Skip to main content

വാരാന്ത്യ ചിന്തകൾ

 Shakespeare ടെ As you like it എന്ന നാടകത്തിൽ "Sweet are the uses of adversity.. എന്നു തുടങ്ങുന്ന ഒരു speech ഉണ്ട്. സ്ഥാന ഭ്രഷ്ട്ടനായി Arden വനത്തിൽ താമസിക്കുന്ന ഒരു പ്രഭുവാണ് ഇത്‌പറയുന്നത്. ഏതു പ്രതികൂല സാഹചര്യങ്ങൾ ആയാലും അതിൽ ചില സന്തോഷങ്ങൾ കണ്ടെത്താം എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു വർഷമായി കോവിഡ് നമ്മുടെ ജീവിതത്തെ തകിടം മറിച്ചിട്ട്.കഷ്ടപ്പാടും ആശങ്കകളും തുടരുന്നു.എന്നാൽ ആ പ്രഭു പറഞ്ഞതുപോലെ ചില നന്മകൾ കോവിഡ് കാലത്തു കണ്ടെത്താൻ കഴിയും.

ഒരു Senior citizen ന്റെ viewpoint ലാണ് കൂടുതൽ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയുന്നത്. A blessing in disguise എന്ന് പറയുന്നതു പോലെ. അതാണ് ഇവിടെ അന്വേഷിക്കുന്നത്.

1. ആരോഗ്യം

കോവിഡ് കാരണം യാത്ര കുറഞ്ഞു. എന്റെ അഭിപ്രായത്തിൽ ഒരു സീനിയർ citizen ന് ഇത് നല്ല കാര്യമാണ്. യാത്രകൾ സന്തോഷകരമാണ്. പക്ഷേ അത് വളരെ ക്ഷീണം ഉണ്ടാക്കും. ഉദാഹരണത്തിന് ട്രെയിനിൽ Sleeper ൽ കിടന്ന് പോകുന്നു. മുകളിൽ കയറുക, ഇറങ്ങുക ഇതൊക്കെ ബുദ്ധിമുട്ടാണ്.സ്വയം കാർ ഓടിക്കുന്നത് വളരെ stress ഉണ്ടാക്കും. ഇപ്പോൾ ആ പ്രശ്നം കുറഞ്ഞു.

സദ്യയും ഹോട്ടൽ ഭക്ഷണവും കുറഞ്ഞത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചില ആളുകൾ പ്രതാപം കാണിക്കാൻ വൻ സദ്യകൾ നടത്തിയിരുന്നു. ഒരു plateന് ആയിരവും രണ്ടായിരവും ഒക്കെ വാരി എറിഞ്ഞുള്ള വമ്പൻ സദ്യകൾ ഇന്നും ഉണ്ടോയെന്ന് അറിയില്ല. അമിത ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. പ്രതേകിച്ചു വൃദ്ധ ജനങ്ങൾക്ക്.

ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും നട്ടു പിടിപ്പിക്കാൻ ഇപ്പോൾ ജനങ്ങൾക്ക് വളരെ ഉത്സാഹമാണ്.

Retirement എന്നത് വിശ്രമ കാലമാണ്. കോവിഡ് വീട്ടിൽ ഇരുത്തിയെങ്കിൽ ഒരു മുതിർന്ന പൗരന് പരാതിപ്പെടേണ്ട ആവശ്യമില്ല.

2 .ആരാധനാലയങൾ പൂർണ്ണമായി തുറക്കാത്തത്  ഒരു ദൈവനുഗ്രഹമായി കാണണം. കൂടുതൽ പള്ളികൾ കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. അനേകം steps കയറി വേണം പള്ളിമുറ്റതത് പ്രവേശിക്കാൻ. ചില മുതിർന്ന citizens മുട്ടുവേദന ഉള്ളവരാണ്. step കയറാനും മുട്ടു കുത്താനും അവർക്ക് പ്രയാസം ഉണ്ട്.  പള്ളികൾ പൂർണ്ണമായി തുറക്കാത്തത് അവർക്ക് അനുഗ്രഹമാണ്.

3. കുടുംബം

ഇന്ന് അധികം യാത്ര ഇല്ലാത്തതിനാൽ ജനങ്ങൾ പൊതുവേ രാത്രി 8 മണിക്കു മുൻപേ വീട്ടിലെത്തുന്നു.ഇത് വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ കുടുംബത്തിന്റെ കെട്ടുറപ്പിന് നല്ലതാണ്.

4. ശബ്ദ മലിനീകരണം

കോവിഡ് കാലത്ത് ശബ്ദ മലിനീകരണം കുറഞ്ഞു. വെടിക്കെട്ട്, ചെണ്ടമേളം, ഗാനമേള എന്നിവ ഇപ്പോൾ കേൾക്കാനില്ല. സംഗീതം  പൂർണ്ണമായി ആസ്വദിക്കാൻ നിശ്ശബ്ദത ആവശ്യമാണ്. കോവിഡ് കാലം സംഗീതം ആസ്വദിക്കാൻ പറ്റിയ സമയമാണ്.

5 ചിട്ടകൾ

Stay home, stay where you are.. എന്ന് പറയുന്നത് ഗൗരവമായി എടുക്കണം. യാത്ര എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ കോവിഡ് സാഹചര്യത്തിൽ യാത്ര ഇല്ലാതായാൽ അതിൽ ദുഃഖിക്കാനില്ല. സീനിയർ citizens ന് home തന്നെയാണ് നല്ലത്. നമ്മുടെ ചിട്ടകൾ പാലിക്കാൻ നമ്മുടെ സ്വന്തം വീടാണ് നല്ലത്. എല്ലാം നല്ലതിന് എന്ന് പറയാം.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...