തിൽ  ആയിരുന്നു
ആദ്യത്തെ  യാത്ര .


ഇന്ന്   എയർപോർട്ട് കളിൽ   ഒരു  relaxed  atmosphere   ആണ് .1974 ൽ   അങ്ങനെയല്ല . ഇന്ന്   സ്‌ക്രീനിൽ  നോക്കി  എല്ലാ കാര്യങ്ങളും   മനസിലാക്കാം . അന്ന്  കമ്പ്യൂട്ടർ   ഇല്ലാത്തതുകൊണ്ട്   ശരിയായ  വിവരങ്ങൾ  കിട്ടാൻ   പ്രയാസമാണ് . Airline  officials  വളരെ hostile ആയിട്ടാണ്
പെരുമാറുന്നത് . വിമാനത്തിൽ   കയറി പോകാൻ  പറ്റുമോ  എന്ന  ആശങ്കയിലാണ്  ഭൂരിപക്ഷം   യാത്രക്കാരും . നീണ്ട  ക്യൂ വും   luggage ൻറെ
തൂക്കത്തെപ്പറ്റിയുള്ള    തർക്കങ്ങളും  ഉണ്ടായിരുന്നു . അന്ന്  terrorism
സാധാരണ  അല്ലാത്തതിനാൽ    കാര്യമായ   Security check  ഇല്ലായിരുന്നു .

Aircraft ൻറെ  ഉള്ളിലെ   കാര്യങ്ങൾ   നല്ലതായിരുന്നു . safety നിർദ്ദേശങ്ങൾ
ഇന്ന്   സ്‌ക്രീനിൽ  കാണിക്കുകയാണ്   പതിവ് . അന്ന്  ആംഗ്യങ്ങൾ  കാണിച്ചിരുന്നു . ഇന്നും   ആ  രീതി ഉണ്ട് . ഓസ്‌ട്രേലിയയിൽ   Sydney യിൽ
നിന്ന്   Brisbane ലെയ്ക്കുള്ള   Tiger Air ,Budget   flight ൽ     ആംഗ്യങ്ങൾ   കാണിക്കുന്നതു  കണ്ടു . സ്ക്രീനും  പാട്ടും   സിനിമയും  ഒന്നുമില്ല .1974 ലേയ്ക്ക് ഒരു  മടക്കയാത്ര . അന്നത്തേതുപോലെ   tarmac ൽ  നടന്ന്   ladder
കയറിയാണ്   വിമാനത്തിലേയ്ക്ക്   പ്രവേശിക്കുന്നത് .

1970 കളിൽ    ആഗമനം  അത്ര  രസകരം  അല്ലായിരുന്നു . ഏറ്റവും
അസഹനീയം   കസ്റ്റംസ്   ആയിരുന്നു . അന്ന്  Green ചാനൽ  ഇല്ല .
എല്ലാവരുടെയും  പെട്ടി തുറന്ന്   തപ്പിനോക്കുകയായിരുന്നു  അന്നത്തെ
കസ്റ്റംസ്  രീതി . അന്ന്  അവർ  ഡ്യൂട്ടി  അടിക്കാൻ  പിടിച്ചിരുന്ന  സാധനങ്ങൾ  എന്തെന്ന്  കേട്ടാൽ  ആരും  ചിരിച്ചുപോകും .സ്വർണ്ണത്തിനു
പുറമേ   transistor റേഡിയോ , foreign സാരി , ഓഡിയോ cassette മുതലായവക്ക്
അവർ  ഡ്യൂട്ടി ചുമത്തിയിരുന്നു . വലിയ ടെൻഷനും   വാക്കുതർക്കങ്ങളും
ഉണ്ടായിരുന്നു .

ഈ   പീഡനം  കഴിഞ്ഞു   പുറത്തിറങ്ങുമ്പോൾ  ചുമട്ടുതൊഴിലാളികളുടെ
വക  dose കിട്ടും . അന്ന്  പെട്ടികൾക്ക്   wheel  ഇല്ല . തലച്ചുമട്  ആണ്
നാട്ടുനടപ്പ് . അന്ന്  സ്വകാര്യ കാറുകൾ  തീരെയില്ല , അതുകൊണ്ട്  ചുമട്ടു തൊഴിലാളികളെ    ആശ്രയിച്ചേ  പറ്റൂ . ബോംബേയിലും  കൊച്ചിയിലും അവരുടെ  ഒരു  പട  ഉണ്ടായിരുന്നു .ചോദിക്കുന്നത്  കൊടുത്തില്ലെങ്കിൽ
അവർ  ''നാടൻ  ശൈലി '   പ്രയോഗിക്കും . ഇന്ന്   അക്കൂട്ടരെ  മഷിയിട്ടു
നോക്കിയാലും   കാണാനില്ല .

പെട്ടികൾക്കും   ബാഗുകൾക്കും  wheel വെക്കാമെന്ന്   കണ്ടുപിടിച്ച  മഹാൻ
ആരായാലും   അദ്ദേഹത്തിൻറെ  പ്രതിമ   എയർപോർട്ട് കളിൽ   സ്ഥാപിച്ചു
യാത്രക്കാർ   പുഷ്‌പാർച്ചന   നടത്തണം .



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...