Skip to main content

ഓണം at hill top

 കോവിഡിന് മുൻപ് നമ്മൾ ഓണം, Christmas എന്നിവ ആഘോഷിച്ചിരുന്നത്  ഒന്നുകിൽ വീട്ടിൽ അല്ലെങ്കിൽ ദൂരെ ഏതെങ്കിലും resort ലോ ബീച്ചിലോ ആയിരുന്നു. ഇപ്പോൾ അത് വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയോ എന്ന് സംശയിക്കണം. 

ആഘോഷിക്കാൻ  ദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല നമുക്ക് നമ്മുടേതായ നല്ല ഒരു venue ഉണ്ടെങ്കിൽ. അതൊരു ഭാഗ്യമാണ്. ഒരു തോടിന്റെ side, അല്ലെങ്കിൽ ഒരു garden, അല്ലെങ്കിൽ ഒരു കുന്നുംപുറം. നരിതൂക്കിൽ കുന്ന് (Foxhang Hill)അത്തരം ഒരു ideal place ആണ്. ഇതിന്റെ പ്രത്യേകത കൾ 1.100%privacy 2 പ്രകൃതി സൗന്ദര്യം 3 കുളിർ കാറ്റ്  4 തണൽ എന്നിവയാണ്.പഴയ വൻ മരങ്ങൾ ഗംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്നു. ആഞ്ഞിലി, പ്ലാവ്, മാവ്, പുളി, മഹാഗണി, വേങ്ങ തുടങ്ങിയ വൃക്ഷങ്ങൾ ഉണ്ട്. വളരെ ഉയരത്തിൽ മരങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ ഒരു മനോഹരമായ കാഴ്ചയാണ്.

Foxhang hill ന്റെ top ൽ നിരപ്പാണ്. അവിടെ യുള്ള ഒരു വെട്ടി മരം എന്നെ വളരെ ആകർഷിച്ചു,2017ൽ .സൗത്ത് ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്ന വർഷം. ഈ മരത്തിന്റെ ശാഖകൾ പരന്നു വളരുന്നു. ഒരു പന്തൽപോലെ. അതുകൊണ്ട് എല്ലാ സമയവും അവിടെ തണൽ ആണ്.ഞാൻ പറമ്പിൽ പണിക്ക് പോകുമ്പോൾ resting place ഈ മരച്ചോ ട്ടിൽ ആണ്.

ഇക്കൊല്ലത്തെ ഓണം അവിടെ ആയിരുന്നു. ഞങ്ങളുടെ വീട്ടിലെ വെജിറ്റേറിയൻ ഓണസദ്യ ശനിയാഴ്ച്ച ആയിരുന്നു.

ഞായറാഴ്ച്ച combined ഓണം. എന്റെ മകൾ,ഭര്ത്താവ്,2 കുട്ടികൾ. 3 nehews ഉം അവരൂടെ family ..ഇങ്ങനെ 18 പേരാണ് സംഘത്തിൽ.

12 മണിക്ക് എല്ലാം set up ചെയ്തു. എന്റെ ജ്യേഷ്ഠൻ പരേതനായ MK ടോമിന്റെ 7ആം ചരമ ദിനമായിരുന്നു ആഗസ്റ്റ് 27.അദ്ദേഹത്തെ അനുസ്മരിക്കാൻ ഉള്ള അവസരം കൂടി ആയിരുന്നു ഈ ഒത്തുചേരൽ. പൈക വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ ശ്രീ ജോണി കുന്നപ്പള്ളിയും അദ്ദേഹത്തിന്റ്  ഭാര്യയും അവിചാരിതമായി എത്തി. അദ്ദേഹം വളരെ സരസമായ ഒരു പ്രസംഗം ചെയ്തു.

ഭക്ഷണം ഓരോ വീട്ടിലും പാകം ചെയ്ത് കൊണ്ടുവന്നതാണ്. Non veg ന് മുൻതൂക്കം.

ഞങ്ങളുടെ വിഭവം ചിക്കൻ fry.

12 മണിക്ക് എല്ലാം റെഡി. ഒരു ഗാനമേള എന്റെ മനസ്സിൽ ഇല്ലായിരുന്നു. അത്യാവശ്യം വന്നാൽ Caravan എന്ന ചെറിയ ഒരു സാധനം ഉണ്ട്. പക്ഷേ എന്റെ nepews ന് ഒരു പ്ലാൻ B ഉണ്ടായിരുന്നു. Sound system കൊണ്ടുവരാൻ അവർ പ്ലാനിട്ടു. വളരെ weight ഉള്ള ആ സാധനം എങ്ങനെ കുന്നുകയറ്റി കൊണ്ടുവരുമെന്ന് ഞാൻ സംശയിച്ചു. പക്ഷേ 5 മിനിറ്റിനുള്ളിൽ സാധനം hill top ൽ എത്തി. ചാർജ് ഉള്ളതിനാൽ electricity connection ആവശ്യമില്ല.

അടുത്ത വീടുകൾ വളരെ അകലെ ആയതിനാൽ ആർക്കും ശല്യമില്ല. അന്യർക്ക് ഞങ്ങളെ കാണാനും പറ്റുകയില്ല.100 %privacy.

പാടാത്തവർ ചുരുക്കം. എന്റെ മകളും മരുമകനും ചേർന്നു പാടി. rating ൽ മരുമകൻ മുന്നിൽ.

അങ്ങനെ നേരത്തെ പ്രോഗ്രാമിൽ ഇല്ലാതിരുന്ന ഗാന മേള highlight ആയി. അവസാനിച്ചപ്പോൾ രാത്രി 8 മണി.

എല്ലാം കഴിഞ്ഞു പോയല്ലോ എന്ന വിഷമം ബാക്കി.

കോവിഡ് ഇല്ലാതായാൽ hill top വീണ്ടും സജീവമാകും.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...