Skip to main content

കൊറോണ ഒരു തമാശയോ?( Viewpoint)

ഭൂഗോളത്തെ മുഴുവൻ കൊറോണ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞു മുറുക്കി വിഴുങ്ങാൻ തുടങ്ങുമ്പോൾ ചില വിഡ്ഢികൾ ഇതിനെ ഒരു തമാശയായി കണ്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ തമാശകൾ പൊട്ടിച്ചു  രസിക്കുകയാണ്. വിവരക്കേട് എത്രമാത്രം അതിരു കടക്കാമെന്നു ഇവർ കാണിച്ചു തരുന്നു. നമ്മുടെ ജീവിത കാലത്ത് കൊറോണ പോലെ ഇത്രയും ഭയാനകമായ ഒരു അവസ്‌ഥ മുൻപ് കണ്ടിട്ടില്ല. അപ്പോഴാണ് ഒരു പറ്റം ഊളകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി തലകുത്തി മറിയുന്നത്.

ഉദാഹരണമായി  മാർച്ച് 22ഞായറാഴ്ച്ച രാജ്യമൊട്ടാകെ  Curfew ആയി ആചരിക്കണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തപ്പോൾ ഊളപ്പട ,കേട്ടതു പാതി കേൾക്കാത്തത് പാതി  പരിഹാസവുമായി ചാടി വീണ് ആഹ്ലാദിച്ചു. പക്ഷേ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. Curfew വുമായി പൂർണ്ണമായി സഹകരിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ ഊളപട വാലും ചുരുട്ടി മാളങ്ങളിൽ ഒളിച്ചു. പിണറായി Curfew വിന് ഇടങ്കോൽ ഇടുമെന്നാണ് വിഡ്ഢികൾ വിചാരിച്ചത്. എന്നാൽ കാര്യത്തിന്റെ ഗൗരവം തുടക്കത്തിലേ തിരിച്ചറിഞ്ഞ പിണറായി രാജ്യനന്മക്കായി ഏറ്റവും ഉചിതമായ തീരുമാനം എടുത്തു.

ഇവിടെ ഇറ്റലി ആവർത്തിക്കുമോ എന്നതാണ് ആശങ്ക. ഇറ്റലിക്കാർ കൊറോനയെ serious ആയി എടുത്തില്ല എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ത്യ കൊറോനയെ ഒറ്റക്കെട്ടായി അതിജീവിക്കും എന്നാണ് ഇന്നത്തെ ജാഗ്രതയും സഹകരണവും സൂചിപ്പിക്കുന്നത്.

ഇന്നത്തെ ആശങ്കാജനകമായ അവസ്ഥയിൽ പലരും മരണം, സ്വർഗ്ഗം, നരകം മുതലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ ഇടയുണ്ട്. ചെയ്യാൻ ഒന്നും ഇല്ലാത്തപ്പോൾ ചിന്തകൾ കാടുകയറും.

ആഗ്രഹിക്കുന്നത് എല്ലാം കിട്ടുന്ന ഒരു അവസ്ഥയാണ് സ്വർഗ്ഗം. ആഗ്രഹിക്കുന്നത് കിട്ടാത്ത അവസ്‌ഥ നരകം. കൊറോണ കാരണം നമുക്ക് പല ആഗ്രഹങ്ങളും സാധിക്കുന്നില്ല. എനിക്ക്‌ വിദേശ യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധ്യമല്ല. ധാരാളം visitors വരണം എന്ന് ആഗ്രഹമുണ്ട്. മക്കളെ കാണണം എന്നുണ്ട്. പക്ഷേ സാധ്യമല്ല. വെറുതെ വീടിന് ഉള്ളിൽ ചുരുണ്ടു കൂടാനാണ് വിധി. കൊറോണ രോഗം പിടിപെട്ടവരുടെ അവസ്‌ഥ എത്രയോ ഭയാനകമാണ്.

സ്വർഗ്ഗത്തിലൂടെ സഞ്ചരിച്ചാണ് നമ്മൾ നരകത്തിന്റെ Reception ൽ എത്തിയതെന്ന് ഇപ്പോഴാണ് അറിയുന്നത്. അന്ന് നമുക്ക്‌എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും നമ്മൾ അത് തിരിച്ചറിഞ്ഞില്ല. Hypocrisy യുടെ mask കൾ ആണ് നമ്മൾ അണിഞ്ഞിരുന്നത്. വാരിക്കോരി തന്നപ്പോൾ നമ്മൾ തട്ടിമാറ്റി. എല്ലാത്തിനും കുറ്റം പറഞ്ഞു. ഉപ്പുപോരാ മധുരം പോരാ, വെന്തുപോയി, വേവ് പോരാ എന്നെല്ലാം പരാതി പറഞ്ഞു. Budget flight ൽ tea പോലും കിട്ടിയില്ല എന്ന് പരിഭവം പറഞ്ഞു. ഇപ്പോൾ flight ഒന്നും ഇല്ല.

തീയുമായി ബന്ധപ്പെട്ടതാണ് നരകം. മനസ്സിൽ കൊറോനയുടെ തീ ആളിപ്പടരുന്നു. നരകം തമാശ അല്ല. ട്രോലാൻ ഉള്ളതല്ല.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...