Skip to main content

ആരും അത്ര ഞെളിയേണ്ട (Opinion )

2016 ലെ  തിരഞ്ഞെടുപ്പ് ഫലം ആവേശകരമായി  പുറത്തുവന്നു. ഇടത് ക്യാമ്പ്‌ൽ  വലിയ ആഹ്ലാദ പ്രകടനങ്ങൾ   ആണ്. അത് അവർ  അർഹിക്കുന്നതാണ്. പക്ഷേ അതിര് കടന്ന   ആഹ്ലാദ പ്രകടനങ്ങൾക്ക്  വകയില്ല.കാരണം ഇന്ത്യയിൽ ഇതേ സമയത്ത് നടന്ന ബെന്ഗാൾ, ആസ്സാം, തമിൾ നാട് തെരഞ്ഞെടുപ്പ്‌ ഫലങ്ങളും ചേർത്ത് കൂട്ടി വായിക്കുമ്പോൾ ഇടത്  പക്ഷത്തിന്റെ നില വളരെ ദയനീയമാണെന്ന് കാണാം.

34 കൊല്ലം സി പ്എം ഭരിച്ച ബെന്ഗാളിൽ 2016ൽ  അവർ വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി കോൺഗ്രസ്‌ നേക്കാൾ പുറകിലാണ്. അവിടെ മമതാ തരംഗം മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിൽ എത്തി.തമിഴ് നാട്ടിൽ സിപിഎം /കപികപിപാർട്ടികൾക്ക്  (CPI) ഒരു സീറ്റ് പോലും ഇല്ല.( SORRY FOR TYPING ERROR )



കോൺഗ്രസ്‌  സർവ്വ നാശത്തിലേയ്ക്ക് നീങ്ങുകയാണ് എന്ന കാര്യം മറച്ചു വെക്കേണ്ട. അസ്സമിലും കേരളത്തിലും ഭരണം നഷ്ട്ടപ്പെട്ടു. കേരളത്തിൽ ഗ്രൂപ്പിസവും അച്ചടക്ക രാഹിത്യവും പരാജയത്തിന് കാരണമായി. ആ പാർട്ടി ഒരു നാഥനില്ലാ കളരിയായി. ഭരണം സിപിഎം ന് ഓര്


ഒരു താലത്തിൽ സമർപ്പിക്കുകയാണ് ചെയ്തത്‌.

കോട്ടയം ജില്ല വീണ്ടും ഒരു UDF കോട്ട ആയി ഇടത് തരന്ഗത്തെ അതിജീവിച്ചതിനെ  ആക്ഷേപിക്കുന്നവർ ഉണ്ട്. എന്നാൽ ഇതിൻറെ സത്യാവസ്ഥ ഇതാണ്. ഈ പ്രദേശത്ത് ഉള്ളവർ അടിയുറച്ച ജനാധിപത്യ വിശ്വാസം ഉള്ളവരാണ്. ഒരു വാക്ക് കൊടുത്താൽ അത് പാലിക്കും. വോട്ട് മറിച്ച് എതിരാളികൾക്ക് കുത്തുന്ന പിത്രുരഹിത പ്രവർത്തി ഇവിടത്തുകാർ ചെയ്യുകയില്ല. അതുകൊണ്ടാണ് UDF സ്ഥാനര്തികൾ ഇവിടെ നല്ല ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു കയറിയത്‌.

സീറ്റ്‌ കുറഞ്ഞു എങ്കിലും ഉജ്ജ്വല വിജയമാണ് മാണിയും kerala കോൺഗ്രസ്സും നേടിയത്. ഈ തെരഞ്ഞെടുപ്പോടുകൂടി മാണിയും പാർട്ടിയും ഇല്ലാതാകും എന്നാണ് ശത്രുക്കൾ കരുതിയത്. എന്നാൽ  അവർക്ക്‌ തെറ്റി. നിയമ സഭയിൽ കയ്യാങ്കളി നടത്തിയ ശിവന്കുട്ടിക്ക് ഇനി Visitors gallery യിൽ ഇരുന്ന് മാണിയുടെ
പ്രസംഗം കേള്ക്കാം.

A huge majority in itself isn't a guarantee for good governance,as evidenced by the economic collapse of countries under Leftist rule.The latest collapse is that of Venizuela,where an emergency was declared last month.South Africa is another example,where the corrupt leadership of President Jacob Zuma has ruined the economy.

ഇന്ന് ആഗോള തലത്തിൽ ഇടതുപക്ഷ പ്രസ്ഥാനം  പാവങ്ങളെ  പറഞ്ഞു പറ്റിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിൽ അങ്ങനെ ആകാതിരുന്നാൽ  ഭാഗ്യം.

ഇടത് പക്ഷക്കാർ വ്യക്തി പൂജയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ഏകാധിപതി അഴിമതി ചെയ്താലും അവർ അതിനെ പിന്തുണയ്ക്കുന്നു. ജേക്കബ്‌ സുമ വൻ അഴിമതി നടത്തി. കോടതി പോലും അത് തുറന്ന് പറഞ്ഞിട്ടും ANC -കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൂട്ടുകെട്ട് സുമയ്ക്ക് പൂർണന പിന്തുണയാണ് കൊടുക്കുന്നത്.

സിംബാബ്വെയിൽ  റോബർട്ട്‌ മുഗാബെ എന്ന ഏകാധിപതി 1980

മുതൽ  ഭരിച്ച് ആ രാജ്യത്തെ കുട്ടിചോർ ആക്കി. ലക്ഷ ക്കണക്കിന് ജനങ്ങൾ പട്ടിണിയിൽ ആണ്. എന്നാൽ 93കാരനായ മുഗാബെ യുടെ തിരുവായ്ക്ക് എതിർ വായില്ല. ഭാര്യയാണ് രാജ്യ കാര്യങ്ങൾ തീരുമാനിക്കുന്നത്.

മുഗാബെ PARLIAMENT ൽ  ഒരു  പ്രസംഗം വായിച്ചു.ഓർമ്മ കുറവ്‌ കാരണം തെറ്റായ പ്രസംഗം ആണ് വായിച്ചത്. പക്ഷേ തെറ്റ് ചൂണ്ടി  കാണിക്കാൻ ആരും ധൈര്യം കാണിച്ചില്ല. പക്ഷേ പ്രസംഗം കഴിഞ്ഞപ്പോൾ കയ്യടി ഉഗ്രൻ ആയിരുന്നു.

പിതാവ്, പുത്രൻ, പൌത്രൻ എന്ന രീതിയിൽ 62 വർഷം ആയി കമ്മ്യൂണിസ്റ്റ്‌ കുടുംബ വാഴ്ച്ച തുടരുന്ന NORTH KOREA യിലെ
ഇപ്പോഴത്തെ തടിമാടൻ സ്വന്തം അമ്മാവനെ വെടിവെച്ചു കൊന്നു. കുറ്റം :കൈയ്യടി കുറഞ്ഞു പോയി.










Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

MAY 16 TH- THE END OF AN ERA

May  16th  marks the end of an era in Indian  history, ie the end of the rule by  the Nehru- Gandhi  family. The results were  shocking, freezing, emphatic, decisive, conclusive  and final. The ripples of the results will extend for a long time to come. In the post- results days , the political  rhetoric  and mudslinging  in Kerala  has intensified  after  a  month  of  lull, to such an extent that the people are already  fed up. So it's time to shelve  politics  till the next elections, when Narendra Modi  will  return to power  with a  reduced majority or return to Gujarat  empty-handed. The general  trend is to heap all your  anger and frustrations on the incumbent. *                     *          ...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...